Advertisment

മകളെ കൊന്ന് മൂന്ന് കഷ്ണങ്ങളാക്കി അച്ഛന്‍ ; മൃതദേഹ ഭാഗങ്ങള്‍ രണ്ട് സ്യൂട്ട് കേസുകളിലാക്കി ഉപേക്ഷിച്ചു ; രണ്ടാമത്ത സ്യൂട്ട്‌കേസില്‍ നിന്ന് ലഭിച്ചത് അരയ്ക്കു മുകള്‍ ഭാഗം, തല കിട്ടിയില്ല

New Update

താനെ : മകളെ കൊന്ന് മൂന്ന് കഷ്ണങ്ങളാക്കി അച്ഛന്‍ . മൃതദേഹ ഭാഗങ്ങള്‍ രണ്ട് സ്യൂട്ട് കേസുകളിലാക്കി ഉപേക്ഷിച്ചു .   ടിറ്റ്‍വാല ഇന്ദിര നഗർ നിവാസിയായ അരവിന്ദ് തിവാരി (47) മകൾ പ്രിൻസി (22)യെ വധിച്ച ശേഷം മൃതദേഹം 3 കഷണങ്ങളാക്കി മുറിച്ച് 2 സ്യൂട്ട് കേസുകളിലാക്കി ഒന്നു കല്യാൺ സ്റ്റേഷനടുത്തും മറ്റൊന്ന് ഉല്ലാസ് നദിയിലുമായി ഉപേക്ഷിക്കുകയായിരുന്നു. ഈ മാസം 9ന് അറസ്റ്റിലായ തിവാരി ഇപ്പോൾ പൊലീസ് കസ്റ്റഡിയിൽ റിമാൻഡിലാണ്.

Advertisment

publive-image

ബിരുദം പാസായ ശേഷം 6 മാസം മുൻപ് ടിറ്റ്‍വാലയിൽ എത്തിയ പ്രിൻസി വിക്രോളിയിൽ കോൾ സെന്ററിൽ ജോലിക്കു കയറി. ഇളയ 3 സഹോദരിമാരും മാതാവും യുപിയിലെ ജോൻപുരിലാണ്. തന്റെ കൂടെ ജോലി ചെയ്യുന്ന മുസ്‍ലിം യുവാവിനെ വിവാഹം കഴിക്കണമെന്നു നവംബർ രണ്ടാം വാരത്തിൽ പ്രിൻസി പിതാവിനോട് പറഞ്ഞു. പിതാവ് എതിർത്തു. നവംബർ 30 മുതൽ ജോലിക്കു പോകുന്നതു തടഞ്ഞു. മൊബൈൽ ഫോൺ പിടിച്ചു വച്ചു.

തുടർന്ന് ദിവസവും ഇതേച്ചൊല്ലി വഴക്കുണ്ടായി. ഈ മാസം 6ന് രാത്രി തിവാരി വീട്ടിലെത്തിയപ്പോൾ, ആഹാരം പാകം ചെയ്തിരുന്നില്ല. പ്രിൻസി ആഹാരം കഴിച്ചിരുന്നുമില്ല. അന്വേഷിച്ചപ്പോൾ, വിവാഹത്തിനു സമ്മതിക്കാതെ ഭക്ഷണം കഴിക്കില്ലെന്നു വാശി പിടിച്ചു.

നാട്ടിലേയ്ക്കു തിരിച്ചയയ്ക്കുമെന്നു പിതാവു പറഞ്ഞു. തർക്കത്തിനിടെ, പ്രിൻസി കീടനാശിനി കുടിക്കാൻ ശ്രമിച്ചു. തുടർന്നുണ്ടായ പിടിവലിക്കിടെ, നിയന്ത്രണം വിട്ട താൻ മകളെ ശ്വാസം മുട്ടിച്ചു കൊന്നതാണെന്നു തിവാരി വെളിപ്പെടുത്തിയെന്നു പൊലീസ് അറിയിച്ചു.

കല്യാണിൽ ഉല്ലാസ് നദിയിൽ ഉൾഭാഗത്തായിട്ടാണ് ശരീരത്തിന്റെ അരയ്ക്കു മുകൾ ഭാഗം ഉൾപ്പെടുന്ന സ്യൂട്ട് കേസ് കണ്ടെത്തിയത്. മൽസ്യത്തൊഴിലാളികളുടെ സഹായത്തോടെ അഗ്നിശമന സേനയാണ് സ്യൂട്ട് കേസ് കണ്ടെടുത്തത്. എന്നാൽ, തല ഇനിയും കണ്ടെത്താനായിട്ടില്ലെന്നു ഡിസിപി വി.പാൻസരെ വെളിപ്പെടുത്തി.

ഈ മാസം 8നു കല്യാൺ സ്റ്റേഷനിലെ ഓട്ടോറിക്ഷ സ്റ്റാൻഡിൽ ഉപേക്ഷിച്ച മൃതദേഹ ഭാഗമാണ് പ്രതിയുടെ അറസ്റ്റിലേയ്ക്കു നയിച്ചത്. ഇതിൽ ശരീരത്തിന്റെ അരയ്ക്കു താഴെയുള്ള ഭാഗം മാത്രമാണ് ഉണ്ടായിരുന്നത്. മകൾ വിഷം കഴി‍ച്ചുമരിച്ചതാണെന്നാണ് പ്രതി ആദ്യം മൊഴി നൽകിയതെങ്കിലും പിന്നീ‍ട് തുടർച്ചയായ ചോദ്യം ചെയ്യലിൽ, വഴക്കിനിടെ ശ്വാസം മുട്ടിച്ചു കൊന്നതാണെന്നു സമ്മതിച്ചതായി മഹാത്മ ഫുലെ ചൗക്ക് പൊലീസ് വെളിപ്പെടുത്തി.

Advertisment