ജി സി സി ഉച്ചകോടി ഖത്തര്‍ അമീറിന് ക്ഷണപത്രം കൈമാറി, റിയാദ് ഉച്ചകോടി അല്‍ഉലയില്‍.

author-image
admin
New Update

റിയാദ് -അടുത്ത ചൊവാഴ്ച്ച റിയാദില്‍ നടക്കുന്ന ജി സി സി ഉച്ചകോടിയില്‍ പങ്കെടുക്കുന്ന അംഗരാജ്യങ്ങള്‍ക്കുള്ള ക്ഷണകത്ത് കൈമാറി .ഗൾഫ് ഉച്ചകോടിയിലേക്ക് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയെ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഔപചാരി കമായി ക്ഷണിച്ചു. രാജാവിന്‍റെ ക്ഷണപത്രം ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നായിഫ് അൽഹജ്‌റഫ് ദോഹ പാലസിൽ ഖത്തർ അമീറിനെ  നേരിട്ട് സന്ദര്‍ശിച്ചാണ്  ഉച്ചകോടിയിലേ ക്കുള്ള രാജാവിന്റെ ക്ഷണപത്രം കൈമാറിയത്

Advertisment

publive-image

യു.എ.ഇ പ്രസിഡന്റ്, ഒമാൻ സുൽത്താൻ, കുവൈത്ത് അമീർ, ബഹ്‌റൈൻ രാജാവ് എന്നിവരെ കഴിഞ്ഞ ദിവസങ്ങളിൽ ഉച്ചകോടിയിലേക്ക് ക്ഷണിച്ചിരുന്നു. ഖതതര്‍ അമീര്‍ പങ്കെടുക്കുമെന്നുള്ള അറിയിപ്പ് ഇതുവരെ വന്നിട്ടില്ല. ഉച്ചകോടിയില്‍  ഗൾഫ് പ്രതിസന്ധിക്ക് പരിഹാരം കാണുന്ന  സുപ്രധാന തീരുമാനങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു അത്തരത്തിലുള്ള നിരീക്ഷണമാണ് രാഷ്ട്രിയ കേന്ദ്രങ്ങള്‍ പ്രകടിപ്പിക്കുന്ന പ്രത്യാശ.

ഉച്ചകോടിയില്‍  ഈജിപ്തിന്റെ പ്രസിഡന്റ് അബ്ദുൽഫത്താഹ് അൽസീസിയും പങ്കെടുക്കുമെന്ന് റിപ്പോർട്ടുണ്ട്. ഖത്തര്‍ പ്രതിസന്ധി പരിഹരിക്കുന്നതിനായി വിവിധ നേതാക്കളുമായി നേരത്തെ ബന്ധം പുലര്‍ത്തിയ രാഷ്ട്ര നേതാവ് കൂടിയാണ് ഈജിപത് പ്രസിഡണ്ട്‌ ആ നിലയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഉച്ചകോടിയില്‍ പ്രതീക്ഷിക്കുന്നുണ്ട്.

publive-image

റിയാദില്‍ നടക്കുന്ന  ജി സി സി  ഉച്ചകോടിക്ക്  പങ്കെടുക്കുന്നാതിനുള്ള സല്‍മാന്‍ രാജാവിന്‍റെ ക്ഷണപത്രം ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നായിഫ് അൽഹജ്‌റഫ് ദോഹ പാലസിൽ ഖത്തർ അമീര്‍  ശൈഖ് തമീം ബിൻ ഹമദ് അൽഥാനിക്ക് കൈമാറുന്നു.

41-ാമത് ഗൾഫ് ഉച്ചകോടിക്ക് വേദിയാവുക അൽഉലയായിരിക്കുമെന്ന് സ്ഥിരീകരണം. വന്നു കഴിഞ്ഞു   സൗദി അറേബ്യയുടെ  സാംസ്‌കാരിക, പൈതൃക അടയാളങ്ങളിൽ ഏറ്റവും പ്രധാനമായ സ്ഥലം കൂടിയാണ് അൽഉലയ  തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷത യിൽ ചേർന്ന മന്ത്രിസഭായോഗം . ഉച്ചകോടി നടക്കുന്ന സ്ഥലം അല്‍ഉലയ ആയിരിക്കുമെന്ന്‍ തിരുമാനിച്ചിരുന്നു

ജി.സി.സി രാജ്യങ്ങളിലെ ജനങ്ങളുടെ അഭിലാഷങ്ങളും പ്രതീക്ഷകളും നിറവേറ്റുന്ന നിലക്ക്, സർവ മേഖലകളിലും സംയുക്ത പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിലും അംഗ രാജ്യങ്ങൾ ക്കിടയിൽ സഹകരണവും സമന്വയവും വർധിപ്പിക്കുന്നതിലും ഉച്ചകോടി വിജയകരമായി മാറട്ടെ എന്ന് മന്ത്രിസഭ ആശംസിച്ചു.  ഉച്ചകോടിയിലേക്ക് എത്തുന്ന  ഗൾഫ് നേതാക്കളെ മന്ത്രിസഭാ യോഗം    സ്വാഗതം ചെയ്യുന്നതായി പറഞ്ഞു.

Advertisment