/sathyam/media/post_attachments/nICfMTqJUdU4RgIHiDoP.jpg)
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ജനമൈത്രി പോലീസിന്റെ നേതൃത്ത്വത്തിൽ പനച്ചിപ്പാറ മൂന്നാനപ്പള്ളിയിൽ ഉഷയ്ക്കും മകൾ സുചിത്രയ്ക്കും വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു.
ഇന്ന് രാവിലെ കോട്ടയം ജില്ലാ നാർക്കോട്ടിക്ക് സെൽ ഡിവൈഎസ്പിയും ജനമൈത്രി നോഡൽ ഓഫീസറുമായ വിനോദ് പിള്ള വീടിന് തറക്കല്ലിട്ടു. പാലാ ഡിവൈഎസ്പി സാജു വർഗ്ഗീസ്, ഈരാറ്റുപേട്ട സിഐ പ്രസാദ് അബ്രാഹം വർഗ്ഗീസ്, എസ്ഐ അനുരാജ് എംഎച്ച്, ബ്രില്യന്റ് സ്റ്റഡി സെന്റർ ഡയറക്ടർ ജോർജ്ജ്, ജനമൈത്രി അസിസ്റ്റൻറ് നോഡൽ ഓഫീസർ എസ്ഐ സരസിജൻ പിആർഒ ജോസഫ് ജോർജ്ജ് എന്നിവർ സന്നിഹിതരായിരുന്നു.
/sathyam/media/post_attachments/2qmwuINyYEKlYBXJneEk.jpg)
ഭർത്താവ് മരിച്ചതോടെ മൂന്ന് പെൺകുട്ടികളുമായി കൂലിവേല ചെയ്ത കഴിഞ്ഞിരുന്ന ഉഷയ്ക്ക് ഉണ്ടായിരുന്ന ചെറിയ വീടും സ്ഥലവും വിറ്റ് രണ്ട് പെൺമക്കളെ വിവാഹം കഴിച്ച് അയച്ചു. തുടർന്ന് വീടില്ലാതെ വാടക വീടുകളിൽ കഴിഞ്ഞിരുന്ന ഇവർക്ക് ഉഷയുടെ അമ്മ നൽകിയ മൂന്ന് സെന്റ് സ്ഥലത്താണ് ജനമൈത്രി ഭവനം ഇവർക്കായി നിർമ്മിക്കുന്നത്.
ബീറ്റ് ഓഫീസർമാരായ എഎസ്ഐ ബിനോയി അന്ത്യാളം, സിപിഒ ദിലീപ് എന്നിവർ ജനമൈത്രി ഭവന സന്ദർശന സമയത്താണ് ഉഷയുടെ അവസ്ഥ മനസ്സിലാക്കി മേലുദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് വീട് നിർമ്മാണത്തിന് സുമനസ്സുകളെ സമീപിച്ചപ്പോൾ ബ്രില്യന്റ് ഡയറക്ടർ ജോർജ്ജ് വീട് നിർമ്മാണ ചെലവ് ഏറ്റെടുത്തു. ബ്ലഡ് ഫോറം അംഗം റഫീക്ക്, കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പ്രതിനിധി സന്തോഷ്, ജനസമിതി അംഗങ്ങളായ ജോഷി ജോസഫ്, പിപി നൗഷാദ്, ബിനു സെബാസറ്റ്യൻ എന്നിവർ സന്നിഹിതരായിരുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us