ഒമ്പതു സംസ്ഥാനങ്ങളിലേയ്ക്ക് ഉപതെരഞ്ഞെടുപ്പു വരുന്ന നേരം. ജി-20 അദ്ധ്യക്ഷനെന്ന നിലയ്ക്ക് ലോകമെങ്ങും ഇന്ത്യന്‍ പ്രധാനമന്ത്രി പേരും പെരുമയും നേടിയ സമയം. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം 2024 -ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു വേണ്ടി പ്രചാരണം തുടങ്ങാനുള്ള സമയം അടുത്തിരിക്കുന്ന ഘട്ടം. ബി.ബി.സി എന്ന ലോകപ്രശസ്ത വാര്‍ത്താമാധ്യമം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിലാക്കുകയാണ്. 2002 -ലെ ഗുജറാത്ത് കലാപത്തെപ്പറ്റി വളരെ ആഴത്തില്‍ പഠിച്ച് ബി.ബി.സിയുടെ മുതിര്‍ന്ന ലേഖകര്‍ തയ്യാറാക്കിയ രണ്ട് എപ്പിസോഡ് വരുന്ന പരിപാടി കുറ്റക്കാരനാക്കുന്നത് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ തന്നെ.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പരോക്ഷമായാണെങ്കിലും ബി.ബി.സിയുടെ പരിപാടിയെ കുറ്റപ്പെടുത്തി. നരേന്ദ്ര മോദിയെ അങ്ങനെ ആക്ഷേപിക്കുന്നതില്‍ ആര്‍ത്ഥമില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു. ലോകത്തെവിടെയായാലും പീഡനങ്ങള്‍ നടന്നാല്‍ അത് അപലപനീയമാണെന്നു തന്നെയാണ് ബ്രിട്ടന്റെ നയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതെല്ലാം പറഞ്ഞത് ബ്രിട്ടീഷ് പാര്‍ലമെന്റില്‍. അതൊന്നും ബി.ബി.സിക്ക് ബാധകമല്ല.
ബ്രിട്ടീഷ് ഗവണ്മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ത്തന്നെയാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ്ങ് കോര്പ്പറേഷന് (ബി.ബി.സി) എന്ന മാധ്യമസ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ബ്രിട്ടീഷ് രാജ്യത്തിന്റെ സ്വന്തം സ്ഥാപനം. പക്ഷേ അങ്ങേയറ്റം പൂര്‍ണമായ എഡിറ്റോറിയല്‍ സ്വാതന്ത്ര്യമാണ് ബി.ബി.സിക്കുള്ളത്. ആ സ്വാതന്ത്ര്യം ഉപയോഗിച്ചുതന്നെയാണ് ബി.ബി.സി ഈ ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്.
ജനുവരി 17 -ാം തീയതി വൈകിട്ടാണ് ബി.ബി.സി ചാനല്‍ 2 -ല്‍ ഈ ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം പ്രസിദ്ധീകരിച്ചത്. രണ്ടാം ഭാഗം 24 -ാം തീയതി ചൊവ്വാഴ്ച വൈകിട്ടാണ്. “ഇന്ത്യ: ദ മോഡി ക്വസ്റ്റ്യന്‍” എന്നാണ് പരിപാടിയുടെ പേര്.
ബി.ബി.സി ചാനല്‍ -2 ബ്രിട്ടനില്‍ മാത്രമേ ലഭിക്കൂ. ബ്രിട്ടനിലുള്ളവര്‍ക്കു മാത്രമേ ആ പരിപാടി കാണാന്‍ കഴിഞ്ഞുള്ളു എന്നര്‍ത്ഥം. ലോകം മുഴുവന്‍ ലഭ്യമാകുന്ന ബി.ബി.സി വേള്‍ഡ് ന്യൂസ് എന്ന ചാനലില്‍ പരിപാടി സംപ്രേഷണം ചെയ്തിട്ടില്ല. ലോകത്ത് ഇന്ത്യ ഉള്‍പ്പെടെ ഇംഗ്ലീഷ് ഭാഷ പ്രചാരത്തിലുള്ള രാജ്യങ്ങളിലൊക്കെയും ബി.ബി.സി വേള്‍ഡ് ലഭ്യമാണ്.
