Advertisment

സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ്, സരിത്ത്, റമീസ് എന്നിവരുടെ പങ്കാളിത്തം വ്യക്തമാക്കി ടെലഗ്രാം ചാറ്റുകള്‍; വിവരങ്ങള്‍ കൈമാറിയത് ‘സിപിഎം കമ്മിറ്റി’ എന്ന ഗ്രുപ്പില്‍; ചാറ്റിന് പുറമെ വോയ്‌സ് നോട്ടുകളും ഗ്രൂപ്പില്‍, കസ്റ്റംസ് ചൂണ്ടിക്കാട്ടുന്ന പ്രധാന തെളിവുകള്‍ ഇങ്ങനെ

New Update

കൊച്ചി: വിവാദമായ തിരുവനന്തപുരം കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ ഗൂഡാലോചന സംബന്ധിച്ച തെളിവുകള്‍ പുറത്തു വിട്ട് കസ്റ്റംസ്‌ . പ്രതികള്‍ക്ക് കസ്റ്റംസ് നല്‍കിയ ഷോക്കേസ് നോട്ടീസിലാണ് ഗൂഢാലോചനയ്ക്ക് തെളിവായി ടെലഗ്രാം സന്ദേശങ്ങള്‍ ചൂണ്ടിക്കാട്ടപ്പെടുന്നത്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളായ സന്ദീപ്, സരിത്ത്, റമീസ് പങ്കാളിത്തം വ്യക്തമാക്കുന്നതാണ് ടെലഗ്രാം സന്ദേശങ്ങള്‍.

Advertisment

publive-image

‘സിപിഎം കമ്മിറ്റി’ എന്ന പേരിലായിരുന്നു ടെലഗ്രാം ഗ്രൂപ്പ് എന്നാണ് കസ്റ്റംസ് ഷോക്കേസ് നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നത്. 2019 ഡിസംബര്‍ ഒന്ന് മുതലുള്ള ചാറ്റുകളാണ് റിപ്പോര്‍ട്ടിലുള്ളത്. ആദ്യ കണ്‍െൈസന്‍മെന്റില്‍ 50 കിലോയുടെ നോട്ടിഫിക്കേഷന്‍ ഉണ്ടെന്ന് സരിത്ത് പറയുന്നിടത്താണ് ചാറ്റ് തുടങ്ങുന്നത്.

ഓരോ തവണയും വിമാനത്താവളത്തില്‍ എത്തുന്ന സ്വര്‍ണം എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നാണ് ഗ്രൂപ്പിലെ പ്രധാന ചര്‍ച്ച. ബാഗേജിന്റെ ബാഗേജിന്റെ ഭാരം സംബന്ധിച്ചും, തിരുവനന്തപുരത്തേക്ക് വരുന്ന പാര്‍സലില്‍ നയതന്ത്ര ബാഗേജ് എന്ന് ഉറപ്പായും രേഖപ്പെടുത്തണം എന്നും ചാറ്റുകളില്‍ ചര്‍ച്ച ചെയ്യുന്നു.

ഇതിന് പുറമെ ബാഗേജ് സ്വീകരിക്കുന്ന കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബിയുടെ പേര് മാറ്റ് ബംഗാളി പേര് ചേര്‍ക്കണം എന്നും ആവശ്യപ്പെടുന്നുണ്ട്. 2019 ഡിസംബര്‍ 19 ന് സ്വര്‍ണമടങ്ങിയ ബാഗ് കൈപ്പറ്റിയതായി സരിത്ത് ചാറ്റുകളില്‍ സ്ഥിരീകരിക്കുന്നുണ്ട്.

23 ന് മറ്റൊരു ബാഗേജും കൈകാര്യം ചെയ്യുന്നുണ്ട്. സരിത്തിന്റെ കാറില്‍ സ്വര്‍ണം പുറത്ത് എത്തിച്ചതിന്റെ സന്തോഷവും ഇവര്‍ പങ്കുവയ്ക്കുന്നുണ്ട്. ചാറ്റിന് പുറമെ വോയ്‌സ് നോട്ടുകളും ഗ്രൂപ്പിലുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

gold smuggling case
Advertisment