മഹാത്മാഗാന്ധിയുടെ 154-ാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു. "മഹാത്മാഗാന്ധിയെ ബാപ്പു അല്ലെങ്കിൽ രാഷ്ട്രപിതാവ് എന്ന് സ്നേഹപൂർവ്വം സ്മരിക്കുന്നു. ബാപ്പുവിന്റെ കാലാതീതമായ പഠന തന്ത്രങ്ങൾ എല്ലാവരുടെയും പാത പ്രകാശിപ്പിക്കുന്നതാണ്"- പ്രധാനമന്ത്രി ട്വീറ്റിൽ കുറിച്ചു.
“ഗാന്ധി ജയന്തിയുടെ ഈ പ്രത്യേക അവസരത്തിൽ ഞാൻ മഹാത്മാഗാന്ധിയെ വണങ്ങുന്നു. അദ്ദേഹത്തിന്റെ കാലാതീതമായ പഠന തന്ത്രങ്ങൾ നമ്മുടെ പാതയെ പ്രകാശിപ്പിക്കുന്നു. മഹാത്മാഗാന്ധിയുടെ സ്വാധീനം ആഗോളത്തിൽ പ്രധാന്യമുള്ളതാണ്, അത് ഐക്യത്തിന്റെയും അനുകമ്പയുടെയും മനോഭാവം വർദ്ധിപ്പിക്കുന്നതിന് മുഴുവൻ മനുഷ്യരാശിയെയും പ്രേരിപ്പിക്കുന്നു. അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നമുക്ക് പ്രവർത്തിക്കാം. എല്ലാ യുവാക്കളെയും അവർ സ്വപ്നം കണ്ട മാറ്റത്തിന്റെ പങ്കാളികളക്കാൻ അദ്ദേഹത്തിന്റെ ചിന്തകൾ പ്രാപ്തരാക്കട്ടെ, എല്ലായിടത്തും ഐക്യവും വളർത്തിയെടുക്കട്ടെ, പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.
ഗാന്ധി ജയന്തി ദിനത്തിൽ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 7.30 ന് രാജ്ഘട്ടിലെത്തി. ഗാന്ധി ജയന്തി ദിനത്തിന്റെ പ്രചാരണത്തിന് ഞായറാഴ്ച രാജ്യത്തുടനീളം ശുചീകരണ യജ്ഞം സംഘടിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ അഭ്യർത്ഥനയെത്തുടർന്നായിരുന്നു ശുചീകരണ യജ്ഞം. 'മൻ കി ബാത്ത്' റേഡിയോ പരിപാടിയുടെ സമീപകാലത്ത് നടന്ന എപ്പിസോഡിലായിരുന്നു അദ്ദേഹത്തിന്റെ അഭ്യർത്ഥന.