ചാനല്‍ – 2 ല്‍ വിവാദ ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുന്നതിനു മുമ്പ് ഗുജറാത്തില്‍ 2002 -ല്‍ നടന്ന വംശഹത്യയെപ്പറ്റി ബി.ബി.സി വളരെയേറെ പഠനം നടത്തി തയ്യാറാക്കിയ ഒരു ഡോക്യുമെന്ററി പ്രസിദ്ധീകരിക്കുന്നുണ്ടെന്ന് അറിയിച്ചിരുന്നു. ‘ബി.ബി.സി ഇംപാക്ട്’ എന്നു പേരുള്ള ആ പരിപാടിയുടെ അവതാരകന് വിവരിച്ചത് ഗുജറാത്ത് കലാപത്തിന്റെ ഉള്ളറകള്‍ തുറന്നു കാട്ടുന്ന പരിപാടിയാണെിതെന്നാണ്. ആ സമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ ആ കലാപം എങ്ങനെ ബാധിച്ചുവെന്നു 21 വര്‍ഷത്തിനു ശേഷം പരിശോധിക്കുകയാണ് ഈ ഡോക്യുമെന്ററി എന്നും അവതാരകന് വിശദീകരിച്ചു.
ലോകമെങ്ങും ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവരെ ലക്ഷ്യമാക്കിത്തന്നെയാണ് ബി.ബി.സി ഗുജറാത്ത് കലാപത്തെപ്പറ്റി ഇങ്ങനെ വിശദമായി പഠിച്ച് ഒരു ടെലിവിഷന്‍ പരിപാടി തയ്യാറാക്കുന്നതും അവതരിപ്പിക്കുന്നതും എന്നു വ്യക്തം.
ഗുജറാത്ത് കലാപം നടന്നയുടനെ ബ്രിട്ടന്റെ വിദേശകാര്യവകുപ്പ് അതേപ്പറ്റി വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഉന്നതോദ്യോഗസ്ഥരുടെ വലിയൊരു സംഘത്തെയാണ് ബ്രിട്ടീഷ് ഗവണ്മെന്റ് ഇതിനുവേണ്ടി നിയോഗിച്ചത്. 514 പേജുള്ള ആ റിപ്പോര്‍ട്ട് 2012 -ല്‍ സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിക്കുകയും ചെയ്തു. പക്ഷെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇതുവരെ ആ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല.
എങ്കിലും ബി.ബി.സിയുടെ ഈ പരിപാടി പ്രധാനമായും സര്‍ക്കാരിന്റെ പക്കലുള്ള റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളും ഉദ്ധരിക്കുന്ന രേഖകളും എടുത്തു പറഞ്ഞു തന്നെ. ബ്രിട്ടീഷ് ഗവണ്മെന്റിനു തലവേദനയാകുന്നതും ഇതുതന്നെയാണ്. പക്ഷെ ബി.ബി.സിക്കെതിരെ നീങ്ങാന്‍ ബ്രിട്ടീഷ് സര്‍ക്കാരിനാവില്ല എന്നതാണു വസ്തുത. ഇന്ത്യയില്‍ ഈ വിവരം എത്തിയപ്പോള്‍ത്തന്നെ കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമായ നിരോധനം പ്രഖ്യാപിക്കുകയാണുണ്ടായത്. വീഡിയോ പ്രചരിക്കുന്നതില്‍ നിന്ന് യൂട്യൂബ്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളെ സര്‍ക്കാര്‍ വിലക്കുകയും ചെയ്തു.
