ജസ്ന തിരോധാനം: ഹൈക്കോടതി ജഡ്ജിയുടെ കാറിനു നേരെ കരി ഓയില്‍ പ്രയോഗം

New Update

publive-image

Advertisment

കൊച്ചി: ഹൈക്കോടതി ജഡ്ജിയുടെ കാറിനു നേരെ കരി ഓയില്‍ പ്രയോഗം. ജസ്റ്റീസ് വി. ഷേര്‍സിയുടെ കാറിനു നേരെയാണ് ആക്രമണം ഉണ്ടായത്.

ബുധനാഴ്ച രാവിലെ ഹൈക്കോടതി ഗേറ്റിന് മുന്‍പിലാണ് സംഭവം. ഗേറ്റ് കടന്ന് വരികയായിരുന്ന കാറിനു നേരെ ഒരാള്‍ പാഞ്ഞുവരികയും കരിഓയില്‍ ഒഴിക്കുകയുമായിരുന്നു. ജസ്നയുടെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുമായി എത്തിയായിരുന്നു പ്രതിഷേധം.

കോട്ടയം എരുമേലി സ്വദേശി ആര്‍. രഘുനാഥന്‍ നായര്‍ എന്നയാളാണ് കരിഓയില്‍ ഒഴിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇയാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

എരുമേലി മുക്കൂട്ടുതറ സ്വദേശിനിയായ ജെസ്ന മരിയ ജയിംസിനെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് അടുത്തിടെ ഹേബിയസ് കോര്‍പസ് ഹര്‍ജി സമര്‍പ്പിക്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തിരുന്നു. സാങ്കേതിക പിഴവുകള്‍ ഉള്ള ഹര്‍ജി തള്ളേണ്ടിവരും എന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയത്തോടെ ആണ് ഹര്‍ജി പിന്‍വലിച്ചത്.

ഈ ഹര്‍ജി പരിഗണിച്ചിരുന്നത് ജസ്റ്റീസ് വി. ഷേര്‍സിയായിരുന്നു എന്ന് കരുതിയാണ് രഘുനാഥന്‍ ആക്രമണത്തിന് തുനിഞ്ഞതെന്നാണ് പോലീസ് പറയുന്നത്. അതേസമയം, ജസ്റ്റിസ് വിനോദ് ചന്ദ്രന്‍, എം.ആര്‍. അനിത എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് അന്ന് ഹര്‍ജി പരിഗണിച്ചത്.

Advertisment