തിരുവനന്തപുരം: പുതുതായി ഇന്ത്യയില്‍ റെക്കോഡ് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ മൂന്നിലൊന്നും കേരളത്തില്‍. രാജ്യത്തുടനീളം കോവിഡ് കേസുകള്‍ ഗണ്യമായി കുറയുേമ്ബാഴും സംസ്ഥാനത്ത് കാര്യങ്ങള്‍ വലിയ മാറ്റമില്ലാതെ തുടരുന്നുവെന്നാണ് ഏറ്റവുമൊടുവിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ കേരളമാണ് മറ്റു സംസ്ഥാനങ്ങളെക്കാള്‍ മുന്നില്‍ നില്‍ക്കുന്നത്.
/sathyam/media/post_attachments/Tmx5iy6yOAe5GQUfJsyb.jpg)
ബുധനാഴ്ച കേരളത്തില്‍ രേഖപ്പെടുത്തിയത് 6,815 കോവിഡ് കേസുകളാണ്. 15,000 ത്തിലേറെയാണ് രാജ്യത്തെ മൊത്തം കണക്ക്. ജനുവരി 13 നുശേഷം നീണ്ട ഒരാഴ്ച ഇന്ത്യയിലെ കണക്കുകളുടെ 37 ശതമാനമോ അതില്‍കൂടുതലോ ആണ് കേരളത്തിലെത്.
നേരത്തെയുണ്ടായിരുന്നതിനെ അപേക്ഷിച്ച് എണ്ണം കുറയുകയും വിവിധ ജില്ലകള്‍ കൂടുതല്‍ തുറന്നുനല്‍കുകയും ചെയ്തത് കേരളത്തിലും സ്ഥിതി നിയന്ത്രണ വിധേയമായതിെന്റ സൂചനയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നു.
ദേശീയാടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 16ന് 93,617 ആയിരുന്നത് ജനുവരി 19ന് 14,376 ആയി കുറഞ്ഞിരുന്നു. എന്നാല്‍, കേരളത്തില്‍ ഒക്ടോബര്‍ 13ന് 8,728 എണ്ണം വരെ എത്തിയത് കഴിഞ്ഞ ആഴ്ച 5,000 ആയി കുറഞ്ഞത് മാത്രമാണ് ആശ്വാസകരം. ഒരു ഘട്ടത്തില്‍ ഇത് രാജ്യത്തിെന്റ 45 ശതമാനംവരെ എത്തിയെങ്കിലും നേരിയ കുറവ് അവസാന നാളുകളിലുണ്ട്.
ജനുവരി ആരംഭത്തോടെ സംസ്ഥാനത്ത് സ്കൂളുകളും തിയറ്ററുകളും വരെ തുറന്നിട്ടുണ്ട്. സ്കൂളുകള്‍ 10, 12 ക്ലാസുകളാണ് തുറന്നത്. ജനുവരി 13നായിരുന്നു സിനിമ തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചത്. ആയുര്‍വേദ റിേസാര്ട്ടുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്.
രാജ്യത്ത് മറ്റിടങ്ങളിലും കൂടുതല്‍ തുറന്നതിനൊപ്പം പരിശോധന ആപേക്ഷികമായി കുറച്ചതായുംസൂചനയുണ്ട്.
കേരളത്തില്‍ കോവിഡ് ബാധിച്ച് മരണനിരക്ക് ഒരു ശതമാനത്തിലും താഴെയാണ്- 0.4 ശതമാനം.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുകള്‍ രാജ്യത്ത് 1.8 ശതമാനമായപ്പോള്‍ കേരളത്തില്‍ ഇത് 11.8 ശതമാനം തൊട്ടതാണ് ആശങ്കയുണര്‍ത്തുന്നത്.
കേരളത്തില്‍ കാര്യങ്ങള്‍ അതി ഗുരുതരമായി തുടരുക്യാശണന്നും നിലവില്‍ 40 ശതമാനംപരിശോധനയും ആന്‍റിജനാണെന്നും അധികൃതര്‍ പറയുന്നു. കൂടുതല്‍ വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും ആവശ്യം ശക്തമാണ്.
ഇന്ത്യയില്‍ മൊത്തമായി 85 ശതമാനം വരെ രോഗനിരക്ക് കുറഞ്ഞിട്ടുണ്ട്.
അതേ സമയം, കഴിഞ്ഞ മാസാവസാനം സംസ്ഥാനത്തുനടന്ന തദ്ദേശ തെരഞ്ഞെടുപ്പ് കോവിഡ് വ്യാപനത്തിനിടയാക്കിയെന്ന ആശങ്കയും നിലനില്‍ക്കുന്നു.