എങ്കിലും വിലക്കു ലംഘിച്ച് വീഡിയോ എല്ലായിടത്തും പ്രചരിപ്പിക്കാന്‍ തന്നെയാണ് രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ തയ്യാറായിരിക്കുന്നത്. കേരളത്തില്‍ ഇതിനകം തന്നെ തിരുവനന്തപുരം ലോ കോളേജിലും കണ്ണൂര്‍ സര്‍വകലാശാലയിലും മറ്റും വീഡിയോ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു. ഹൈദ്രാബാദ് സര്‍വകലാശാലയിലും ഡല്‍ഹി ജെ.എന്‍.യുവിലും പ്രദര്‍ശനം നടത്താന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായി. കേരളത്തില്‍ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസുമെല്ലാം വീഡിയോ പ്രദര്‍ശിപ്പിക്കാന്‍ വീറോടെ മുന്നോട്ടു വന്നുകഴിഞ്ഞു.
പക്ഷേ നരേന്ദ്ര മോദി നേരിടുന്ന ഏറ്റവും വലിയ ഭീഷണി ലോകരാജ്യങ്ങളുടെ മുന്നില്‍ അദ്ദേഹത്തിനു നേരിടേണ്ടി വന്നേക്കാവുന്ന പ്രതിഛായാ നഷ്ടം തന്നെയാണ്. ഗുജറാത്തില്‍ 21 വര്‍ഷം മുമ്പു നടന്ന അതിഹീനമായ നരഹത്യ ബി.ബി.സി തന്നെ വീണ്ടും വിഷയമാക്കുകയും അതിന്റെ കേന്ദ്രബിന്ദുവായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെത്തന്നെ പ്രതിഷ്ഠിക്കുകയും ചെയ്യുമ്പോള്‍ നിസഹായതയോടെ നോക്കി നില്‍ക്കുകയാണ് ബി.ജെ.പി നേതൃത്വം.
കാരണം ബി.ബി.സിയുടെ വിശ്വാസ്യതയെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല. അവിടുത്തെ സര്‍ക്കാരിനുപോലും ആ സ്ഥാപനത്തിനുമേല്‍ ഒരു നിയന്ത്രണവുമില്ല. അങ്ങനെയൊരു നിയന്ത്രണത്തിന് ബി.ബി.സി നേതൃത്വം നിന്നുകൊടുക്കുകയുമില്ല.
അതാണ് ബി.ബി.സി. ഇന്ത്യാക്കാരും അതു കാണട്ടെ എന്നു കരുതുന്നതല്ലേ ബുദ്ധിയും വിവേകവും ?
ഇന്ത്യൻ വിപണിയിലെ ജനപ്രിയ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ഷവോമി. 2022- ൽ ഷവോമി പുറത്തിറക്കിയ കിടിലൻ സ്മാർട്ട്ഫോണുകളിൽ ഒന്നാണ് റെഡ്മി 10. ഷവോമിയുടെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 10,000 രൂപയ്ക്ക് താഴെ വാങ്ങാൻ സാധിക്കുന്ന ഹാൻഡ്സെറ്റെന്ന സവിശേഷതയും റെഡ്മി 10- ന് ഉണ്ട്. ഇവയുടെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം. 6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 60 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 680 പ്രോസസറിൽ […]
തിരുവനന്തപുരം: വഴിയരികിൽ വാഹനം നിർത്തി ഡോർ തുറക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കേരളാ പോലീസ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. വഴിയരികിൽ വാഹനം നിർത്തിയിട്ട് ഡോർ തുറക്കുമ്പോൾ പിന്നിലേക്ക് നോക്കാൻ മിക്കപ്പോഴും നമ്മൾ മറന്നു പോകുകയാണ് പതിവ്. എന്നാൽ ഇത് അപകടങ്ങൾ വിളിച്ച് വരുത്തുകയാണ്. പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾ ഇത്തരത്തിൽ അപകടത്തിൽപ്പെടാനുള്ള സാധ്യതയേറെയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. അതിനാൽ വാഹനം പാതയോരത്ത് നിർത്തിയാൽ റോഡിലേക്കുള്ള ഡോർ തുറക്കുന്നതിനു മുമ്പ് ഒരു നിമിഷം […]
