അപകടം നമ്മോടൊപ്പം എപ്പോഴുമുണ്ട്. മരണത്തിലേക്കു നമ്മെ എത്തിക്കാന്‍ കഴിയുന്ന അപകടങ്ങള്‍. റോഡപകടമായാലും ട്രെയിനപകടമായാലും ബോട്ടപകടമായാലും ഒന്നുമറിയാത്ത സാധാരണക്കാരാണ് പെട്ടെന്നു മരണത്തിലേക്കു വഴുതി വീഴുന്നത്. പലതും ദാരുണമായ മരണങ്ങള്‍.
മലപ്പുറം ജില്ലയിലെ താനൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ ബോട്ടപകടത്തില്‍ മരണമടഞ്ഞത് 22 പേര്‍. ഒരു കുടുംബത്തിലെ തന്നെ 11 പേരും ഇതില്‍ ഉള്‍പ്പെടുന്നു. മരിച്ചവരില്‍ അധികവും കുഞ്ഞു കുട്ടികള്‍. എട്ടു മാസം മാത്രം പ്രായമായ ഒരു കൈക്കുഞ്ഞും മുങ്ങി മരിച്ചവരില്‍ ഒരാള്‍.
ജീവനക്കാരുള്‍പ്പെടെ 22 പേര്‍ക്കു സഞ്ചരിക്കാനുള്ള അനുമതിയാണ് പോര്‍ട്ട് സര്‍വേയറുടെ റിപ്പോര്‍ട്ട് പ്രകാരം ബോട്ടിനു നല്‍കിയിരുന്നത്. എന്നാല്‍ അപകട സമയത്ത് 39 യാത്രക്കാരെങ്കിലും ബോട്ടിലുണ്ടായിരുന്നുവെന്നാണ് സുചന.
നിയമം അനുസരിക്കാതിരിക്കുക, നിയമപാലകരെ വെല്ലുവിളിക്കുക – മലയാളികളുടെ സ്ഥിരം സ്വഭാവമാണിത്. ഒരു പഴയ മീന്‍പിടിത്ത ബോട്ട് പണി ചെയ്ത് രൂപമാറ്റം വരുത്തി അറ്റ്ലാന്‍റിക് എന്ന ഉല്ലാസയാനമാക്കി തീര്‍ക്കുകയായിരുന്നു ബോട്ടുടമ നാസര്‍.
ഇങ്ങനെ രൂപമാറ്റം വരുത്തിയ ബോട്ടിന് വഴിയേ യാത്രാ ബോട്ടിനുള്ള അനുമതിയും കിട്ടി. പരിധിയില്‍ കവിഞ്ഞ് ആളെ കയറ്റുന്നതു പരിശോധിക്കാനോ നിയന്ത്രിക്കാനോ ഉദ്യോഗസ്ഥര്‍ ഇല്ലാത്തതുകൊണ്ട് കാശുണ്ടാക്കാനുള്ള അവസരമായി കാണുകയായിരുന്നു നാസര്‍.
അയാള്‍ ഇഷ്ടം പോലെ ഉല്ലാസ സവാരി സംഘടിപ്പിച്ചു. എപ്പോഴും ബോട്ടില്‍ തിങ്ങി നിറഞ്ഞ് യാത്രക്കാര്‍. ടിക്കറ്റോ യാത്രാ രേഖകളോ ഇല്ലാത്തതിനാല്‍ എത്രയാളുകള്‍ യാത്രക്കാരായി കയറി എന്നതും അറിയാന്‍ കഴിയാത്ത സ്ഥിതി. ബോട്ടിനു തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സുണ്ടോ എന്നതൊക്കെ വലിയ ചോദ്യം.
കേരള സമൂഹത്തില്‍ പൊതുവേ കാണുന്ന അശ്രദ്ധയുടെയും സുരക്ഷിതത്വ ബോധമില്ലായ്മയുടെയും മറ്റൊരു മുഖമാണിത്. നമ്മുടെ റോഡുകളിലേയ്ക്കു നോക്കിയാല്‍ ഇതിന്‍റെ വ്യക്തമായ നേര്‍ചിത്രം ലഭിക്കും. മിക്ക വാഹനങ്ങളും അതി വേഗത്തിലാണോടുന്നത്. സ്വകാര്യ ബസുകളാവട്ടെ, മരണപ്പാച്ചിലിലാണ് എപ്പോഴും. കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനെതിരെ ഹൈക്കോടതി അടുത്തകാലത്ത് കര്‍ശനമായി ഇടപെട്ടിരുന്നു. ഇരുചക്ര വാഹനങ്ങളുടെ കാര്യം അതിലും ഭയങ്കരം. റോഡിന്‍റെ മുഴുവന്‍ അവകാശവും തങ്ങള്‍ക്കാണെന്ന മട്ടിലാണ് ചിലര്‍ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നത്.
