മായം കലര്‍ന്നു ബേക്കറി ഉല്‍പ്പന്നങ്ങള്‍. ഉപയോഗിക്കുന്ന നെയ്യില്‍ പോലും മായം. പരിശോധന ശക്തമാക്കണമെന്നാവശ്യം

അടുത്തിടെ ഉയര്‍ന്നു വന്ന വിവാദങ്ങളില്‍ ഒന്നാണ് തിരുപ്പതി ലഡുവില്‍ മൃഗകൊഴുപ്പ് ചേര്‍ക്കുന്നു എന്ന ആരോപണം

New Update
laddu jalebi

representational image

കോട്ടയം: അടുത്തിടെ ഉയര്‍ന്നു വന്ന വിവാദങ്ങളില്‍ ഒന്നാണ് തിരുപ്പതി ലഡുവില്‍ മൃഗകൊഴുപ്പ് ചേര്‍ക്കുന്നു എന്ന ആരോപണം. ഇതു രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, നാട്ടില്‍ കിട്ടുന്ന ലഡുവിലും ജിലേബിയിലുമെല്ലാം ഇത്തരത്തില്‍ മായം ചേര്‍ക്കുന്നുണ്ടെന്നുള്ളതാണ് വസ്തുത.

Advertisment

നിറം കിട്ടാനും രുചി കൂട്ടാനുമെല്ലാം ബേക്കറി പലഹാരങ്ങളില്‍ വന്‍ തോതില്‍ മായം ചേര്‍ക്കുന്നുണ്ട്. വല്ലപ്പോഴുമെങ്കിലും ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗം പരിശോധന നടത്തുമെങ്കില്‍ ഇത്തരം ബേക്കറികളില്‍ പരിശോധന വളരെ വിരളമാണ്. ഭൂരിഭാഗം ബേക്കറികളിലും ഓഡര്‍ അനുസരിച്ച് എത്തിക്കുന്ന ജിലേബിയും ലഡുവുമെല്ലാമാണ് വില്‍ക്കുന്നത്.

നവരാത്രി, ദീപാവലി ആഘോഷങ്ങളില്‍ ജിലേബിക്കും ലഡുവിനുമെല്ലാം വന്‍ ഡിമാന്‍ഡാണുള്ളത്. മുന്‍പു വീടുകളില്‍ ഉണ്ടാക്കുമായിരുന്നെങ്കില്‍ ഇന്നു എല്ലാം ബേക്കറികളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും വാങ്ങുന്നവയാണ്. പക്ഷേ, പരിശോധനകള്‍ കുറഞ്ഞതോടെ മായം ചേര്‍ക്കുന്നതും വര്‍ധിച്ചു.


ഇത്തരം പലഹാരങ്ങളില്‍ ചേര്‍ക്കുന്ന നെയ്‌പോലും മയം കലര്‍ന്നതാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാന ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍  മായം കലര്‍ന്ന നെയ്യ് വിറ്റുവെന്ന് കണ്ടെത്തിയ മൂന്ന് കമ്പനികളെ നിരോധിച്ചിരുന്നു. ചോയ്സ്, മേന്മ, എസ്.ആര്‍.എസ് എന്നീ കമ്പനികളുടെ നെയ്യിലാണ് മായം കണ്ടെത്തിയത്.


വില്പനയ്ക്കായി വച്ചിരുന്ന സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചപ്പോഴാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്. ഈ ബ്രാന്‍ഡുകളുടെ വില്പനയും സംഭരണവും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്ന വരെ നിരോധിച്ചിട്ടുണ്ട്.

തിരുവനന്തപുരം അമ്പൂരിയിലെ കമ്പനിയില്‍ നിന്ന് പുറത്തിറങ്ങുന്നതാണ് ഈ ബ്രാന്‍ഡുകള്‍. ഉത്പന്നത്തിന്റെ ലേബലുകളില്‍ നെയ്യ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്.

ശുദ്ധമായ നെയ്യ് മാത്രമാണ് ഇങ്ങനെ വില്‍ക്കാന്‍ അനുമതിയുള്ളത്. എന്നാല്‍ നെയ്യ്, സസ്യ എണ്ണ, വനസ്പതി എന്നിവ നിരോധിച്ച നെയ്യ് ബ്രാന്‍ഡില്‍ ഉള്‍പ്പെട്ടിരുന്നു.  ഇത്തരത്തില്‍ മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നതു മനുഷ്യന്റെ ആരോഗ്യത്തിന് വരെ ഗുരുതരമായി ബാധിക്കും. ജനങ്ങളുടെ ആരോഗ്യം സുരക്ഷിതമാക്കാന്‍ പരിശോധന ശക്തമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

Advertisment