പണ്ഡിറ്റുകളുടെ കഥ പറഞ്ഞ 'കശ്മീർ ഫയൽസ്’; കോൺഗ്രസിന്റെ യഥാർത്ഥ മുഖമാണ് ഈ ചിത്രത്തിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് ബി.ജെ.പി; സത്യത്തെ അടിച്ചമർത്താനുള്ള ശ്രമമാണ് നടന്നതെന്ന് പ്രധാനമന്ത്രി; ചിത്രം കാണാൻ തിയേറ്ററുകളിൽ വന്‍ തിരക്ക്‌

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: പണ്ഡിറ്റുകളുടെ കഥ പറഞ്ഞ 'കശ്മീർ ഫയൽസ്' എന്ന ചിത്രത്തില്‍ വിവാദങ്ങൾ ഉയരുന്നതിനിടെ പ്രസ്താവന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സത്യത്തെ അടിച്ചമർത്താനുള്ള ശ്രമമാണ് നടന്നതെന്ന് പ്രധാനമന്ത്രി മോദി ചൊവ്വാഴ്ച പറഞ്ഞു.

Advertisment

publive-image

ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. താഴ്‌വരയിൽ നിന്നുള്ള കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെയും അവർ നേരിടുന്ന അതിക്രമങ്ങളെയും അടിസ്ഥാനമാക്കിയാണ് ചലച്ചിത്ര നിർമ്മാതാവ് വിവേക് ​​അഗ്നിഹോത്രിയുടെ ചിത്രം.

മാർച്ച് 11നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. 1990കളിലെ യഥാർത്ഥ സംഭവങ്ങളെയും വസ്തുതകളെയും അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. വൻ ജനാവലിയാണ് ചിത്രം കാണാൻ തിയേറ്ററുകളിൽ എത്തുന്നത്.

ശനിയാഴ്ച രാവിലെ സംവിധായകൻ വിവേക് ​​അഗ്നിഹോത്രിയും ഭാര്യയും നടിയുമായ പല്ലവി ജോഷിയും സിനിമയുടെ നിർമ്മാതാവ് അഭിഷേക് അഗർവാളും പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു. തന്റെ സിനിമയെ പ്രധാനമന്ത്രി പ്രശംസിച്ചതായി അഭിഷേക് പറഞ്ഞു. ഫിലിം അനലിസ്റ്റ് തരൺ ആദർശ് ആണ് കൂടിക്കാഴ്ചയുടെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്. അനുപം ഖേർ, ദർശൻ കുമാർ, മിഥുൻ ചക്രവർത്തി എന്നിവരാണ് ‘ദി കശ്മീർ ഫയൽസ്’ എന്ന സിനിമയിൽ അഭിനയിച്ചിരിക്കുന്നത്‌.

ഈ ചിത്രത്തെച്ചൊല്ലി രാഷ്ട്രീയ വിവാദങ്ങളും ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ കോൺഗ്രസിന്റെ തുടർച്ചയായ ട്വീറ്റുകളോടെയാണ് വിവാദം തുടങ്ങിയത്. 1990 നും 2007 നും ഇടയിലുള്ള 17 വർഷങ്ങളിൽ തീവ്രവാദ ആക്രമണങ്ങളിൽ കശ്മീരി പണ്ഡിറ്റുകളേക്കാൾ കൂടുതൽ മുസ്ലീങ്ങൾ കൊല്ലപ്പെട്ടുവെന്ന് കേരളത്തിലെ കോൺഗ്രസ് അവകാശപ്പെടുന്നു.

താഴ്‌വരയിൽ നിന്നുള്ള കശ്മീരി പണ്ഡിറ്റുകളുടെ പലായനം ആരംഭിച്ചപ്പോൾ ജമ്മു കശ്മീരിലെ ഗവർണർ ജഗ്‌മോഹൻ ആയിരുന്നുവെന്നും അദ്ദേഹം ഒരു ആർഎസ്‌എസുകാരനായിരുന്നു വെന്നും കോൺഗ്രസ് പറഞ്ഞു.

അന്ന് കേന്ദ്രത്തിൽ വിപി സിങ്ങിന്റെ സർക്കാരാണ് ഉണ്ടായിരുന്നതെന്നും കോൺഗ്രസ് പറയുന്നു. കോൺഗ്രസിന്റെ ഈ അവകാശവാദങ്ങൾക്ക് ബിജെപി തിരിച്ചടിച്ചു. കോൺഗ്രസിന്റെ യഥാർത്ഥ മുഖമാണ് ഈ ചിത്രത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് ബി.ജെ.പി തിരിച്ചടിച്ചു.

കോൺഗ്രസ് പാർട്ടിയുടെയും പ്രതിപക്ഷത്തിന്റെയും തുക്‌ഡെ തുക്‌ഡെ സംഘം പ്രക്ഷുബ്ധമായിരിക്കുകയാണെന്നും പ്രീണന രാഷ്ട്രീയം കാരണം രാജ്യത്തെ വിൽക്കാനും പണയം വയ്ക്കാനുമുള്ള ഗൂഢാലോചനയുടെ മൂടുപടം പതുക്കെ തുറക്കുകയാണെന്നും സിംഗ് പറഞ്ഞു.

Advertisment