26
Sunday March 2023
കേരളം

നിയമസഭയിൽ ശൈലി മാറ്റിച്ചവിട്ടി വിഡി സതീശൻ; പിണറായിയെ പ്രകോപിപ്പിക്കുന്നത് സതീശന്റെ തീപ്പൊരി പ്രസംഗവും വൈകാരിക അവതരണവും; സ്പീക്കറുടെ ചേമ്പറിൽ മുഖ്യമന്ത്രി പറഞ്ഞ പരാതിയും പ്രതിപക്ഷ നേതാവ് വൈകാരികമായി സംസാരിക്കുന്നെന്ന്; സർക്കാർ അടിയന്തിര പ്രമേയ അവതരണത്തിനു കടിഞ്ഞാണിട്ടപ്പോൾ സതീശൻ ഉന്നംവച്ചത് സ്പീക്കറെ തന്നെ; സർക്കാരിന് തലവേദനയായി സതീശന്റെ പ്രസംഗങ്ങൾ. തടസപ്പെടുത്താൻ ഭരണപക്ഷത്ത് ‘സ്‌പെഷ്യൽ ഫോഴ്‌സും.’ വിഡിയുടെ പ്രതിപക്ഷ ശൈലിയിൽ അമ്പരന്ന് ഭരണപക്ഷം !

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, March 19, 2023

തിരുവനന്തപുരം: നിയമസഭയിലെ പോരാട്ടങ്ങള്‍ സഭക്ക് പുറത്തേക്ക് വ്യാപിപ്പിക്കുന്നതിലെ പോരായ്മകള്‍ മൂലം ഇടയ്ക്ക് മന്ദഗതിയിലായ പ്രതിപക്ഷ പ്രവര്‍ത്തനത്തെ വീണ്ടും ആവേശപാതയില്‍ എത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അതിലെ അപകടം തിരിച്ചറിഞ്ഞു സർക്കാരും പ്രതിരോധത്തിനിറങ്ങിയതോടെ നിയമസഭാ സ്തംഭനത്തിലേയ്ക്ക് കാര്യങ്ങൾ നീങ്ങുകയാണ്.


സഭയില്‍ സര്‍ക്കാരുമായുളള പോരാട്ടത്തില്‍ പതിവ് ശൈലിവെടിഞ്ഞ് ആക്രമണോത്സുക ശൈലി സ്വീകരിച്ച സതീശന്‍ ഭരണപക്ഷത്തിന് ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.


ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളെ വസ്തുതാപരമായി പഠിച്ച് അവതരിപ്പിക്കുന്നതിനൊപ്പം അതിന്റെ മാനുഷിക തലങ്ങളെ വൈകാരികമായി അവതരിപ്പിക്കുക കൂടി ചെയ്യുന്ന പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി ആരോപിച്ചതുപോലെ വൈകാരികമായി സംസാരിച്ചു ജനങ്ങളോട് ഹൃദയം കൊണ്ട് സംവദിക്കുന്നെന്ന പ്രതീതി ജനിപ്പിക്കുന്നുവെന്നാണ് സഭാ നടപടികൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകർ ഉൾപ്പെടെ വിലയിരുത്തുന്നത്.

പ്രതിപക്ഷ നേതാവ് നിയമസഭയിൽ വൈകാരികമായാണ് പ്രതികരിക്കുന്നതെന്ന് സ്പീക്കറുടെ ചേമ്പറിൽ നടത്തിയ അനുരഞ്ജന ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചത് അതിലെ അപകടം തിരിച്ചറിഞ്ഞു തന്നെയാണ്.

സർക്കാർ ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത സാഹചര്യങ്ങളില്‍ ഭരണകൂടത്തിന് അതേനാണയത്തില്‍ തന്നെ മറുപടി നല്‍കുന്നതാണ് പുതിയ  വി.ഡി.എസ് ശൈലി. ഇത് യു.ഡി.എഫ് നേതാക്കളിലും പ്രവര്‍ത്തകരിലും ഒരുപോലെ ആവേശം പകര്‍ന്നിട്ടുണ്ട്.

പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ ഹനിക്കുന്ന സര്‍ക്കാരിന്റെ സമീപനത്തിലെ ജനാധിപത്യ വിരുദ്ധത തുറന്നുകാട്ടുകയാണ് സഭയ്ക്ക് അകത്തും പുറത്തും സതീശന്‍ ചെയ്യുന്നത്.


പ്രതിപക്ഷത്തിരിക്കുമ്പോള്‍ അടിയന്തിര പ്രമേയ നോട്ടീസുകള്‍ക്കുളള അവസരങ്ങളൊന്നും പാഴാക്കാതെ സര്‍ക്കാരിനെ ആക്രമിച്ചിരുന്ന പ്രതിപക്ഷം , ഭരണപക്ഷത്തെത്തിയപ്പോള്‍ അതെല്ലാം മറന്നു എന്ന സതീശന്റെ വാദത്തിന് പൊതുജനങ്ങള്‍ക്ക് ഇടയിലും സ്വീകാര്യതയുണ്ട്.


ജനങ്ങളെയും സമൂഹത്തെയും ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഉന്നയിക്കാനുളള പ്രതിപക്ഷത്തിനുളള വേദിയാണ് നിയമസഭ. അതുമറന്ന് സഭയില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും താല്‍പര്യമുളള വിഷയങ്ങള്‍ മാത്രമേ ഉന്നയിക്കാനാവൂ എന്ന സമീപനം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നാണ് പ്രതിപക്ഷ നിലപാട്.

മുഖ്യമന്ത്രിയുടെ ഔദാര്യത്തിന് വേണ്ടി കൈകൂപ്പി നില്‍ക്കുന്നവരല്ല പ്രതിപക്ഷം എന്ന് മുഖ്യമന്ത്രിയെ നോക്കി പ്രതിപക്ഷ നേതാവ് അസന്ദിഗ്ധമായി പ്രഖ്യാപിക്കുമ്പോള്‍ അത് യു.ഡി.എഫ് നിരയിലും ആവേശം ജനിപ്പിക്കുന്നുണ്ട്.


അംഗബലത്തില്‍ ഭരണപക്ഷത്തെ 99 എം.എല്‍.എമാരെ എതിരിടാന്‍ 41 എം.എല്‍.മാര്‍ മാത്രമാണ് പ്രതിപക്ഷ നിരയിലുളളത്. എങ്കിലും യുവാക്കളും പരിചയ സമ്പന്നരും ഒരുപോലെ അണിനിരക്കുന്ന പ്രതിപക്ഷനിരയെ ശക്തമായ പ്രഹരശേഷിയുളള ഒറ്റയൂണിറ്റായി മാറ്റാന്‍ കഴിഞ്ഞു എന്നതാണ് സതീശന്റെ മികവ്.


പറയാനുളള കാര്യങ്ങള്‍ പഠിച്ച് വ്യക്തതയോടെയും അടുക്കുംചിട്ടയോടും അവതരിപ്പിക്കുന്ന സതീശന്‍ ഒരോതവണ സംസാരിക്കാന്‍ എഴുന്നേല്‍ക്കുമ്പോഴും ഭരണപക്ഷ നിരയില്‍ അങ്കലാപ്പാണ്. അപാരമായ പ്രഹരശേഷിയോടെ പ്രതിപക്ഷ വാദങ്ങള്‍ സമര്‍ത്ഥിക്കുമ്പോള്‍ പലപ്പോഴും ഭരണപക്ഷത്തിന് ഉത്തരം മുട്ടുന്നുണ്ട്.

