തിരുവനന്തപുരം: ശബരിമല തകർക്കാൻ സർക്കാർ ആസൂത്രിതമായി നടത്തിയ നീക്കങ്ങൾ ഓരോന്നോരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മോൺസൻ മാവുങ്കലും സഹിൻ ആന്റണിയും ചേർന്ന് സൃഷ്ടിച്ച വ്യാജചെമ്പോല ഉന്നതതല ഗൂഡാലോചനയുടെ ഭാഗമായി രൂപപ്പെട്ടതാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.
മുഖ്യമന്ത്രിക്കും ഈ വിവരം അറിയാമായിരുന്നു. തൃപ്തി ദേശായിയുടെ നീക്കത്തിനും മനീതി സംഘത്തിന്റെ വരവിനുപിന്നിലും ഇതേ സംഘം തന്നെ ആയിരുന്നു. മനീതി സംഘത്തിന് അകമ്പടി സേവിച്ച ഏകമലയാളം ചാനലിനെ ഇപ്പോൾ എല്ലാവരും ഓർക്കുന്നുണ്ടാവും. സഹിൻ ആന്റണിയും അരുൺകുമാറുമെല്ലാം സി. പി. എമ്മിന്റെ പടയാളികൾ മാത്രമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
എല്ലാ ചാനലുകളിലുമുള്ള സി. പി. എം കേഡറുകളെ മുഖ്യമന്ത്രിയുടെ ഓഫീസാണ് അന്ന് കോ ഓർഡിനേറ്റ് ചെയ്തത്. ഒന്നാമത്തെ ചാനലിലെ പ്രധാന മഹിളാരത്നം ആ കാലത്ത് പല വനിതാ മാധ്യമപ്രവർത്തകരേയും മലകയറാൻ നിർബന്ധിച്ച വിവരം നേരത്തെ ഞാൻ തികഞ്ഞ ഉത്തരവാദിത്തബോധത്തോടെ പുറത്തു പറഞ്ഞിരുന്നു. ഇനിയും കൂടുതൽ തെളിവുകൾ ഈ വിഷയത്തിൽ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാമെന്നും സുരേന്ദ്രന്‍ പറഞ്ഞു.