പെണ്‍കുട്ടികള്‍ക്ക് എപ്പോഴും താല്‍പര്യം അച്ഛനോടാകും. അമ്മ അവര്‍ക്ക് വഴിക്കാട്ടി
യാണെങ്കില്‍ അച്ഛന്‍ അവരുടെ ലോകമാണ്. എന്നാല്‍ അച്ഛന്‍മാരെയും മക്കള്‍ക്ക് വിശ്വസിക്കാനാവാത്ത കാലമാണ്. മകളിലും അച്ഛന്‍ അവന്റെ കാമം കാണുന്നു. അവളെ പിച്ചിച്ചീന്താന്‍ വെമ്പുന്നു. അത്തരത്തിലുള്ള ഒരു അനുഭവമാണ് രാജസ്ഥാനില്‍ നിന്നുള്ള കുട്ടിക്ക് പറയാനുള്ളത്.
പതിനാറ് വയസുള്ള കുട്ടി കഴിഞ്ഞ പത്ത് വര്‍ഷമായി അച്ഛനില്‍ നിന്നും നേരിട്ടതും, തന്റെ കണ്ണുകൊണ്ട് കണ്ടതുമായ പീഡനങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഡയറി കുറിപ്പുകളിലൂടെയാണ് കുട്ടിയുടെ വെളിപ്പെടുത്തല്‍. പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കുട്ടിയുടെ അച്ചനെ പോസ്‌കോ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.
രാജസ്ഥാനിലെ ഗംഗാനഗര്‍ ജില്ലയിലാണ് പെണ്‍കുട്ടി താമസിക്കുന്നത്. മുത്തശ്ശിയുടെയും മുത്തച്ഛന്റേയും ഒപ്പം കഴിയുകയായിരുന്നു പെണ്‍കുട്ടി തന്റെ ആറാം വയസിലാണ് അച്ഛനമ്മമാരുടെ വീട്ടിലേക്ക് വരുന്നത്. വീട്ടിലെത്തി ഏതാനും നാളുകള്‍ക്കുള്ളില്‍ അച്ഛന്‍ തന്റെ ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ തുടങ്ങിരുന്നു എന്ന് കുട്ടി തന്റെ ഡയറിക്കുറിപ്പില്‍ പറയുന്നു.
അശ്ലീലീഡിയോകള്‍ കാണിച്ച് ദിവസവും ഇയാള്‍ കുട്ടിയെ ലൈംഗികമായി സമീപിക്കുകയും ചെയ്തു. ആദ്യത്തെ മൂന്ന് വര്‍ഷങ്ങളില്‍ അച്ഛനില്‍ നിന്നും പീഡനം ഏറ്റിരുന്നുവെങ്കിലും അത് തിരിച്ചറിയാന്‍ സാധിച്ചില്ലെന്ന് കുട്ടി വ്യക്തമാക്കുന്നു. തന്നെ ഉപദ്രവിക്കുന്നത് എന്തിനാണെന്ന് കുട്ടി ചോദിക്കുമ്ബോള്‍ ഇത് ഉപദ്രവമല്ലെന്നും ഇങ്ങനെയാണ് അച്ഛന്‍ മകളെ സ്‌നേഹിക്കുന്നതെന്നുമാണ് അധ്യാപകന്‍ കൂടിയായ ഇയാള്‍ മറുപടി പറഞ്ഞിരുന്നത്.
സ്വന്തം മകളെ മാത്രമല്ല ട്യൂഷനായി എത്തുന്ന മറ്റൊരു കുട്ടിയേയും ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി മകള്‍ തന്റെ ഡയറിയിലൂടെ വെളിപ്പെടുത്തി. അച്ഛന്റെ ഉപദ്രവം കാരണം താന്‍ ആത്മഹത്യ ചെയ്യാന്‍ ആലോചിക്കുകയാണെന്ന് കുട്ടി തന്റെ ക്ലാസിലെ ഒരു സുഹൃത്തിനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ സുഹൃത്ത് ഈ വിവരം പ്രിന്‍സിപ്പാളിനെ അറിയിച്ചു. പ്രിന്‍സിപ്പള്‍ പോലീസില്‍ വിവരമറിയിച്ചു. തുടർന്നാണ് അറസ്റ്റ്.