അതിനാലാണ് പ്രതിപക്ഷ നേതാവിന്റെ സംസാരം തടസപ്പെടുത്താന്‍ ഭരണപക്ഷം പ്രത്യേക ടീമിനെ തന്നെ നിയോഗിക്കാന്‍ നിര്‍ബന്ധിതരായത്. തന്റെ പ്രസംഗത്തിന്റെ ഒഴുക്ക് തടസപ്പെടുത്താന്‍ ആസൂത്രിതമായി ശ്രമിക്കുന്ന ഒരു സംഘംതന്നെ ഭരണപക്ഷ നിരയില്‍ ഉണ്ടെന്ന് സതീശന്‍ സഭാതലത്തില്‍ ആരോപിച്ചിരുന്നു.


ഈ ആരോപണം നിഷേധിക്കാന്‍ ഭരണപക്ഷത്ത് നിന്ന് ആരും തയാറായിട്ടില്ല. പ്രതിപക്ഷനേതാവ് എന്ന നിലയിലുളള സതീശന്റെ ഇടപെടലുകളെ ഭരണപക്ഷം എത്രമാത്രം ഭയപ്പെടുന്നു എന്നതിന്റെ ഏറ്റവും മികച്ച  തെളിവുകൂടിയാണിത്.


സഭയിലെ ഭരണപക്ഷ തന്ത്രങ്ങള്‍ തിരിച്ചറിഞ്ഞ് മറുതന്ത്രം ഒരുക്കുന്നതിലും വി.ഡിക്ക് തികഞ്ഞ കൈയ്യടക്കമുണ്ട്. അടിയന്തിരപ്രമേയ നോട്ടീസ് നിരാകരിച്ചപ്പോള്‍ തുടക്കത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ചശേഷം സഭ ബഹിഷ്‌കരിക്കുന്നതായിരുന്നു പ്രതിപക്ഷം സ്വീകരിച്ച് പോന്ന ശൈലി.

സത്യാഗ്രഹം ഇരിക്കാന്‍ മാത്രമേ അറിയൂ എന്ന് പരിഹസിച്ച ഭരണപക്ഷം, ഇത്തവണ പ്രതിപക്ഷം അതിനപ്പുറത്തേക്ക് പോകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ബ്രഹ്‌മപുരം തീപിടുത്തത്തില്‍ അടിയന്തിര പ്രമേയ നോട്ടീസ് തളളിയപ്പോള്‍ സഭയ്ക്കുളളില്‍ സമാന്തര സഭചേര്‍ന്ന് അടിയന്തിരപ്രമേയം അവതരിപ്പിക്കുന്നതിലേക്ക് പ്രതിപക്ഷം എത്തി.

ജനാധിപത്യമൂല്യങ്ങള്‍ പ്രത്യയശാസ്ത്രത്തില്‍തന്നെ അന്തര്‍ലീനമായ
യു.ഡി.എഫില്‍ നിന്ന് ഇത്തരമൊരു പ്രകോപനപരമായ നീക്കം ഭരണപക്ഷം തീരെ പ്രതീക്ഷിച്ചില്ല. പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് പോയതിന് ശേഷം , പ്രതിഷേധം അവഗണിച്ച് ഭരണപക്ഷാംഗങ്ങള്‍ മാത്രമായി സഭ ചേര്‍ന്നതാണ് കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ പ്രതിപക്ഷത്തെ നിര്‍ബന്ധിതമാക്കിയത്.


സഭാ ചട്ടങ്ങളുടെ ലംഘനമാണെങ്കിലും സമാന്തര സഭയെന്ന പ്രതിഷേധരീതി വലിയ തോതില്‍ ചര്‍ച്ചയായി. സഭ നിയന്ത്രിക്കുന്നതില്‍ സ്പീക്കര്‍ പരാജയമണെന്ന വിമര്‍ശനത്തിനും ഇത് വഴിവെച്ചു. ബ്രഹ്‌മപുരം വിഷയത്തില്‍ വീണ്ടും അടിയന്തിരപ്രമേയ നോട്ടീസ് തളളിയതോടെ പ്രതിപക്ഷം തന്ത്രം മാറ്റി.


