സൂററ്റ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വനിത ടി20 പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ. സൂററ്റില്‍ നടന്ന അഞ്ചാം മത്സരത്തില്‍ അഞ്ച് വിക്കറ്റിന്‍റെ ജയമാണ് ഇന്ത്യ നേടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സന്ദര്‍ശകര്‍ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെടുക്കാനാണായത്. എന്നാല്‍ ഇന്ത്യ 17.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ ആറ് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മൂന്നെണ്ണം ജയിക്കുകയായിരുന്നു. രണ്ട് മത്സരങ്ങള്‍ മഴ കാരണം തടസപ്പെട്ടിരുന്നു.
ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറിന്‍റെ (34) ഇന്നിങ്‌സാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. ദീപ്തി ശര്‍മ (16), ഷെഫാലി വര്‍മ (14), സ്മൃതി മന്ഥാന (7), ജമീമ റോഡ്രിഗസ് (7), വേദിക കൃഷ്ണമൂര്‍ത്തി (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. പൂജ വസ്ത്രകര്‍ (4) കൗറിനൊപ്പം പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ഷബ്‌നിം ഇസ്മയി ല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
രാധ യാദവിന്‍റെ മൂന്ന് വിക്കറ്റ് വീഴ്ത്തിയുള്ള പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ തളച്ചത്. 17 റണ്‍സ് നേടിയ ലൗറ വോള്‍വാഡാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.