എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പോലുള്ള ഏജന്‍സികള്‍ ഉപയോഗിക്കുന്നത് രാഷ്ട്രീയ കാര്യങ്ങള്‍ക്ക് വേണ്ടി; കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ പ്രധാന്യം കുറയുന്നതായി ശിവസേന എംപി; എംപിയുടെ പ്രതികരണം വായ്പാ ക്രമക്കേടുകേസില്‍ ഭാര്യയെ ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച പശ്ചാത്തലത്തില്‍; ബിജെപിയെക്കുറിച്ചൊരു ഫയല്‍ തന്റെ കൈവശമുണ്ടെന്നും എംപിയുടെ വെളിപ്പെടുത്തല്‍

New Update

publive-image

Advertisment

മുംബൈ: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പോലുള്ള ഏജന്‍സികളെ രാഷ്ട്രീയ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും ഇത്തരം അന്വേഷണ ഏജന്‍സികളുടെ പ്രാധാന്യം കുറയുകയാണെന്നും ശിവസേന എംപി സഞ്ജയ് റാവത്ത്.

പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോ-ഓപ്പറേറ്റിവ് (പിഎംസി) ബാങ്കിന് 4355 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ വായ്പാ ക്രമക്കേടുകേസിൽ ഭാര്യ വർഷാ റാവത്തിനെ ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മുംബൈയിലെ ഇഡി ആസ്ഥാനത്ത് ഡിസംബർ 29 ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് വർഷയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പിഎംസി തട്ടിപ്പു കേസിൽ ഉൾപ്പെട്ട പ്രവീൺ റാവത്ത് എന്നയാളുടെ ഭാര്യയുമായി 50 ലക്ഷം രൂപയുടെ ഇടപാട് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വർഷയ്ക്ക് സമൻസ് അയച്ചിരിക്കുന്നത്.

രാഷ്ട്രീയ ഏറ്റുമുട്ടലുകൾ നേരിട്ട് വേണം നടത്താനെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോടു ഇക്കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്. ശിവസേന അതിന്റെ വഴിക്കു മറുപടി നൽകിക്കോളും. പരിഭ്രാന്തരാകേണ്ട ആവശ്യമില്ല.

ബിജെപിയെക്കുറിച്ചൊരു ഫയൽ എന്റെ കൈവശം ഉണ്ട്. അതിൽ 121 പേരുകളുണ്ട്. അത് ഉടൻ ഇഡിക്കു കൈമാറും. അഞ്ചു വർഷമെങ്കിലും ഇഡി അതിന്റെ പിന്നാലെ നടക്കേണ്ടിവരും. അത്രയധികം പേരുകളാണ് അതിലുള്ളതെന്നും എംപി പറഞ്ഞു.

Advertisment