അബ്ദുൽ വഹാബിനെ കൈവിട്ട് ഐഎൻഎൽ ദേശീയ നേതൃത്വം; ചിലര്‍ക്ക് മോഹഭംഗമെന്ന് അഖിലേന്ത്യാ പ്രസിഡന്റ്

New Update

publive-image

Advertisment

കോഴിക്കോട്: ഐ.എന്‍.എല്‍ തര്‍ക്കത്തില്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ.എ.പി അബ്ദുള്‍ വഹാബിനെ കൈവിട്ട് ദേശീയ നേതൃത്വം. അധികാരം കിട്ടിയപ്പോൾ ചിലർക്കു മോഹഭംഗമുണ്ടായെന്നും ഏതൊരാൾക്കും ദേശീയ നേതൃത്വവുമായി ചർച്ചയ്ക്കെത്താമെന്നും ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാൻ പറഞ്ഞു.

കേരളത്തില്‍ ഐ.എന്‍.എല്ലില്‍ ഉണ്ടായ തര്‍ക്കങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. ഐ.എന്‍.എല്‍ പിളര്‍ന്നിട്ടില്ലെന്നും അത്തരത്തിലുള്ള വാര്‍ത്ത തെറ്റാണെന്നും മുഹമ്മദ് സുലൈമാന്‍ ചൂണ്ടിക്കാട്ടി. പാർട്ടിക്കകത്തെ തർക്കങ്ങൾ പരിഹരിക്കാൻ‍ വിവിധ ചർച്ചകൾ നടക്കുകയാണ്. ചർച്ചകൾ പ്രതീക്ഷയേകുന്ന തരത്തിലാണു മുന്നോട്ടു പോവുന്നത്.

ഐഎൻഎലിനു കിട്ടിയ മന്ത്രിസ്ഥാനം റിക്രൂട്ടിങ് ഏജൻസിയാക്കി മാറ്റാനുള്ളതല്ല. പാർട്ടിക്കു മന്ത്രിസ്ഥാനം ലഭിച്ചതോടെ പലരും പല ആവശ്യങ്ങളും ഉന്നയിച്ചു. അതു നടക്കാതെ വന്നപ്പോൾ അവർക്കു മോഹഭംഗമുണ്ടായതാണു പ്രശ്നങ്ങൾക്കു കാരണം. ആരുമായും ചർച്ചയ്ക്കു തയാറാണ്. ദേശീയ കമ്മിറ്റിയുടേതാണ് പാർട്ടിയിലെ അവസാന തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

inl
Read the Next Article

വഹിച്ച സ്ഥാനങ്ങൾ കൊണ്ട് അളക്കാൻ കഴിയാത്ത നിലയിൽ ഉയർന്ന വ്യക്തിത്വങ്ങളുണ്ട്. അവർക്കിടയിലാണ് ജനനേതാവായിരുന്ന ഉമ്മൻചാണ്ടിയുടെ സ്ഥാനം; ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് മന്ത്രിസഭാ യോഗം

New Update
umman chandi

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ മന്ത്രിസഭാ യോഗം അനുശോചിച്ചു. ഉമ്മന്‍ ചാണ്ടി കേരളത്തിന് നല്‍കിയ സംഭാവനകളെ ആദരവോടെ ഈ ഘട്ടത്തില്‍ സ്മരിക്കുക്കുന്നതായി മന്ത്രിസഭ പാസാക്കിയ അനുശോചന പ്രമേയത്തില്‍ പറയുന്നു. 

Advertisment

umman chandi

അനുശോചന പ്രമേയത്തിന്റെ പൂര്‍ണരൂപം:

''മുന്‍ മുഖ്യമന്ത്രിയും നിലവില്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എല്‍.എയുമായിരുന്ന ശ്രീ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ മന്ത്രിസഭ യോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന് പ്രിയപ്പെട്ടവരെയാകെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

ഉമ്മന്‍ ചാണ്ടി കേരളത്തിന് നല്‍കിയ സംഭാവനകളെ ആദരവോടെ ഈ ഘട്ടത്തില്‍ ഈ മന്ത്രിസഭായോഗം സ്മരിക്കുന്നു. വഹിച്ച സ്ഥാനങ്ങള്‍ കൊണ്ട് അളക്കാന്‍ കഴിയാത്ത നിലയില്‍ ഉയര്‍ന്ന വ്യക്തിത്വങ്ങളുണ്ട്. അവര്‍ക്കിടയിലാണ് ജനനേതാവായിരുന്ന ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം. കെ.എസ്.യുവിലൂടെ കോണ്‍ഗ്രസിലെത്തി ആ പാര്‍ട്ടിയുടെ നേതൃത്വത്തിലും ഗവണ്‍മെന്റിലും പ്രതിപക്ഷത്തും ഒക്കെ പ്രവര്‍ത്തിച്ച ഉമ്മന്‍ചാണ്ടി ജനാധിപത്യ പ്രക്രിയയെ മുമ്പോട്ട് കൊണ്ടുപോകുന്നതില്‍ വലിയ പങ്കുവഹിച്ചു.

ജനക്ഷേമത്തിലും സംസ്ഥാന വികസനത്തിലും ശ്രദ്ധയൂന്നുന്ന ഭരണാധിപന്‍ എന്നനിലക്കും ജനകീയ പ്രശ്‌നങ്ങള്‍ സമര്‍ഥമായി ഉന്നയിക്കുന്ന പ്രതിപക്ഷ നേതൃത്വത്തിലെ പ്രമുഖന്‍ എന്ന നിലക്കുമൊക്കെ ശ്രദ്ധേയനായി. 1970ല്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തിയ ശ്രീ ഉമ്മന്‍ചാണ്ടി പിന്നീടിങ്ങോട്ടെക്കാലവും അതേ മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നു.

53 വര്‍ഷങ്ങള്‍ തുടര്‍ച്ചയായി എം.എല്‍.എ ആയിരിക്കുക, അതും ഒരേ മണ്ഡലത്തില്‍ നിന്നുതന്നെ തെരഞ്ഞെടുക്കപ്പെടുക, ഒരിക്കലും തോല്‍വി അറിയാതിരിക്കുക എന്നിവയൊക്കെ ഉമ്മന്‍ചാണ്ടിയുടെ റെക്കോഡാണ്. പന്ത്രണ്ട് തവണയാണ് അദ്ദേഹം തുടര്‍ച്ചയായി വിജയിച്ചത്. ധനം, ആഭ്യന്തരം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ മന്ത്രിയെന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നല്‍കിയ സംഭാവനകള്‍ അവിസ്മരണീയമാണ്. യു.ഡി.എഫ് കണ്‍വീനര്‍ എന്ന നിലയില്‍ നടത്തിയ രാഷ്ട്രീയപ്രവര്‍ത്തനവും സ്മരണീയമാണ്'.

Advertisment