മുസ്ലിം ലീഗ് നേതൃത്വം പി.കെ കുഞ്ഞാലിക്കുട്ടിയുടെ കൈയില്‍ത്തന്നെ. മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പിഎംഎ സലാം തുടരും. ശനിയാഴ്ച കോഴിക്കോട്ടെ ലീഗ് ഹൗസില്‍ ചേര്‍ന്ന പുതിയ സംസ്ഥാന കൗണ്‍സില്‍ യോഗത്തിനു ശേഷമാണ് തീരുമാനമെടുത്തത്. മുതിര്‍ന്ന നേതാവ് ഡോ. എം.കെ മുനീര്‍ ശക്തനായ പ്രതിയോഗിയായി അവസാന നിമിഷം വരെയും മുന്നിലുണ്ടായിരുന്നുവെങ്കിലും ജില്ലാ കമ്മറ്റികളുടെ പൊതുവായ പിന്തുണ സലാമിനു തന്നെയായിരുന്നു.
പി.കെ കുഞ്ഞാലിക്കുട്ടിയോടു ചേര്‍ന്നു നില്‍ക്കുന്ന നേതാവാണ് പി.എം.എ സലാം. മുന്‍ ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് കഴിഞ്ഞ നിയമസഭയില്‍ മത്സരിക്കാന്‍ നിയോഗിക്കപ്പെട്ടപ്പോള്‍ താല്‍ക്കാലിക ജനറല്‍ സെക്രട്ടറിയായി പി.എം.എ സലാം നിയമിക്കപ്പെടുകയായിരുന്നു. സലാമിനെ അനുകൂലിക്കുന്നവര്‍ വാദിച്ചത് ഒരു മുഴുവന്‍ കാലാവധി അദ്ദേഹത്തിനു നല്‍കണമെന്നാണ്. അതുപോലെതന്നെ സംഭവിച്ചു. അഡ്വ. പി.എം.എ സലാം ഒരിക്കല്‍കൂടി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി.
എം.കെ മുനീര്‍ ഈ സ്ഥാനത്തിനു വേണ്ടി ഏറെ പ്രയത്നിച്ചെങ്കിലും പാര്‍ട്ടി ജില്ലാ കമ്മിറ്റികള്‍ അദ്ദേഹത്തിനു വേണ്ടവിധം തുണയായില്ലെന്നതാണു സത്യം. കുഞ്ഞാലിക്കുട്ടിയോട് എതിര്‍പ്പുള്ള ഒരു വിഭാഗം ലീഗില്‍ത്തന്നെയുണ്ടെങ്കിലും മുനീറിന് ആ വിഭാഗത്തിന്‍റെ കാര്യമായ പിന്തുണ നേടാന്‍ കഴിഞ്ഞില്ല.
1991 -ല്‍ എം.എല്‍.എ ആയി എം.കെ മുനീര്‍ നിയമസഭയിലെത്തുമ്പോഴേയ്ക്ക് പി.കെ കുഞ്ഞാലിക്കുട്ടി ലീഗില്‍ ചോദ്യം ചെയ്യപ്പെടാനാവാത്ത ആധിപത്യം നേടിക്കഴിഞ്ഞിരുന്നു. കോഴിക്കോട് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജില്‍ നിന്ന് എം.ബി.ബി.എസ് ബിരുദം നേടി രാഷ്ട്രീയത്തിലിറങ്ങിയ എം.കെ മുനീറിന്‍റെ താരപദവി കൂട്ടിയത് പിതാവ് സി.എച്ച് മുഹമ്മദ് കോയയുടെ മകന്‍ എന്ന നിലയില്‍ കിട്ടിയ ഗ്ലാമര്‍ തന്നെയാണ്.
