Advertisment

കേരള ബജറ്റ് 2023; കേരളം കടക്കെണിയിലല്ല,വിലക്കയറ്റം നിയന്ത്രിക്കാൻ 2000കോടി, റബർ കർഷകർക്കുള്ള സബ്‌സിഡി 600കോടി

New Update

publive-image

Advertisment

തിരുവനന്തപുരം; കേരളത്തിൽ വിലക്കയറ്റം നിയന്ത്രിക്കാനായെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഇതിനായി 2000 കോടി വകയിരുത്തി. തനതു വരുമാനം വർധിച്ചു. ഈ വർഷം 85000 കോടി ആകും. ഇന്ത്യയിൽ ഏറ്റവും വിലക്കുറവ് ഉള്ള സംസ്ഥാനമായി കേരളം മാറി. റബർ കർഷകർക്കുള്ള സബ്‌സിഡി വിഹിതം 600 കോടിയാക്കി.

നികുതി ഇതര വരുമാനം കൂട്ടാൻ നടപടി എടുക്കും. ജിഎസ്ടി പുനസംഘടിപ്പിച്ച ആദ്യ സംസ്ഥാനം കേരളം ആണ്.സർക്കാർ സേവനങ്ങൾ കൂടുതൽ ഓൺ ലൈൻ ആക്കും. വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗം ഉറപ്പാക്കും.  ഭരണ സംവിധാനത്ത പുനസംഘടിപ്പിക്കും. ബജറ്റ് വിഹിതത്തിൽ നിന്ന് ക്ഷേമ പദ്ധതികൾ ഏറ്റെടുക്കണം. അധികം ചെലവ് ചുരുക്കൽ എളുപ്പമല്ല

കേന്ദ്രത്തിന് വിമർശനവുമായി സംസ്ഥാന ബജറ്റ്. കേരളത്തെ ഇകഴ്ത്തികാട്ടാൻ സംഘടിത ശ്രമമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. കേരളം കടക്കെണിയിൽ അല്ല. കേന്ദ്ര ധന നയം പ്രതികൂലം ആണ്. വലിയ ധന ഞെരുക്കം പ്രതീക്ഷിക്കുന്നു. സംസ്ഥാനം നേരിടുന്നത് ഹാർഡ് ബജറ്റ് പ്രതിബന്ധം. കൂടുതൽ വായ്പ എടുക്കാനുള്ള ധനസ്ഥിതി കേരളത്തിനുണ്ട്.കേന്ദ്രം ധന യാഥാസ്ഥികത അടിച്ചേൽപ്പിക്കുന്നു.

വായ്പയോടുള്ള സംസ്ഥാന സമീപനത്തിൽ മാറ്റമില്ല. വായ്പ എടുത്ത് നികസന പ്രവർത്തനം നടത്തണം. കേന്ദ്ര സർക്കാർ നയം കേരളത്തിന്റ ബദൽ സമീപനത്തിനു വെല്ലു വിളി നേരിടുന്നു.ഫെഡറൽ മൂല്യം സംരക്ഷിക്കാൻ വിവിധ സംസ്ഥാനങ്ങളുമായി യോജിച്ചു പ്രവർത്തിക്കണമെന്നും ബജറ്റ് പ്രഖ്യാപനം

Advertisment