ജാര്‍ഖണ്ഡിലും ബി.ജെ.പിക്ക് തിരിച്ചടിയെന്ന് എക്‌സിറ്റ്‌പോള്‍

New Update

കോണ്‍ഗ്രസ്- ജെ.എം.എം സഖ്യം അധികാരത്തില്‍ വരും

റാഞ്ചി: ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ്- ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സഖ്യം അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍.

Advertisment

publive-image

ഇന്ത്യാ ടുഡെ- ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോളിലാണ് കോണ്‍ഗ്രസ്- ജെ.എം.എം സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ ഐ.എ.എന്‍.എസ്- സിവോട്ടര്‍- എ.ബി.പി എക്സിറ്റ്‌പോളില്‍ ജാര്‍ഖണ്ഡില്‍ തൂക്ക് സഭയാണ് പ്രവചിച്ചിരിക്കുന്നത്.

ബി.ജെ.പി 22-32, കോണ്‍ഗ്രസ്- ജെ.എം.എം : 38-50 എന്നിങ്ങനെയാണ് ഇന്ത്യാ ടുഡെ- ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചനം. ഭരണകക്ഷിയായ ബിജെപിക്ക് 32 സീറ്റുകളും കോണ്‍ഗ്രസ്- ജെ.എം.എം സഖ്യം 35 സീറ്റുകളും നേടുമെന്നാണ് ഐ.എ.എന്‍.എസ്- സിവോട്ടര്‍- എ.ബി.പി എക്സിറ്റ്‌പോളില്‍ പ്രവചിക്കുന്നത്.

എന്നാല്‍, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച, ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന്‍ തുടങ്ങിയ കക്ഷികള്‍ മൂന്നുമുതല്‍ അഞ്ച് സീറ്റുകള്‍ വരെ നേടിയേക്കാമെന്നും ഇവര്‍ പറയുന്നു. അങ്ങനെയെങ്കില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇവരുടെ നിലപാട് നിര്‍ണായകമാകും. ഇന്ത്യാ ടുഡെ- ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോളില്‍ ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയ്ക്ക് 2-4, ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന്‍ 4-7 എന്നിങ്ങനെയാണ് പ്രവചിക്കുന്നത്.

നവംബര്‍ 30-നാണ് ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ചത്. ഡിസംബര്‍ 20-നാണ് വോട്ടെടുപ്പ് അവസാനിച്ചത്. 23-ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. 81 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 42 അംഗങ്ങളുടെ പിന്തുണ വേണം. രണ്ടാം തവണയും വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.

jhankhand election
Advertisment