സഭ ബഹിഷ്‌കരിച്ച് പോയ പ്രതിപക്ഷാംഗങ്ങള്‍ കൂടിയാലോചനക്ക് ശേഷം സ്പീക്കറുടെ ചേംബറിന് മുന്നില്‍ സ്ത്യാഗ്രഹം ആരംഭിച്ചു. അസാധാരണ സാഹചര്യങ്ങളില്‍ അസാധാരണമായ പ്രതിഷേധമാര്‍ഗങ്ങള്‍ വേണ്ടിവരും എന്ന ഉറച്ച തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കം.

കൈയ്യാങ്കളിയുടെ വക്കോളം എത്തിയ സംഘര്‍ഷം രൂപപ്പെട്ടെങ്കിലും ഉയര്‍ത്തിയ വിഷയങ്ങള്‍ ചര്‍ച്ചയാക്കാനായി എന്നതാണ് ഇതിലൂടെ പ്രതിപക്ഷം കൈവരിച്ച രാഷ്ട്രീയ നേട്ടം.

നിയമസഭാംഗത്വത്തില്‍ കാല്‍നൂറ്റാണ്ട് തികയ്ക്കുന്ന സതീശന്റെ പാര്‍ലമെന്ററി രംഗത്തെ പരിചയ സമ്പത്താണ് ഈ നീക്കങ്ങളിലൊക്കെ പ്രതിഫലിച്ചത്.നേതാവിന്റെ നിര്‍ദ്ദേശങ്ങള്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിപഥത്തില്‍ എത്തിക്കുന്ന യുവഎം.എല്‍.എമാരും കൂടി ചേരുമ്പോള്‍ പ്രതിപക്ഷനിര സദാ സമരസജ്ജരായ സൈന്യമായി മാറിയിരിക്കുന്നു.


മാത്യു കുഴല്‍നാടനെയും റോജി.എം ജോണിനെയും പോലുളള യുവ എം.എല്‍.എമാരെ ചേര്‍ത്തുനിര്‍ത്തിയും നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന സി.ആര്‍. മഹേഷിനെ പോലുളളവരെ ഉളളില്‍തട്ടി അഭിനന്ദിച്ചും കൂടെനിര്‍ത്തുന്ന സതീശന്റെ ശൈലിയുടെ ഫലമാണിത്.


ആശ്രിതവാത്സല്യത്തിനും ഗ്രൂപ്പ് താല്‍പര്യത്തിന്റെ പേരിലുളള പരിഗണനകള്‍ക്കും ഖ്യാതിനേടിയ വലിയ നേതാക്കളുളള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ എം.എല്‍.എമാരെ അവരുടെ മെറിറ്റില്‍ പരിഗണിക്കുകയും കഴിവുകള്‍ പ്രകടിപ്പിക്കാന്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കി അവസരം ഒരുക്കിക്കൊടുക്കുകയും ചെയ്യുന്ന സതീശന്റെ സവിശേഷ ശൈലിക്ക് കോണ്‍ഗ്രസില്‍ പൂര്‍വസൂരികളില്ലെന്നു തന്നെ പറയാം.

ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് വി.ഡി.സതീശന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തത്. എന്തിനെയും കണ്ണടച്ച് എതിര്‍ക്കുന്ന ശൈലി സ്വീകരിക്കില്ലെന്നും പ്രഖ്യാപിച്ചിരുന്നു. യോജിക്കാവുന്ന കാര്യങ്ങളില്‍ സര്‍ക്കാരുമായി യോജിച്ചുതന്നെ പോകാമെന്ന കാഴ്ചപ്പാടായിരുന്നു സതീശന്.

