റിയാദ് : കോവിഡ് വ്യാപനം കണക്കിലെടുത്ത് സൗദിയിൽ എര്പെടുത്തിയ നിയന്ത്രണങ്ങളിൽ ചില പ്രവർത്തന മേഖലകൾക്കുള്ള നിയന്ത്രണങ്ങൾ വീണ്ടും നീട്ടേണ്ടതില്ലെന്ന് സൗദി അറേബ്യ തീരുമാനിച്ചു. റെസ്റ്റോറന്റുകൾ, കഫേകൾ മുതലായവയിൽ പാർസൽ മാത്രമാക്കിയത് ഒഴിവാക്കി ഇവിടങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം. അതേസമയം സൗദിയിലേക്ക് വിവിധ രാജ്യങ്ങളിൽ നിന്നും നിലനിൽക്കുന്ന യാത്രാവിലക്കിനെ സംബന്ധിച്ച് പുതിയ അറിയിപ്പിൽ ഒന്നും തന്നെ പറയുന്നില്ല
/sathyam/media/post_attachments/jJAMZSdlVo8NghFQdlbS.jpg)
അതെ സമയം സിനിമാശാലകൾ, റെസ്റ്റോറന്റുകളിലും ഷോപ്പിംഗ് മാളുകളിലും പ്രവർത്തിക്കുന്ന വിനോദ, കായിക കേന്ദ്രങ്ങൾ, ജിമ്മുകൾ തുടങ്ങിയവ പ്രവർത്തിക്കാവുന്നതാണ്. ഈ ഇളവുകൾ മാർച്ച് ഏഴ് ഞായറാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരും.
എന്നാൽ മണ്ഡപത്തിലോ, ഹോട്ടലിനു കീഴിലോ ഉള്ള ഹാളുകളിലോ, ഇസ്തിറാഹകളിലോ നടക്കുന്ന ഇവൻറുകൾ, പാർട്ടികൾ, കല്ല്യണങ്ങൾ, കോർപറേറ്റ് മീറ്റിങുകൾ എന്നിവക്കുള്ള നിയന്ത്രണങ്ങൾ അതേപടി തുടരും. സാമൂഹിക പരിപാടികളിൽ ആളുകളെ എണ്ണം 20 ൽ പരിമിതപ്പെടുത്തിയ തീരുമാനവും തുടരും.ഖബറടക്ക ചടങ്ങുകളിൽ നേരത്തെ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ അതെ പടി തുടരും.
ആരോഗ്യ മുൻകരുതൽ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ പരിശോധന വർധിപ്പിക്കും. .മുഴുവനാളുകളും ആരോഗ്യ മുൻകരുതൽ നിർബന്ധമായും പാലിക്കണം. നിയമലംഘകൾക്ക് പിഴയുണ്ടാകും. തീരുമാനങ്ങൾ ബന്ധപ്പെട്ട അധികാരികളുടെ വിലയിരുത്തലിന് വിധേയമാകുമെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.അതെ സമയം സൗദിയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ ചെറിയ വര്‍ധന ഇന്നും രേഖപെടുത്തി 384 പേര്‍ക്കാണ് കോവിഡ് പോസറ്റിവ് സ്ഥിരീകരിച്ചത്.