ഒരു വര്‍ഷം കേരളത്തില്‍ ഏകദേശം 4500 പേരാണ് റോഡപകടങ്ങളില്‍ മരിക്കുന്നത്. ഇതിലധികവും യുവാക്കളോ കൗമാരപ്രായക്കാരോ ആണ്. ഒരു നിമിഷത്തെ അശ്രദ്ധമതി, ഒരു ഇരുചക്ര വാഹനം അപകടത്തില്‍പെടാന്‍. മിക്ക അപകടങ്ങളും മരണത്തിനു കാരണമാകുന്നവയാണ്. വണ്ടി ഒടിക്കുമ്പോള്‍ എപ്പോഴും അതീവ ശ്രദ്ധപുലര്‍ത്താന്‍ നമ്മുടെ യുവാക്കള്‍ പഠിക്കേണ്ടിയിരിക്കുന്നു. നാം എത്ര ശ്രദ്ധിച്ചു വണ്ടിയോടിച്ചാലും മറ്റൊരാള്‍ അശ്രദ്ധമായി വാഹനമോടിച്ചാലും അപകടത്തില്‍പ്പെടുമെന്ന കാര്യം മറക്കരുത്.
വാഹനം ഓടിക്കുമ്പോള്‍ എപ്പോഴും പൂര്‍ണശ്രദ്ധ പതിപ്പിക്കണമെന്ന് കുട്ടികളെയും യുവാക്കളെയും പഠിപ്പിക്കണം. ഇത്തരം കാര്യങ്ങള്‍ സ്കൂള്‍ തലത്തില്‍ത്തന്നെ പഠിപ്പിക്കുകയാണു വേണ്ടത്. കുട്ടികളെ നീന്തലും പഠിപ്പിക്കണം. പഞ്ചായത്ത് തലത്തിലെങ്കിലും നീന്തല്‍ കുളങ്ങള്‍ ഉണ്ടാക്കാനും എല്ലാ കുട്ടികള്‍ക്കും പരിശീലനം ഉറപ്പാക്കാനും കഴിയണം.
മുന്‍കാലങ്ങളില്‍ നദിയും കായലുമൊക്കെ കടക്കാന്‍ കടത്തുവള്ളമായിരുന്നു ഉപയോഗിച്ചിരുന്നത്. ഇന്നത്തെപ്പോലെ എല്ലായിടത്തും പാലങ്ങള്‍ ഇല്ലായിരുന്ന കാലമായിരുന്നു അത്. വലിയ വള്ളത്തില്‍ നിറയെ ആളുകളെയുമായി വള്ളം തുഴയാന്‍ ഒരു കടത്തുകാരന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. വള്ളം അങ്ങോട്ടോ ഇങ്ങോട്ടോ ചരിഞ്ഞാല്‍ യാത്രക്കാര്‍ തന്നെ മാറിയും തിരിഞ്ഞും സമനില വീണ്ടെടുത്തുകൊള്ളും. അന്നൊക്കെ ആറ്റുതീരപ്രദേശങ്ങളിലെ കുട്ടികള്‍ വിദ്യാലയങ്ങളില്‍ പോയിരുന്നത് ഇത്തരം കടത്തുവള്ളങ്ങളിലാണ്. കടത്തുവള്ളവും കടത്തുകാരനും ഓരോ ഗ്രാമത്തിന്‍റെയും ഭാഗമായിരുന്നു അക്കാലത്ത്. കുട്ടികള്‍ക്കൊക്കെ നീന്തലും അറിയാമായിരുന്നു.
