Advertisment

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ താന്‍ തോറ്റു; പിന്നാലെ മുകളിലത്തെ മുറിയില്‍ കയറി വാതില്‍ അടച്ച് കിടന്നെങ്കിലും ഒരു ചെറുചിരി എന്റെ ചുണ്ടില്‍ തെളിഞ്ഞു, എന്നാലും താന്‍ ഒറ്റക്കല്ലല്ലോയെന്നാണ് ആ ചിരിയുടെ അര്‍ത്ഥം; ‘ആ ആരിഫും കൂടി ഒന്ന് തോറ്റിരുന്നെങ്കില്‍.. ഒരു നിശ്വാസത്തോടെ മറ്റാരും കേള്‍ക്കാതെ ഞാന്‍ പറഞ്ഞു; ചെറുതായി ഞാന്‍ അതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു; പക്ഷെ ആരിഫ് ജയിച്ചു; ജയിക്കാനായി മാത്രം ഒരാള്‍ നില്‍ക്കുന്നു; ഇന്നസെന്റ്

New Update

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ തന്റെ അനുഭവം പങ്കുവെച്ച് ഇന്നസെന്റ്. വിജയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഒടുവില്‍ തനിക്കൊപ്പം എല്ലാവരും തോറ്റത് ആശ്വാസമായെന്ന് ഇന്നസെന്റ് പറയുന്നു. എഎം ആരിഫ് എംപിയുടെ വിജയത്തെ പ്രത്യേകം പരാമര്‍ശിച്ചുകൊണ്ടാണ് ഇന്നസെന്റിന്റെ കുറിപ്പ്.

Advertisment

publive-image

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ താന്‍ തോറ്റു. പിന്നാലെ മുകളിലത്തെ മുറിയില്‍ കയറി വാതില്‍ അടച്ച് കിടന്നെങ്കിലും ഒരു ചെറുചിരി എന്റെ ചുണ്ടില്‍ തെളിഞ്ഞു. എന്നാലും താന്‍ ഒറ്റക്കല്ലല്ലോയെന്നാണ് ആ ചിരിയുടെ അര്‍ത്ഥം. ‘ആ ആരിഫും കൂടി ഒന്ന് തോറ്റിരുന്നെങ്കില്‍ ഒരു നിശ്വാസത്തോടെ മറ്റാരും കേള്‍ക്കാതെ ഞാന്‍ പറഞ്ഞു’ ഇന്നസെന്റ് കുറിപ്പില്‍ പറയുന്നു.

‘ഒരാള്‍ മാത്രം ജയിക്കാനായി നില്‍ക്കുന്നു. എഎം ആരിഫ്. ഇയാളുംകൂടി ഒന്ന് തോറ്റിരുന്നെങ്കില്‍. എന്നായിരുന്നു അപ്പോള്‍ എന്റെ മനസില്‍. ചെറുതായി ഞാന്‍ അതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. പക്ഷെ ആരിഫ് ജയിച്ചു. പോട്ടെ. പക്ഷെ ബാക്കിയുള്ളവര്‍ എന്റെ കൂടെയുണ്ടല്ലോയെന്ന് ഞാന്‍ ആശ്വസിച്ചു. ഇന്നസെന്റ് പറഞ്ഞു.

ഇതിനൊപ്പം തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടാവാറുള്ള പ്രവര്‍ത്തകരെക്കുറിച്ചും ഇന്നസെന്റ് പറയുന്നു. പോളിംഗില്‍ പിന്നോട്ട് പോയപ്പോള്‍ ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകരുടെ മുഖത്തേക്ക് നോക്കി. ഒന്നും പ്രശ്‌നമാക്കേണ്ട, ഇപ്പോള്‍ എണ്ണുന്നതൊന്നും നമ്മുടെ ഏരിയയല്ലായെന്നായിരുന്നു പ്രവര്‍ത്തകരുടെ മുഖഭാവം. എന്നാല്‍ തോല്‍വിയോടടുത്തപ്പോള്‍ എല്ലാവരും സ്ഥലം വിട്ടെന്നും ലേഖനത്തില്‍ പറയുന്നു. വീരേന്ദ്രകുമാര്‍ തന്നോട് പങ്കുവെച്ച ഫലിതവും ഇന്നസെന്റ് ഓര്‍ത്തെടുത്തു.

‘ഇപ്പോള്‍ എണ്ണുന്നതൊന്നും നമ്മുടെ ഏരിയ അല്ല. നമ്മുടെതേ വരാനിരിക്കുന്നതേയുള്ളു എന്നാണ് പ്രവര്‍ത്തകര്‍ നമ്മള്‍ പിന്നോട്ട് പോകുമ്പോള്‍ ആദ്യം പറയുക. പിന്നീട് ‘ ഇന്ന സ്ഥലത്ത് നമുക്ക് ഇത്ര വോട്ടുണ്ട്. എല്ലാ വീടുകളിലും നമ്മുടെ വോട്ടുകളാണ്. അവിടേക്കെത്തുമ്പോഴേക്കും നമ്മളായിരിക്കും മുന്നില്‍. ഒപ്പം നമ്മള്‍ പതിനായിരക്കണക്കിന് വോട്ടിന് പിന്നാലിയിരിക്കുമ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ ആരേയും കാണില്ലായെന്നാണ്’ വീരേന്ദ്രകുമാര്‍ പറഞ്ഞതായി ഇന്നസെന്റ് പറയുന്നത്.

തോല്‍വി ഉറച്ചാല്‍ നമ്മളെ വിട്ട് തൊട്ടടുത്ത മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ നോക്കണമെന്നും ഒരുപക്ഷെ അയാളും നിങ്ങളുടെ വഴിയിലായിരിക്കും. ഒപ്പോള്‍ ഒരു ചെറിയ മനസുഖം കിട്ടുമെന്നും ഇന്നസെന്റ് പറഞ്ഞു. എല്ലാം സ്ഥാനാര്‍ത്ഥികളോടുമായി എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് ഇന്നസെന്റ് ഇക്കാര്യം പറയുന്നത്.

innocent innocent speaks
Advertisment