ഏറ്റവും പുതിയ ടെക്4.0 ഉത്പന്നമായ udazH-ന്റെ X8 ഹൈഡ്രജന്‍ വാട്ടര്‍ ബോട്ടിലുകള്‍ വിപണിയിൽ. ഇലക്ട്രോലിസിസ് പ്രക്രിയയിലൂടെയാണ് X8 വാട്ടര്‍ ബോട്ടില്‍ ഹൈഡ്രജൻ നിറഞ്ഞ വെള്ളം ഉത്പാദിപ്പിക്കുന്നത്. ഹൈഡ്രജൻ വെള്ളവുമായി ബന്ധപ്പെട്ടിട്ടില്ല; അത് അതിന്റെ ശുദ്ധമായ മോളിക്യുലര്‍ രൂപത്തില്‍ നിലനില്ക്കുന്നു. അതുകൊണ്ട് ഇതിന് കുടിവെള്ളത്തിന്റെ രുചി അല്ലെങ്കില്‍ ഗന്ധം എന്നിവയില്‍ ഒരു സ്വാധീനവുമില്ല. ഈ വെള്ളം ചര്‍മത്തിന് ജലാംശം നല്‍കുകയും വീക്കം ഇല്ലാതാക്കുകയും ചെയ്യും. രക്തചംക്രമണം, കായികക്ഷമത എന്നിവ മെച്ചപ്പെടുത്താനും ഊര്‍ജ നില പുനസ്ഥാപിക്കാനും ഇത് സഹായിക്കും. കോശങ്ങളുടെ […]
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള് ബ്ലാസ്റ്റേഴ്സ് ഇന്നു സ്വന്തം മൈതാനത്ത് ബൂട്ടുകെട്ടും. പോയിന്റ് നിലയില്‍ നാലാമതുള്ള ബ്ലാസ്റ്റേഴ്സ് മൂന്നാമതെത്താമെന്ന പ്രതീക്ഷയിലാണ് ഇറങ്ങുന്നുത്. 15 റൗണ്ട് പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്നു കളത്തിലിറങ്ങുമ്പോള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികള്‍. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. പ്രതിരോധ നിരയിലെ പ്രധാന താരങ്ങളുടെ അഭാവമാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്ന പ്രധാന പ്രശ്നം. റൈറ്റ് ബാക്ക് സന്ദീപ് സിംഗ് പരിക്കേറ്റ് ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലാണ്. എഫ് സി […]
തിരുവനന്തപുരം: സ്കൂള്‍ പരിസരത്തെ കടകളിലും മറ്റും വില്പന നടത്തുന്ന മിഠായികള്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നുണ്ടെന്ന് വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍. ഇതിനാല്‍ വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്നുമുള്ള മുന്നറിയിപ്പാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ നല്‍കിയിരിക്കുന്നത്. സ്കൂള്‍ പരിസരങ്ങളിലെ കടകളില്‍ ഗുണനിലവാരമില്ലാത്ത മിഠായികള്‍ വില്‍ക്കുന്നുണ്ട് എന്നത് ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കര്‍ശനമാക്കിയിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു. സ്കൂള്‍ പരിസരങ്ങളിലും മറ്റുമുള്ള കടകളില്‍ നിന്ന് മിഠായികള്‍ വാങ്ങുമ്പോള്‍ കൃത്യമായ ലേബല്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയവ മാത്രം വാങ്ങാന്‍ […]