കാലം മാറിയപ്പോള്‍ കടത്തുവള്ളത്തിനു പകരം ആറിന്‍റെ രണ്ടു കരകളെയും ബന്ധിപ്പിക്കുന്ന കോണ്‍ക്രീറ്റ് പാലങ്ങല്‍ ഉയര്‍ന്നു. കടത്തുവള്ളവും കടത്തുകാരനും പഴങ്കഥകളായി. അവധിക്കാലമായാല്‍ കുട്ടികള്‍ വെള്ളം കാണാനും ജലയാത്ര ആസ്വദിക്കാനും ഉല്ലാസ ബോട്ടുകളെ ആശ്രയിക്കുക പതിവായി.
സ്വാഭാവികമായും ഇപ്പോഴത്തെ തലമുറയ്ക്കു നീന്തല്‍ വശമില്ല. ബോട്ടപകടത്തില്‍ മരണ സംഖ്യ കൂടുന്നത് യാത്രക്കാര്‍ക്കു നീന്തല്‍ അറിയാത്തതിനാലാണ്.
ജലയാത്രയായാലും റോഡ് വഴിയുള്ള യാത്രയായാലും എല്ലാ തരത്തിലും സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. സര്‍ക്കാര്‍ തന്നെയാണ് അതിനു വേണ്ട സൗകര്യങ്ങള്‍ ഒരുക്കേണ്ടത്.
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച 2023-24 അക്കാദമിക് കലണ്ടര്‍ പ്രകാരം ജൂണ്‍ 3 ഉള്‍പ്പെടെയുള്ള ശനിയാഴ്ചകള്‍ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഡല്‍ഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ കമ്മീഷണറുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എ ആർ വിക്രമൻ വിരമിച്ചു. ന്യൂ ഡൽഹി ലോധി കോളനി മെഹർ ചന്ദ് മാർക്കറ്റ് എഫ്-20 എംസിഡി സ്റ്റാഫ് ക്വാർട്ടേഴ്സിലെ താമസക്കാരനായ വിക്രമന്‍ അങ്കമാലി വട്ടപ്പറമ്പ് സ്വദേശിയാണ്.
ഭൂവനേശ്വര്‍: ഒഡിഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പേര്‍ക്ക് പരിക്കേറ്റു. ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്നു കോറോമാണ്ടല്‍ എക്‌സ്പ്രസും ചരക്ക് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം. കൂട്ടിയിടിയില്‍ കോറോമാണ്ടല്‍ എക്‌സ്പ്രസിന്റെ നിരവധി ബോഗികള്‍ പാളം തെറ്റി.
എറണാകുളം : വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സമരത്തിലേയ്‌ക്ക്. ജൂൺ 5 മുതൽ സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തും. സർവീസ് നിർത്തിവെച്ചുള്ള സമരത്തിലേക്ക് കടക്കേണ്ടതില്ലെന്നാണ് തീരുമാനം. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർദ്ധിപ്പിക്കുക, ദൂരപരിധി നോക്കാതെ സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, സ്വകാര്യ ബസ് വ്യവസായത്തെക്കുറിച്ച് പഠിക്കാൻ കമ്മീഷനെ നിയോഗിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സമരത്തിനൊരുങ്ങുന്നത്. ജൂൺ […]
കൊച്ചി: ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ഫ്ളിപ്കാര്‍ട്ട് ബിഗ് എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ ആരംഭിച്ചു. ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്കായി ഫാഷന്‍, ബ്യൂട്ടി, ലൈഫ് സ്‌റ്റൈല്‍ വിഭാഗങ്ങളില്‍ വൈവിധ്യമാര്‍ന്ന കളക്ഷനുകളുമായി 200,000 വില്‍പനക്കാരെയും 10,000-ലധികം ബ്രാന്‍ഡുകളുടേയും ഉല്‍പ്പന്നങ്ങള്‍ ലഭിക്കും. ഇമേജ് സെര്‍ച്ച്, വീഡിയോ കാറ്റലോഗ്, വെര്‍ച്വല്‍ ട്രൈ-ഓണ്‍, വീഡിയോ കൊമേഴ്‌സ്, ടോപ്പ് ഫില്‍ട്ടറുകള്‍ എന്നിവയിലൂടെ വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവം ലഭിക്കും. ലക്ഷക്കണക്കിന് വില്‍പ്പനക്കാരെയും ബ്രാന്‍ഡുകളെയും ഉപഭോക്താക്കളെയും ഒരിക്കല്‍ക്കൂടി ഒരുമിച്ച് കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഫ്ളിപ്കാര്‍ട്ട് ഫാഷന്‍ സീനിയര്‍ ഡയറക്ടര്‍ അഭിഷേക് മാലൂ […]