യു.ഡി.എഫ് കെട്ടിപ്പടുക്കുന്നതില്‍ സി.എച്ച് ആയിരുന്നു കെ. കരുണാകരന്‍റെ അടുത്ത കൂട്ടാളി. 1957 മുതല്‍ മുസ്ലിം ലീഗിനോട് കടുത്ത തൊട്ടുകൂടായ്മ കാണിച്ചിരുന്ന കോണ്‍ഗ്രസ് ആ നിലപാടു പൂര്‍ണമായി മാറ്റിയത് കരുണാകരന്‍ 1967 -ല്‍ ഒമ്പതംഗ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവായതോടെയാണ്. പുതിയൊരു മുന്നണി കെട്ടിപ്പടുക്കാന്‍ ലീഗ് തന്നെയാകും അടുത്ത പിന്തുണയെന്ന് കരുണാകരന്‍ മുന്‍കൂട്ടി കണ്ടു.
ഇ.എം.എസ് മന്ത്രിസഭയില്‍ വിദ്യാഭ്യാസം ഉള്‍പ്പെടെ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന സി.എച്ചിനെ കഠിനമായ പരിശ്രമത്തിലൂടെ സ്വാധീനിക്കുകയായിരുന്നു കരുണാകരന്‍. കരുണാകരനുമായും കോണ്‍ഗ്രസുമായുമുള്ള ബന്ധങ്ങളിലൂടെ ഭരണത്തില്‍ പിടിമുറുക്കിയ സി.എച്ച് എഴുപതുകളില്‍ ആഭ്യന്തര മന്ത്രിയും അവസാനം മുഖ്യമന്ത്രിയുമാകുന്നത് കേരള രാഷ്ട്രീയം കണ്ടുനിന്നു. എഴുപതുകളില്‍ ശക്തിപ്രാപിച്ച യു.ഡി.എഫിനു പിന്നിലെ അടിസ്ഥാന ശക്തി കരുണാകരന്‍ – സി.എച്ച് കൂട്ടുകെട്ടായിരുന്നു. കോണ്‍ഗ്രസിനോടൊപ്പം മുന്നണിയില്‍ രണ്ടാമത്തെ വലിയ കക്ഷിയായി ലീഗ് നിലയുറപ്പിച്ചു.
1991 -ല്‍ കെ. കരുണാകരന്‍ വീണ്ടും മുഖ്യമന്ത്രിയായപ്പോള്‍ മുസ്ലിം ലീഗിനെ ഒപ്പം ചേര്‍ത്തു നിര്‍ത്തി. പി.കെ കുഞ്ഞാലിക്കുട്ടി ലീഗിന്‍റെ കരുത്തനായ നേതാവ്. മറുവശത്ത് കേരളാ കോണ്‍ഗ്രസിന്‍റെ വിവിധ വിഭാഗങ്ങളെയും കരുണാകരന്‍ ഒപ്പം കൂട്ടി. 1995 -ല്‍ കരുണാകരന്‍ രാജിവെച്ചു പുറത്തുപോകേണ്ടി വന്നപ്പോള്‍ മുന്നണി നേതൃത്വം ഉമ്മന്‍ ചാണ്ടിയുടെ ചുമലിലായി. അവിടെയും കുഞ്ഞാലിക്കുട്ടി ഉമ്മന്‍ ചാണ്ടിയോടൊത്തു നിന്നു. കൂടെ കെ.എം മാണിയും.
യുവനേതാവായി ഉയര്‍ന്നു വന്ന ഡോ. എം.കെ മുനീറിനു മുന്നില്‍ വലിയൊരു ശക്തി കേന്ദ്രമായി പി.കെ കുഞ്ഞാലിക്കുട്ടി നിലയുറപ്പിച്ചു നിന്നു. ലീഗിന്‍റെ സംഘടനാ പ്രവര്‍ത്തനം മുഴുവന്‍ കുഞ്ഞാലിക്കുട്ടിയുടെ നിയന്ത്രണത്തിലായി. പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട്ട് ശിഹാബ് തങ്ങളും അദ്ദേഹത്തിനു ശേഷം പാണക്കാട്ട് ഹൈദരാലി ശിഹാബ് തങ്ങളും എപ്പോഴും കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ വിശ്വാസമര്‍പ്പിച്ചു. യുവ നേതാക്കളായ കെ.എം ഷാജി, സി. മമ്മൂട്ടി തുടങ്ങിയവരെയൊക്കെ കൂട്ടി സമ്മര്‍ദം ചെലുത്തിയിട്ടും എം.കെ മുനീറിന് കുഞ്ഞാലിക്കുട്ടിയുടെ അധീശത്തിനെതിരെ വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ല.
