അന്തരിച്ച നടന്‍ അബിയ്ക്കും മകന്‍ ഷെയ്ന്‍ നിഗത്തിനുമെതിരെ വിമര്‍ശനവുമായി സിനിമാ നിരീക്ഷകനായ ശാന്തിവിള ദിനേശ് രംഗത്ത് . ഒരു സ്വകാര്യ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഈ കാര്യങ്ങൾ പറഞ്ഞത്.
“തന്ത വലിയ കുഴപ്പക്കാരൻ ആയിരുന്നു. അതുകൊണ്ടാണ് ദിലീപ് ഉൾപ്പെടെയുള്ള മിമിക്രി കാർ സിനിമയിൽ രക്ഷപ്പെട്ടിട്ടും ഇവൻ രക്ഷപ്പെടാതെ പോയത്. ഞാൻ അമിതാഭ് ബച്ചൻ ആണ് എന്ന നിലയിലാണ് ഇവൻ സെറ്റിൽ നടക്കുന്നത്. അങ്ങനെയാകുമ്പോൾ ആരും ഇവനുമായി സഹകരിക്കില്ല. മുസ്ലിം സമുദായത്തിൽ നിന്നും സിദ്ദിഖ് അടക്കം എത്രയോ പേർ മിമിക്രി രംഗത്ത് ഉണ്ടായിരുന്നു. ഒരാളും അഭിയുമായി സഹകരിക്കാത്തത് എന്തുകൊണ്ട് ആയിരിക്കും? കയ്യിലിരിപ്പ് മോശമായതുകൊണ്ട് തന്നെ” – ശാന്തിവിള പറയുന്നു.
“മഹാ സുബൈർ എന്നൊരു നിർമാതാവ് ഉണ്ടായിരുന്നു. ഒരുപാട് സൂപ്പർതാരങ്ങളെ വെച്ച് സിനിമ എടുത്തിട്ടുള്ള ആളാണ്. അബിക്കു പരസ്യമായി പിന്തുണയൊക്കെ നൽകിയിട്ടുള്ള ആളാണ്. ഇയാൾ അവസാനം അബിയെ ഫോണിൽ വിളിച്ച് കെഞ്ചിയിട്ടുണ്ട്, ഒരു സിനിമയുടെ ക്ലൈമാക്സ് ഒന്നു തീർത്തു നൽകാൻ. എനിക്ക് പറ്റില്ല, രാത്രി 12 മണിക്ക് വെക്ക് എന്നൊക്കെയായിരുന്നു അബി സംസാരിച്ചത്” – ശാന്തിവിള പറയുന്നു.
ഷെയിനിൻ്റെ യഥാർത്ഥ കഥകൾ അറിഞ്ഞാൽ ഈ ജന്മത്ത് ആരും സിനിമകൾ നൽകില്ല. ഒരിക്കൽ ഒരു ഹോട്ടലിന്റെ എസി സർക്യൂട്ട് മുഴുവൻ അവൻ വലിച്ചു പൊട്ടിച്ചിട്ടുണ്ട്. ഹോട്ടൽ റൂമിനകത്ത് നിന്ന് ബഹളം ഉണ്ടാക്കരുത് എന്ന് പറഞ്ഞതിനായിരുന്നു ഇങ്ങനെ ചെയ്തത്. അവന്റെ കഥകൾ പറഞ്ഞു തുടങ്ങിയാൽ പിന്നെ ഈ ജന്മം അവന് ഒരു സിനിമ കിട്ടില്ല. തന്തയെക്കാൾ മോശമാണ് അവൻ എന്നുമാണ് ശാന്തിവിള പറയുന്നത്.