പരീക്ഷയില്‍ തോറ്റെന്ന് കരുതി ആത്മഹത്യ ചെയ്ത പെണ്‍കുട്ടിക്ക് പുനര്‍മൂല്യ നിര്‍ണയത്തില്‍ വിജയം

New Update

publive-image

ഹൈദരാബാദ്: പരീക്ഷയില്‍ പരാജയപ്പെട്ടെന്ന് കരുതി ആത്മഹത്യ ചെയ്ത പെണ്‍കുട്ടി പുനര്‍മൂല്യനിര്‍ണയത്തില്‍ വിജയിച്ചു. പരീക്ഷയില്‍ തോറ്റതിന്‍റെ പേരിലാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്. എന്നാല്‍ പിന്നീട് പുനര്‍മൂല്യ നിര്‍ണയത്തിന്‍റെ ഫലം പുറത്തുവന്നപ്പോഴാണ് പെണ്‍കുട്ടി ജയിച്ചതായി പരീക്ഷാ ബോര്‍ഡ് പ്രഖ്യാപിച്ചത്.

Advertisment

തെലങ്കാന സ്റ്റേറ്റ് ബോര്‍ഡ് പരീക്ഷയില്‍ പെണ്‍കുട്ടിക്ക് തെലുങ്കുവിന് കിട്ടിയ മാര്‍ക്ക് 100-ല്‍ 20 ആയിരുന്നു. പരാജയപ്പെട്ടതിന്‍റെ വിഷമം സഹിക്കാനാവാതെ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാല്‍ പിന്നീട് പുറത്തുവന്ന പുനര്‍മൂല്യ നിര്‍ണയത്തിന്‍റെ ഫലത്തില്‍ 48 മാര്‍ക്കോടെ വിദ്യാര്‍ത്ഥിനി വിജയിച്ചതായി ബോര്‍ഡ് അറിയിച്ചു.

പ്ലസ് വണ്‍ പരീക്ഷയുടെ മൂല്യ നിര്‍ണയത്തിനെതിരെ വ്യാപക പരാതികളാണ് ഉയര്‍ന്നത്. ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിലും മാര്‍ക്ക് കൂട്ടിയതിലും ബോര്‍ഡിന് പിഴവ് സംഭവിച്ചെന്നാരോപിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു. പരീക്ഷയുടെ ഫലം പുറത്തുവന്നതോടെ പരാജയപ്പെട്ട 26 വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്.

പരീക്ഷാ ഫലം പ്രഖ്യാപിച്ചതില്‍ വ്യാപക പരാതി ഉയര്‍ന്നതോടെ പരാജയപ്പെട്ട മൂന്ന് ലക്ഷം വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ സൗജന്യമായി ബോര്‍ഡ് പുനര്‍മൂല്യനിര്‍ണയം ചെയ്ത് നല്‍കുകയായിരുന്നു. സ്റ്റേറ്റ് ചൈല്‍ഡ് റൈറ്റ്സ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചതോടെ പുനര്‍മൂല്യ നിര്‍ണയത്തിന് ശേഷം വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകളുടെ സ്കാന്‍ ചെയ്ത കോപ്പിയും വെബ്സൈറ്റില്‍ അപ്‍ലോഡ് ചെയ്യാന്‍ കോടതി ഉത്തരവിട്ടിരുന്നു. മെയ് 27-വരെയാണ് കോപ്പികള്‍ അപ്‍ലോഡ് ചെയ്യാന്‍ കോടതി നല്‍കിയിരിക്കുന്ന സമയം.

Advertisment