Advertisment

ഗുജറാത്തില്‍ ക്ഷേത്ര ദര്‍ശനം നടത്തിയ ആറംഗ ദളിത് കുടുംബത്തെ 20 അംഗ സംഘം തല്ലിച്ചതച്ചതായി പരാതി; ഫോണ്‍ മോഷ്ടിച്ചു, ഓട്ടോ നശിപ്പിച്ചു

New Update

അഹമ്മദാബാദ്: ഗുജറാത്തില്‍  കച്ച് ജില്ലയിലെ ഗാന്ധിധാം ഗ്രാമത്തില്‍ ക്ഷേത്ര ദര്‍ശനം നടത്തിയ ആറംഗ ദളിത് കുടുംബത്തെ 20 അംഗ സംഘം തല്ലിച്ചതച്ചതായി പരാതി.  ഗോവിന്ദ് വഗേല എന്നയാളെയും കുടുബത്തെയുമാണ് ആക്രമിച്ചത്.

Advertisment

publive-image

ഒക്ടോബര്‍ 20ന് ഗ്രാമത്തിലെ രാമക്ഷേത്രത്തില്‍ കുടുംബം പ്രാര്‍ത്ഥനക്കെത്തിയത് പ്രതികളെ പ്രകോപിപ്പിച്ചു. ക്ഷേത്രത്തിലെ ചടങ്ങുകളിലും ഇവര്‍ പങ്കെടുത്തു. 26ന് വഗേല സ്വന്തം കടയില്‍ ഇരിക്കുമ്പോള്‍ ആക്രമികള്‍ എത്തി ആക്രമിക്കുകയായിരുന്നു.

കടയിലെ സാധനങ്ങള്‍ നശിപ്പിക്കുകയും ഇവരുടെ കൃഷിയിടത്തിലേക്ക് കാലികളെ വിടുകയും ചെയ്തു. പൈപ്പ് കൊണ്ടും വടികൊണ്ടുമാണ് ആക്രമികള്‍ ഇവരെ മര്‍ദ്ദിച്ചത്. ഇവരുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു. ഓട്ടോ നശിപ്പിച്ചു. വീട്ടിലുള്ളവരെയും ആക്രമിച്ചു.

സംഭവത്തില്‍ മൂന്ന് ദിവസത്തിന് ശേഷം 5 പേര്‍ പിടിയിലായി. ഗോവിന്ദ് വഗേല, പിതാവ് ജഗന്‍ഭായി എന്നിവരുടെ പരാതിയില്‍ രണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

arrest report
Advertisment