തിരുവനന്തപുരം: കേരളത്തിൽ കിഫ്ബി വരുന്നതിനു മുമ്പും വികസനം ഉണ്ടായിട്ടുണ്ട് എന്ന് കെ മുരളീധരൻ എംപി. വികസനത്തിൽ കിഫ്ബി ഒരു ഘടകം അല്ല. കുറെ കടം തിരിച്ചുകൊടുക്കേണ്ട അവസ്ഥയാണ്. കിഫ്ബി ഒട്ടും സുതാര്യമല്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
കേന്ദ്ര ഏജൻസികളെ കേരളം കത്ത് അയച്ചു ക്ഷണിച്ചു വരുത്തിയതാണ്. അല്ലാതെ തന്നെ വരാൻ ശ്രമിക്കുന്നവരാണ് ഈ ഏജൻസികൾ. പക്ഷെ ഇപ്പോഴും കേരളത്തോട് കേന്ദ്ര ഏജൻസികൾ മൃദുസമീപനം സ്വീകരിക്കുകയാണ്.
കോൺഗ്രസിലെ പ്രാദേശിക തർക്കങ്ങൾ തെരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യാം. പ്രവർത്തകരുടെ ആത്മവീര്യം ചോർന്ന് പോയിട്ടില്ല. താൻ ഏതായാലും പ്രവർത്തകരുടെ വികാരത്തോടൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.