കാഷ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ തീരുമാനത്തിലൂടെ ചരിത്രപരമായ ഒരു തെറ്റ് തിരുത്തിയെന്ന് യോഗി ആദിത്യനാഥ്

author-image
ന്യൂസ് ബ്യൂറോ, ലക്നൌ
Updated On
New Update

ലക്നോ: ജമ്മു കാഷ്മീരിന് ഉണ്ടായിരുന്ന പ്രത്യേക പദവി ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിലൂടെ അവസാനിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും അഭിനന്ദിച്ച്‌ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

Advertisment

publive-image

ചരിത്രപരവും ധീരവുമായ ഈ തീരുമാനത്തിലൂടെ ചരിത്രപരമായ ഒരു തെറ്റ് തിരുത്തിയെന്നും അദ്ദേഹം പറഞ്ഞു.

മറ്റേതൊരു സംസ്ഥാനത്തെയും പോലെ കാഷ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നുവെന്നും യോഗി പറഞ്ഞു. കാഷ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി മാറിയതോടെ ഭീകരത അവസാനിക്കും. സമാധാനം നിലനില്‍ക്കുമെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

yoi adhithyanath
Advertisment