എന്നാല്‍ പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കുന്ന സ്ഥിതി വന്നതോടെയാണ് ശൈലിമാറ്റാന്‍ നിര്‍ബന്ധിതമായി. അടിയന്തിര പ്രാധാന്യമുളള വിഷയങ്ങളും സുപ്രധാന സംഭവവികാസങ്ങളും ശൂന്യവേളയില്‍ അടിയന്തിരപ്രമേയ നോട്ടീസായി സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതാണ് കീഴ്വഴക്കം. നനഞ്ഞ ബീഡിപടക്കമായി മാറിയ സോളാർ കേസിൽ അന്നത്തെ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തിര പ്രമേയങ്ങൾക്ക് കൈയും കണക്കുമില്ല.


എന്നാല്‍ ഇപ്പോൾ സര്‍ക്കാരിന് താല്‍പര്യമുളള വിഷയങ്ങള്‍ക്ക് മാത്രം അനുമതി നല്‍കിയാല്‍ മതിയെന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് ശൈലിമാറ്റാന്‍ സതീശനെ പ്രേരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ ശൈലിയില്‍ വന്നമാറ്റം സതീശനെതിരെയുളള വ്യക്തിപരമായ ആക്രമണങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്.


മന്ത്രി പി.എ.മുഹമ്മദ് റിയാസ് സതീശനെതിരെ നടത്തിയ പ്രതികരണങ്ങളാണ് ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണം. എന്നാല്‍ റിയാസിനെ അതേ നാണയത്തില്‍ തിരിച്ചടിച്ച് പ്രതിരോധത്തിലേക്ക് തളളിവിടാനും സതീശന് കഴിഞ്ഞു.

റിയാസിന് പിന്നില്‍ മന്ത്രിമാരും എം,എല്‍.എമാരും അണി നിരന്ന് ആക്ഷേപങ്ങള്‍ ചൊരിയുമ്പോഴും ഒരുവട്ടം കൂടി മാത്രം മറുപടി നല്‍കി സതീശന്‍ പ്രതികരണത്തിന് ഫുള്‍സ്‌റ്റോപ്പിട്ടു.

ഇതാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ വ്യത്യസ്തനാക്കുന്ന മറ്റൊരു ഘടകം. പറഞ്ഞു തുടങ്ങിയാല്‍ നിര്‍ത്താനാകാതെ നിയന്ത്രണം വിട്ടുപോകുന്ന നേതാക്കള്‍ക്ക് സതീശന്‍ ഒരു പാഠപുസ്തകം കൂടിയാണ്.

More News

യുവതാരങ്ങളായ ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൊറോണ പേപ്പേഴ്സിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.ജനപ്രിയ താരങ്ങളായ മോഹൻലാൽ, സൂര്യ, മഞ്ജു വാര്യർ, ജ്യോതിക എന്നിവരോടൊപ്പം മലയാളത്തിലെ ഒരുപിടി താരങ്ങളും, നിർമ്മാതാക്കളും, മറ്റ് പ്രമുഖരും ചേർന്നാണ് ട്രെയിലർ റിലീസ് ചെയ്തത്. ചിത്രം ഏപ്രിൽ മാസം റിലീസിനെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ഫോർ ഫ്രെയിംസിൻ്റെ ആദ്യ നിർമ്മാണ സംരഭമായ ഈ ചിത്രം പ്രിയദർശൻ തന്നെയാണ് നിർമ്മിക്കുന്നത്. ശ്രീഗണേഷിന്റേതാണ് കഥ. […]