ഭുവനേശ്വർ∙ ഒഡീഷയിൽ പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് അപകടം. ചെന്നൈ–കൊൽക്കത്ത കോറമണ്ഡൽ എക്സ്പ്രസ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആറു പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. അൻപതിലധികം പേർക്ക് പരുക്കുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പൊലീസും റെയിൽവേ ഉദ്യോഗസ്ഥരും നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ബാലസോർ ജില്ലയിലെ ബഹനാഗ റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. പരുക്കേറ്റവരെ ബലാസോർ ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പാളം തെറ്റിയ ട്രെയിനിന്റെ നാലു ബോഗികൾ മറിഞ്ഞു. കൂടുതൽ രക്ഷാപ്രവർത്തകരെ അപകട […]
സിഎംപി നേതാവ് സിപി ജോണ്‍ യുഡിഎഫ് സെക്രട്ടറി പദത്തിലേയ്ക്ക്. രാഷ്ട്രീയം നന്നായി അറിയുന്ന സിപി ജോണ്‍ മുന്നണി നേതൃത്വത്തിലേയ്ക്കു വരുന്നത് ഐക്യ മുന്നണി രാഷ്ട്രീയത്തിന് ഏറെ ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്ന രണ്ടു മുന്നണികളാണ് ഐക്യ ജനാധിപത്യ മുന്നണി എന്ന യുഡിഎഫും ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന എല്‍ഡിഎഫും. രണ്ടും ഉയരമുള്ള രണ്ടു കൊടുമുടികളായി നില്‍ക്കുമ്പോള്‍ അല്പം ഇടം കണ്ടെത്താന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി ശ്രമം തുടങ്ങിയിട്ടു കാലം കുറെയായെങ്കിലും ഇനിയും […]
നോണ്‍ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവര്‍ക്കെല്ലാം ഏറെ ഇഷ്ടപ്പെട്ട വിഭവമാണ് ചിക്കൻ. പതിവായി തന്നെ ചിക്കൻ കഴിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ നിലവില്‍ ഈ ചിക്കൻ പ്രേമം അത്ര ഗുണകരമല്ലെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്. എന്തെന്നാല്‍ ചിക്കൻ കഴിക്കുമ്പോള്‍ ഇന്ന് ലോകത്ത് തന്നെ അസുഖങ്ങളുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ പത്താമതായി നില്‍ക്കുന്ന ‘ആന്‍റി മൈക്രോബിയല്‍ റെസിസ്റ്റൻസ്’ (എഎംആര്‍) എന്ന രോഗാവസ്ഥയിലേക്ക് എത്തിക്കാമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എഎംആര്‍ എന്നാല്‍ നമ്മുടെ ശരീരത്തില്‍ മരുന്നുകളുടെ ‘എഫക്ട്’ കുറയുന്ന, അഥവാ മരുന്നുകള്‍ ഏല്‍ക്കുകയോ […]
പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ഏറുന്ന ഈ കാലഘട്ടത്തിൽ വീണ്ടുമൊരു പരിസ്ഥിതിദിനം കൂടി എത്തുകയാണ്. ജൂൺ 5 ലോക പരിസ്ഥിതിദിനത്തിൽ നാം ചെയ്യുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തികൾ നല്ലൊരു നാളേക്കുള്ള കരുതലാണ്. മനുഷ്യനും പ്രകൃതിയിലെ എല്ലാ ജീവജാലങ്ങൾക്കും സുഗമമായി നിലനിൽക്കുന്നതിന് ഈ പ്രകൃതിയെ സംരക്ഷിച്ചേ മതിയാവു. ഐക്യരാഷ്ട്ര സഭ 1974 മുതൽ പ്രകൃതിക്കായി മാറ്റിവെച്ച ദിനമാണ് ജൂൺ അഞ്ച്. പരിസ്ഥിതി സംരക്ഷണത്തിനായി കർമപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായാണ് ഈ ദിനം. ഈ പരിസ്ഥിതി ദിനത്തിൽ നമുക്കും ചെയ്യാൻ ഏറെ കാര്യങ്ങളുണ്ട്. […]