2017 -ല്‍ ഇ. അഹമ്മദിന്‍റെ നിര്യാണത്തോടെ ഒഴിവുവന്ന ലോക്സഭാ സീറ്റില്‍ മത്സരിക്കാന്‍ പി.കെ കുഞ്ഞാലിക്കുട്ടി സ്വയം മുന്നിട്ടിങ്ങിയത് പാര്‍ട്ടിയില്‍ വലിയ ചലനം സൃഷ്ടിച്ചു. 2019 -ല്‍ വീണ്ടും ലോക്സഭാ തെരഞ്ഞെടുപ്പ്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയപ്പോള്‍ അടുത്ത സര്‍ക്കാര്‍ കോണ്‍ഗ്രസിന്‍റേതുതന്നെ എന്ന് പൊതുവായ കണക്കുകൂട്ടല്‍. കുഞ്ഞാലിക്കുട്ടി വീണ്ടും ലോക്സഭയിലേയ്ക്ക്. പക്ഷെ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു.
2021 -ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലോക്സഭ വിട്ട് കുഞ്ഞാലിക്കുട്ടി നിയമസഭയിലേയ്ക്കു മത്സരിക്കാനിറങ്ങിയപ്പോള്‍ പാര്‍ട്ടിയില്‍ അതിനെതിരെ ശബ്ദമുയര്‍ന്നു. ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് സ്ഥാനാര്‍ത്ഥിയായതോടെ കുഞ്ഞാലിക്കുട്ടി തന്നെ ഇടപെട്ട് തനിക്കു വിശ്വാസമുള്ള പി.എം.എ സലാമിനെ ജനറല്‍ സെക്രട്ടറിയാക്കി. ഇപ്പോള്‍ പുതിയ സംസ്ഥാന കൗണ്‍സില്‍ യോഗം ഒരിക്കല്‍കൂടി പി.എം.എ സലാമിനെ ജനറല്‍ സെക്രട്ടറിയാക്കിയിരിക്കുന്നു.
പാര്‍ട്ടി നേതൃത്വത്തില്‍ ഭൂരിപക്ഷവും കുഞ്ഞാലിക്കുട്ടിയോടൊപ്പം തന്നെയെന്നു വ്യക്തമാക്കുകയാണ് ഈ തെരഞ്ഞെടുപ്പ്. പാര്‍ട്ടി അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിക്കൊപ്പം തന്നെ.
കൃത്യമായ ഇടവേളകളില്‍ തെരഞ്ഞെടുപ്പു നടത്തുന്ന മുസ്ലിം ലീഗിന്‍റെ രീതി കോണ്‍ഗ്രസിനും ഒരു വലിയ പാഠമാണ്. സംഘടനാ തെരഞ്ഞെടുപ്പ് കൃത്യമായി നടക്കുന്നതു കൊണ്ടുതന്നെയാണ് മുസ്ലിം ലീഗ് കരുത്തോടെ നിലനില്‍ക്കുന്നതെന്ന കാര്യം കോണ്‍ഗ്രസുകാര്‍ കണ്ടുപഠിക്കേണ്ടതു തന്നെ.