കൊച്ചി: കോസ്റ്റ്ഗാര്‍ഡിന്റെ പരീശീലന വിമാനം അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് താത്കാലികമായി അടച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വെ വീണ്ടും തുറന്നു. രണ്ട് മണിക്കൂറിന് ശേഷമാണ് റണ്‍വേ തുറക്കാന്‍ കഴിഞ്ഞത്.ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബെംഗളൂരുവില്‍നിന്നും അഹമ്മദാബാദില്‍നിന്നുമുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിരുന്നു. ഒമാന്‍ എയര്‍ലൈന്‍സിന്റെ ഒരു വിമാനവും മാലിയില്‍നിന്നുള്ള ഒരു വിമാനവും വഴിതിരിച്ചുവിട്ടു. രണ്ട് മണിക്കൂറിനുശേഷം റണ്‍വേ തുറന്നതോടെ ആദ്യമായി പറന്നുയര്‍ന്നത് വിസ്താരയുടെ വിമാനമാണ്. തൊട്ടുപിന്നാലെ റണ്‍വേ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായി. അപകടത്തില്‍പ്പെട്ട ഹെലികോപ്ടര്‍ ക്രെയിന്‍ ഉപയോഗിച്ച് നീക്കി റണ്‍വേ സജ്ജമാക്കിയ ശേഷമാണ്‌ തുറക്കാനായത്. ഉച്ചയ്ക്ക് […]

എടത്വ:ശുദ്ധജല ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ സൗഹൃദ നഗറിൽ സമാന്തര കുടിവെള്ള വിതരണം ആരംഭിച്ചു. സൗഹൃദ നഗറിൽ ബെറാഖാ ബാലഭവനിൽ നടന്ന പൊതുസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് ഉദ്ഘാടനം ചെയ്തു. തലവടി ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം അധ്യക്ഷത വഹിച്ചു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് എഡ്യൂക്കേഷൻ ബോർഡ് സെക്രട്ടറി ഫാദർ വില്യംസ് ചിറയത്ത് മുഖ്യ പ്രഭാഷണം നടത്തി. സമാന്തര കുടിവെള്ള വിതരണ സംവിധാനം ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് […]

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലേര്‍ട്ട് പിന്‍വലിച്ചു. പത്തനംതിട്ടയിലും ഇടുക്കിയിലും പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പാണ് പിന്‍വലിച്ചത്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ വേനല്‍ മഴ തുടരും. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ മഴ ലഭിക്കും. കേരളത്തിലെ പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിലും ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മീറ്റർ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മാർച്ച് 26 മുതൽ 29 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് […]

ഹൂസ്റ്റൺ: കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാരിന്റെ ഏകാധിപത്യ ജനാധിപത്യ വിരുദ്ധ,ജനദ്രോഹ നടപടികൾക്കെതിരെ എഐസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ സമരങ്ങളോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ) പ്രതിഷേധം ശക്തമാക്കുന്നു. നരേന്ദ്രമോദിയുടെ ഭരണത്തിൽ രാജ്യത്തെ അഭിപ്രായ സ്വന്തന്ത്ര്യം ചവിട്ടി മെതിക്കപ്പെടുകയാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. യെ അയോഗ്യനാക്കിയ ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ചാണ് യോഗങ്ങൾ. പുതുതായി രൂപീകരിക്കുന്ന ഫ്ലോറിഡ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഡേവിയിലുള്ള ഗാന്ധി സ്‌ക്വയറിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് […]

ന്യൂഡൽഹി: മോദിക്കും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി അഹങ്കാരിയും ഭീരുവുമാണ്, ഇത് പറഞ്ഞതിന് തനിക്കെതിരെ കേസെടുക്കാനും വെല്ലുവിളിച്ച് പ്രിയങ്ക ഗാന്ധി. അഹങ്കാരിയായ രാജാവിന് ജനം മറുപടി നല്‍കുമെന്നും സത്യം ജയിക്കാനായി രാഹുലിനൊപ്പം പോരാടൂമെന്നും അവര്‍ പറഞ്ഞു. രാജ്ഘട്ടില്‍ സംഘടിപ്പിച്ച സത്യഗ്രഹത്തിലാണ് ബി.ജെ.പിയെയും നരേന്ദ്ര മോദിയെയും രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധിയുടെ പ്രസംഗം. രക്ത സാക്ഷിയുടെ മകനെ രാജ്യദ്രോഹിയെന്ന് വിളിക്കുന്നു. രക്തസാക്ഷിയായ പിതാവിനെ പലതവണ പാര്‍ലമെന്റില്‍ പലതവണ അപമാനിച്ചു. രാഹുല്‍ ഗാന്ധിക്ക് തന്റെ പിതാവ് ആരാണെന്ന് പോലും […]