16 മത്തെ വയസ്സിൽ ഹാരിസ് ഷീൽഡ് ട്രോഫിയിൽ സഹപാഠി സച്ചിനൊപ്പം വിനോദ് ക്ലാംബ്ലി സൃഷ്ടിച്ചത് 664 റൺസിന്റെ പാര്‍ട്ട്ണര്‍ഷിപ്പ്. ആ മാച്ചിൽ 326 റൺസ് സച്ചിനും കാംബ്ലി നോട്ട് ഔട്ട് ആയി 349 റൺസുമാണ് എടുത്തത്. രഞ്ജിട്രോഫിയിലെ ആദ്യമത്സരത്തിലെ ആദ്യപന്തിൽ സിക്സ്, ടെസ്റ്റ് മാച്ചിൽ വേഗതയാർന്ന 1000 റൺസ് നേടിയ റിക്കോർഡ്, ആദ്യ 7 ടെസ്റ്റ് മത്സരങ്ങളിൽ രണ്ട് ഇരട്ട സെഞ്ചറിയടക്കം 4 സെഞ്ച്വറികൾ, ടെസ്റ്റിൽ 54 ഉം ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ 60+ ഉം ശരാശരി […]
അഫ്ഗാനിസ്ഥാൻ തണുത്തുറഞ്ഞു. 157 പേർ മരിച്ചു. 77000 ത്തിലധികം വളർത്തുമൃഗങ്ങൾ തണുപ്പിൽ കൊല്ലപ്പെട്ടു. മൈനസ് 28 ഡിഗ്രിയാണ് ഇപ്പോൾ താപനില. അടിയന്തര സഹായം ലഭിച്ചില്ലെങ്കിൽ ആകെ ജനസംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗം അപകടനിലയിലാണ്. ഐക്യരഷ്ട്രസഭയുടെ മനുഷ്യാവകാശ സംഘടന (UNOCHA) യുടെ മുന്നറിയിപ്പ് പ്രകാരം പലതരത്തിലുള്ള സഹായം അടിയന്തരമയി അവിടേക്ക് എത്തേണ്ടതുണ്ട്. ആഹാരസാധനങ്ങൾ , കമ്പിളി, ടെന്റുകൾ, മരുന്നുകൾ, തുണി, കമ്പിളി വസ്ത്രങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ വളരെ അത്യാവശ്യമാണ്.കഴിഞ്ഞ 15 വർഷത്തെ റിക്കാര്‍ഡാണ് ഇത്തവണത്തെ തണുപ്പ് ഭേദിച്ചിരിക്കുന്നത്. […]
കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലുള്ള തലവൂർ – പാണ്ടിത്തിട്ട – ചരൂർ ജംക്ഷനടുത്തു താമസക്കാരായ മാത്യു – ജെസ്സി ദമ്പതികൾ അവരുടെ അയൽവാസിയായ ഒരു വിമുക്തഭടനിൽ നിന്നും തുടർച്ചയായുണ്ടായ ഭീഷണിയും ,വെല്ലുവിളികളും അസഭ്യവർഷവും മറ്റു പലതരത്തിലുള്ള ഉപദ്രവവും മൂലം ഒരിക്കൽ ആത്മഹത്യയുടെ വക്കിലായിരുന്നു. അവർ പരാതി നൽകാൻ ഒരിടവും ബാക്കിയില്ല. കുന്നിക്കോട് പോലീസ് സ്റ്റേഷൻ, കൊല്ലം റൂറൽ എസ്.പി, ഡിജിപി , മുഖ്യമന്ത്രി, തലവൂർ ഗ്രാമ പഞ്ചായത്ത്, പുനലൂർ ആര്‍ഡിഒ, കൊല്ലം ജില്ലാ കളക്ടർ, പത്തനാപുരം ലീഗൽ […]
ജിദ്ദ: സൗദി അറേബ്യൻ വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച പുറത്തു വിട്ട രണ്ട് വ്യത്യസ്ത പ്രസ്താവനകളിലൂടെ മേഖലയെയും ലോകത്തെയാകെയും അസ്വസ്ഥപ്പെടുത്തുന്ന സംഭവങ്ങളിൽ ശക്തമായ പ്രതികരണം രേഖപ്പെടുത്തി. ശക്തിയാര്‍ജിക്കുന്ന ഇസ്രായീൽ – ഫലസ്തീൻ സംഘർഷം, യൂറോപ്യൻ രാജ്യങ്ങളിൽ വിശുദ്ധ ഖുർആൻ പ്രതികൾ അഗ്നിക്കിരയാക്കുന്ന സംഭവങ്ങൾ എന്നിവയിലുള്ള നിലപാടും പ്രതികരണവുമാണ് സൗദി അറേബ്യ രേഖപ്പെടുത്തിയത്, ഇസ്രായേലും ഫലസ്തീനികളും തമ്മിലുള്ള സംഘർഷാവസ്ഥ കൂടുതൽ അപകടകരമായ അവസ്ഥയിലേക്ക് വഴുതിവീഴുകയാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ഏത് ആക്രമണത്തെയും സൗദി അറേബ്യ […]