മലപ്പുറത്തെ നാലാം ക്ലാസിലെ മലയാളം ഉത്തരപേപ്പര്‍ പുറത്ത് വന്ന സംഭവത്തില്‍ അന്വേഷത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിന് മുൻപ് എങ്ങനെ സമൂഹമാധ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടു എന്നതാണ് അന്വേഷിക്കുന്നത്. സംഭവത്തില്‍ ഡിഡിഇ രണ്ട് സ്‌കൂളുകളോട് വിശദീകരണം തേടിയിട്ടുണ്ട്. മറുപടി തൃപ്ത്തികരമല്ലെങ്കില്‍ അധ്യാപകര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡിഡിഇ അറിയിച്ചു. വാർഷിക പരീക്ഷയിലെ ഉത്തരപേപ്പർ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് വകുപ്പിന്റെ നടപടി. വിദ്യാര്‍ത്ഥികളുടെ ഉത്തരം എങ്ങനെ വൈറലായി എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. കൂടാതെ ഉത്തരക്കടലാസ് ആരാണ് ഫോട്ടോ പകര്‍ത്തി പ്രചരിപ്പിച്ചതെന്നും അന്വേഷിക്കുന്നുണ്ട്. […]
ജനാധിപത്യത്തിന്‍റെ ശവക്കുഴി ബിജെപി തോണ്ടുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. മുന്‍ എ.ഐ.സി.സി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വായ് മൂടികെട്ടാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതികാര നടപടിയില്‍ പ്രതിഷേധിച്ച് എ.ഐ.സി.സി ആഹ്വാനപ്രകാരം ഡിസിസികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സത്യഗ്രഹത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ നിര്‍വഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം. വിമര്‍ശിക്കാനുള്ള അവകാശം ജനാധിപത്യത്തിന്‍റെ ആത്മാവാണ്. അതിനെ ഇല്ലായ്മ ചെയ്യാനാണ് ബിജെപി ഭരണകൂടം ശ്രമിക്കുന്നത്. പ്രതിപക്ഷ പദവിക്ക് യോഗ്യത ഇല്ലാഞ്ഞിട്ട് പോലും എ.കെ.ജിയെ പ്രതിപക്ഷനേതാവായി പ്രതിഷ്ഠിച്ച നെഹ്റുവിനെ പോലുള്ള […]
ബംഗളൂരു: ന്യൂനപക്ഷത്തിന് സംവരണം നടപ്പാക്കിയത് ഭരണഘടനപ്രകാരമല്ലെന്നും മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനയിൽ വ്യവസ്ഥയില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കർണാടകയിലെ ബീദറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടകയിൽ മുസ്ലികൾക്കുള്ള നാലു ശതമാനം ഒബിസി സംവരണം കർണാടക സർക്കാർ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. ധ്രുവീകരണരാഷ്ട്രീയത്തിന്റെ ഭാഗമായാണ് കോൺഗ്രസ് സർക്കാർ ന്യൂനപക്ഷങ്ങൾക്ക് സംവരണം നടപ്പാക്കിയത്. ധ്രുവീകരണ രാഷ്ട്രീയത്തിന്റേയും വോട്ട് ബാങ്കിനായുള്ള ആർത്തി കാരണവുമാണിത്. സർദാർ പട്ടേൽ ഇല്ലായിരുന്നെങ്കിൽ ഹൈദരാബാദിന് ഒരിക്കലും സ്വാതന്ത്ര്യം ലഭിക്കില്ലായിരുന്നുവെന്നും അമിത് ഷാ […]
സി.എഫ്.സി ഫിലിംസിന്റെ ബാനറിൽ നവാഗതനായ ഹാരിസ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവ്വഹിക്കുന്ന ‘മിസ്റ്റർ ഹാക്കർ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി.മലയാളത്തിലെ പ്രമുഖ നിർമ്മാതാവായ എസ് ജോർജ്, സംവിധായകൻ ജോണി ആന്റണി, സജി സുരേന്ദ്രൻ, സി സി എഫ് പ്രസിഡന്റ് അനിൽ തോമസ്, താരങ്ങളായ വിനു മോഹൻ,സഞ്ജു ശിവറാം, ജോണി ആൻ്റണി, സാജു നവോദയ, സിനോജ് വർഗ്ഗീസ്, വിദ്യ വിനു മോഹൻ, എന്നിവർ ചേർന്നാണ് പോസ്റ്റർ റിലീസ് ചെയ്തത്. ആകാംക്ഷഭരിതവും നിഗൂഢതകൾ ഒളിപ്പിക്കുന്നതുമായ ചിത്രം […]
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ വീണ്ടും തീപിടിത്തം. സെക്ടർ ഏഴിലാണ് തീപിടിത്തമുണ്ടായത്. തീ ഉടനെ അണയ്ക്കാനാവുമെന്നാണ് പ്രതീക്ഷയെന്നാണ് ഫയർ ഉദ്യോഗസ്ഥർ അറിയിക്കുന്നത്. ജെസിബി ഉപയോഗിച്ച് മാലിന്യം ഇളക്കി വെള്ളം പമ്പ് ചെയ്താണ് തീ അണയ്ക്കാൻ ശ്രമിക്കുന്നത്. 12 ദിവസം നീണ്ടുനിന്ന തീപിടത്തത്തിനു ശേഷം വീണ്ടും തീ പടർന്നത് ആശങ്ക ഉയർത്തിയിരിക്കുകയാണ്.