കുവൈറ്റ്: സൂറത്ത് കോടതിയുടെ വിധിയെ മറയാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ധൃതിപിടിച്ച് അയോഗ്യനാക്കിയ നടപടിയിൽ കുവൈറ്റിൽ പ്രതിപക്ഷ പാർട്ടി പോഷക സംഘടനകളുടെ കൂട്ടായ്മയിൽ പ്രതിഷേധ സംഗമം നടന്നു. ഒഐസിസി , കെഎംസിസി , കല കുവൈറ്റ് , പ്രവാസി കേരളം കോൺഗ്രസ് , പ്രവാസി വെൽഫെയർ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് അബ്ബാസിയ കെഎംസിസി ഓഡിറ്റോറിയത്തിൽ പ്രതിഷേധമിരമ്പിയത്. ഒഐസിസി ജന സെക്രട്ടറി ബി. എസ്. പിള്ള സ്വാഗതം പറഞ്ഞ പ്രതിഷേധ സംഗമത്തിൽ കെഎംസിസി സ്റ്റേറ്റ് പ്രസിഡന്റ് ശറഫുദ്ധീൻ […]

കുവൈത്ത് സിറ്റി : ഭരണഘടന സ്ഥാനപനങ്ങളെ വരുതിയിലാക്കി ജനാധിപത്യത്തെ കശാപുചെയ്യുന്നതിനെതിരെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് ഇന്ത്യൻ ഇസ് ലാഹി  സെൻ്റർ കേന്ദ്ര പ്രസിഡൻറ് യൂനുസ് സലീം ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. മോദീ സർക്കാരും അദാനി കമ്പനികളുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ ഏറെ ഗൗരവതരമാണെന്നും സമഗ്രമായ അന്വേഷണം വേണം. ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതാണ് രാഹുൽ ഗാന്ധി വ്യക്തമാക്കിയ കാര്യങ്ങളെന്നതിനാൽ അത് രാജ്യത്തിന്റെ ഭാവിയെ തന്നെ അപകടപ്പെടുത്തുന്നതാണ്. അദാനി കമ്പനികൾക്ക് വഴിവിട്ട് […]

യുപി: ആശ്രമത്തിൽ പൂജയ്‌ക്കെത്തുന്നവർക്കുള്ള ഫീസ് കുത്തനെ ഉയർത്തി യുപിയിലെ വിവാദ ആൾദൈവമായ കരൗലി ബാബ. ഏകദിന പൂജയിൽ പങ്കെടുക്കുന്നവർ അടയ്‌ക്കേണ്ട ഫീസ് 1.51 ലക്ഷത്തിൽ നിന്ന് 2.51 ലക്ഷമാക്കിയാണ് ഉയർത്തിയാണ് കരൗലി ബാബ എന്ന് വിളിക്കപ്പെടുന്ന സന്തോഷ് സിംഗ് ഭദോറിയ വാർത്തകളിൽ ഇടംപിടിക്കുന്നത്. ആശ്രമത്തിൽ നടത്തുന്ന പൂജയിലൂടെ മാരകമായ അസുഖങ്ങൾ പോലും ഭേദമാകും എന്നാണ് ആൾദൈവം പ്രചരിപ്പിക്കുന്നത്. ഇത്തരത്തിൽ എത്തുന്നവർ കുറഞ്ഞത് ഒൻപത് തവണയെങ്കിലും പൂജയ്‌ക്കെത്തണം. എന്നാൽ തിരക്കേറിയ തന്റെ ഭക്തർക്ക് അതിന് സാധിക്കാത്തതിനാൽ അതിവേഗ പൂജയും […]

error: Content is protected !!