ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ വിധിയെഴുത്ത്: ഫലം ഡിസംബര്‍ നാലിന്

New Update

ഹൈദരാബാദ്: രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍(ജിഎച്ച്‌എംസി) തെരഞ്ഞെടുപ്പില്‍ വിധിയെഴുത്ത് തുടങ്ങി. ചൊവ്വാഴ്ച രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്. ഡിസംബര്‍ നാലിനാണ് ഫലം വരുന്നത്.

Advertisment

publive-image

നഗരസഭയുടെ 150 വാര്‍ഡുകളിലായി 1122 സ്ഥാനാര്‍ഥികളാണു മത്സരിക്കുന്നത്. 24 അസംബ്ലി മണ്ഡലങ്ങള്‍ ചേരുന്നതാണ് നഗരസഭാ പ്രദേശം. 74.67 ലക്ഷം വോട്ടര്‍മാര്‍ ഇവിടെയുള്ളത്. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി അരലക്ഷം പൊലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്.

പൊതു തിരഞ്ഞെടുപ്പിനെക്കാള്‍ വാശിയോടെയാണ് ഇത്തവണ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടന്നത്. അധ്യക്ഷന്‍ ജെ.പി.നഡ്ഡ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിവിധ കേന്ദ്രമന്ത്രിമാര്‍ എന്നിവരെ പ്രചാരണത്തിനായി ബിജെപി രംഗത്തിറക്കിയിരുന്നു.

hydrabad election5
Advertisment