Advertisment

പുരുഷന്മാരില്‍ സ്തനങ്ങള്‍ വളര്‍ത്തും....മുന്നറിയിപ്പ് നല്‍കാതെ മരുന്ന് വിറ്റ ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സണിന് കോടതി 800 കോടി രൂപ പിഴ ചുമത്തി..രോഗികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും പ്രാധാന്യം നല്‍കാത്ത കന്പനിയാണിതെന്ന് കോടതി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ന്യൂയോര്‍ക്ക്: പുരുഷന്മാരില്‍ സ്തനങ്ങള്‍ വളരാന്‍ ഇടയാകും എന്ന് മുന്നറിയിപ്പ് നല്‍കാതെ മരുന്നുണ്ടാക്കി വിറ്റഴിച്ച ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കന്പനിക്ക് മേലെ ചുമത്തിയ പിഴത്തുക കൂട്ടി കോടതി.

Advertisment

publive-image

സ്‌കിത്സോഫ്രീനിയ, 2015ല്‍ ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്നിവയ്ക്ക് നല്‍കുന്ന മരുന്നായ 'ഡിസ്‌പെര്‍ഡാല്‍' കഴിച്ചതിനാല്‍ തന്‍റെ ശരീരത്തില്‍ സ്തനങ്ങള്‍ വളര്‍ന്നുവെന്ന് കാണിച്ച് നിക്കോളാസ് മുറെ എന്നൊരാള്‍ അമേരിക്കയിലെ ഒരു കോടതിയെ സമീപിക്കുകയും ഇയാള്‍ക്ക് 1.5 മില്ല്യണ്‍ ഡോളര്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പിഴ നല്‍കാന്‍ കോടതി വിധിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ 2018ല്‍ മറ്റൊരു കോടതി ഈ തുക വെട്ടിക്കുറച്ചിരുന്നു. ഇപ്പോള്‍ ഫിലാഡല്‍ഫിയ ഹൗസ് ഒഫ് കോമണ്‍ പ്ലിയാസ് ആണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നല്‍കേണ്ട പിഴ 8 ബില്ല്യണ്‍ ഡോളറായി(800 കോടി രൂപ) ഉയര്‍ത്തിയത്.

രോഗികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും യാതൊരു പ്രാധാന്യം നല്‍കാതെ ലാഭേച്ഛയോടെ മാത്രം വ്യവസായം നടത്തുന്ന കന്പനി എന്നാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണെ കോടതി വിശേഷിപ്പിച്ചത്. നിക്കോളാസിന് പുറമെ ഇതേ മരുന്ന് കഴിച്ച്‌ കുഴപ്പത്തിലായ നിരവധി പേര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരുടെ ഹര്‍ജികളും കോടതി പരിഗണിക്കാനിരിക്കുകയാണ്.

Advertisment