യുവതാരങ്ങളായ ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൊറോണ പേപ്പേഴ്സിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.ജനപ്രിയ താരങ്ങളായ മോഹൻലാൽ, സൂര്യ, മഞ്ജു വാര്യർ, ജ്യോതിക എന്നിവരോടൊപ്പം മലയാളത്തിലെ ഒരുപിടി താരങ്ങളും, നിർമ്മാതാക്കളും, മറ്റ് പ്രമുഖരും ചേർന്നാണ് ട്രെയിലർ റിലീസ് ചെയ്തത്. ചിത്രം ഏപ്രിൽ മാസം റിലീസിനെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ഫോർ ഫ്രെയിംസിൻ്റെ ആദ്യ നിർമ്മാണ സംരഭമായ ഈ ചിത്രം പ്രിയദർശൻ തന്നെയാണ് നിർമ്മിക്കുന്നത്. ശ്രീഗണേഷിന്റേതാണ് കഥ. […]
കൊച്ചി: കോസ്റ്റ്ഗാര്‍ഡിന്റെ പരീശീലന വിമാനം അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് താത്കാലികമായി അടച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വെ വീണ്ടും തുറന്നു. രണ്ട് മണിക്കൂറിന് ശേഷമാണ് റണ്‍വേ തുറക്കാന്‍ കഴിഞ്ഞത്.ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബെംഗളൂരുവില്‍നിന്നും അഹമ്മദാബാദില്‍നിന്നുമുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിരുന്നു. ഒമാന്‍ എയര്‍ലൈന്‍സിന്റെ ഒരു വിമാനവും മാലിയില്‍നിന്നുള്ള ഒരു വിമാനവും വഴിതിരിച്ചുവിട്ടു. രണ്ട് മണിക്കൂറിനുശേഷം റണ്‍വേ തുറന്നതോടെ ആദ്യമായി പറന്നുയര്‍ന്നത് വിസ്താരയുടെ വിമാനമാണ്. തൊട്ടുപിന്നാലെ റണ്‍വേ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായി. അപകടത്തില്‍പ്പെട്ട ഹെലികോപ്ടര്‍ ക്രെയിന്‍ ഉപയോഗിച്ച് നീക്കി റണ്‍വേ സജ്ജമാക്കിയ ശേഷമാണ് തുറക്കാനായത്. ഉച്ചയ്ക്ക് […]
എടത്വ:ശുദ്ധജല ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ സൗഹൃദ നഗറിൽ സമാന്തര കുടിവെള്ള വിതരണം ആരംഭിച്ചു. സൗഹൃദ നഗറിൽ ബെറാഖാ ബാലഭവനിൽ നടന്ന പൊതുസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് ഉദ്ഘാടനം ചെയ്തു. തലവടി ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം അധ്യക്ഷത വഹിച്ചു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് എഡ്യൂക്കേഷൻ ബോർഡ് സെക്രട്ടറി ഫാദർ വില്യംസ് ചിറയത്ത് മുഖ്യ പ്രഭാഷണം നടത്തി. സമാന്തര കുടിവെള്ള വിതരണ സംവിധാനം ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് […]
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലേര്‍ട്ട് പിന്‍വലിച്ചു. പത്തനംതിട്ടയിലും ഇടുക്കിയിലും പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പാണ് പിന്‍വലിച്ചത്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ വേനല്‍ മഴ തുടരും. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ മഴ ലഭിക്കും. കേരളത്തിലെ പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിലും ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മീറ്റർ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മാർച്ച് 26 മുതൽ 29 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് […]