കാസർകോട്: കാസർകോട്ടേയ്ക്ക് ഇനി ഓക്സിജൻ നൽകാനാവില്ലെന്ന് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം. മംഗളൂരുവിൽ കൊവിഡ് കേസുകൾ ഉയരുന്നതിനാലാണ് തീരുമാനം.
/sathyam/media/post_attachments/rMEWDPIz3Wznettgghj8.jpg)
മംഗളൂരുവിൽ നിന്ന് ഓക്സിജൻ വാങ്ങുന്ന ആശുപത്രികൾ മറ്റ് മാർഗങ്ങൾ തേടണമെന്ന് കാസർകോട് കളക്ടർക്ക് അയച്ച കത്തിൽ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം നിർദേശിച്ചു. 969 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.