കാബുള്‍: അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതോടെ നിരവധി പ്രതിഷേധങ്ങളാണ് നടന്നത് . അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ താലിബാൻ ഭരിക്കുന്ന രാജ്യത്ത് തങ്ങളുടെ അവകാശങ്ങൾക്കായി പോരാടുകയും ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പിനെതിരെ നിരവധി പ്രതിഷേധങ്ങൾ നടത്തുകയും ചെയ്തു.
അഫ്ഗാനിസ്ഥാനിൽ നിന്നുള്ള റിപ്പോർട്ടുകൾ കാണിക്കുന്നത് അഫ്ഗാൻ സ്ത്രീകൾ അവരുടെ വ്യക്തിപരമായ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഉയർത്തിപ്പിടിക്കാൻ താലിബാനെതിരെ ഉറച്ചുനിൽക്കുന്നു എന്നാണ്.
അവർ അഫ്ഗാനിസ്ഥാനിലെ പല നഗരങ്ങളിലും താലിബാന് എതിരെ കടുത്ത പോരാട്ടം നൽകുന്നു. താലിബാന്റെ തോക്കിന്‍മുനയില്‍ ഭയമില്ലാതെ നില്‍ക്കുന്ന അഫ്ഗാന്‍ വനിതയുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
ചൊവ്വാഴ്ച പാക്കിസ്ഥാൻ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടയിൽ കാബൂളിലെ തെരുവുകളിൽ നിന്ന് പകര്‍ത്തിയ ചിത്രമാണ് ഇത് .കാബൂളിലെ പാകിസ്താൻ എംബസിക്ക് സമീപം നിരവധി അഫ്ഗാനികൾ മുദ്രാവാക്യം വിളിച്ചപ്പോള്‍ താലിബാൻ സേനയിലെ ഒരാൾ ഹിജാബ് ധരിച്ച സ്ത്രീക്ക് നേരെ തോക്ക് ചൂണ്ടുന്നതായി കാണിക്കുന്നു.
മണിക്കൂറുകൾക്കുള്ളിൽ, റോയിട്ടേഴ്സ് പത്രപ്രവർത്തകൻ ക്ലിക്ക് ചെയ്ത ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി.