'പ്രശ്‌നപരിഹാരം ഉണ്ടാകുമോയെന്ന് കാത്തിരുന്ന് കാണാം, ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്ന് ചെന്നിത്തല'; വിളിച്ചത് മഴയെക്കുറിച്ച് പറയാനെന്ന് പരിഹസിച്ച് ഹസൻ; കെ സുധാകരനുമായി നടത്തിയ ചർച്ചയിലും തീരുമാനമായില്ല

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാന കോൺ​ഗ്രസിലെ ​ഗ്രൂപ്പ് പോര് ഒഴിവാക്കാനായി കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി രമേശ് ചെന്നിത്തല നടത്തിയ ചർച്ച തീരുമാനമായില്ല. വിഷയം ഹൈക്കമാൻഡ് പരിഹരിക്കട്ടെയെന്ന നിലപാടാണ് ചെന്നിത്തല സ്വീകരിച്ചത്. എ, ഐ നേതാക്കളെയാണ് സുധാകരൻ ചർച്ചയ്ക്ക് വിളിച്ചത്. ചെന്നിത്തലയ്ക്ക് പിന്നാലെ ഹസനും സുധാകരനുമായി ചർച്ച നടത്തി.

പ്രശ്‌നങ്ങളെല്ലാം കെ.പി.സി.സി അധ്യക്ഷനെ ധരിപ്പിച്ചിട്ടുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം രമേശ് ചെന്നിത്തല പറഞ്ഞു. കെ.പി.സി.സി അധ്യക്ഷന്‍ വിളിച്ചതിനാലാണ് ചര്‍ച്ചയ്ക്കെത്തിയത്. തങ്ങള്‍ക്ക് പറയാനുള്ള വിഷയങ്ങളെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്‌നപരിഹാരം ഉണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പ്രതികരിച്ചു.

ചർച്ച നടന്നത് മഴ പെയ്യാത്തതിനെക്കുറിച്ചായിരുന്നുവെന്ന് പരിഹാസത്തോടെ ഹസൻ മാധ്യമങ്ങളോട് പ്രതികരിച്ചു. അൽപ്പം സംഘടനാ കാര്യങ്ങൾ സുധാകനുമായി സംസാരിച്ചെന്നും ഹസൻ അതിനു ശേഷം വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയനായത്തിൽ കെപിസിസി പ്രസിഡന്റ് ആശങ്ക അറിയിച്ചെന്നും ഹസൻ പരിഹസിച്ചു. പ്രശ്നങ്ങൾ ഹൈക്കമാൻഡിനെ അറിയിക്കുമെന്നും ഇക്കാര്യം കെപിസിസി പ്രസിഡന്റിനോട് പറയേണ്ട കാര്യമില്ലെന്നും ഹസൻ വ്യക്തമാക്കി.

രമേശ് ചെന്നിത്തല, ഹസൻ, ബെന്നി ബെഹനാൻ, ജോസഫ് വാഴക്കൻ, എംകെ രാഘവൻ അടക്കമുള്ള മുതിർന്ന നേതാക്കൾ നേരത്തെ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ‌ യോ​ഗം ചേർന്നിരുന്നു. അടുത്ത ആഴ്ച നേക്കാൾ ഒന്നിച്ച് ഡൽഹിയിലെത്തി കോൺ​ഗ്രസ് അധ്യക്ഷനു പരാതി നൽകാനും തീരുമാനിച്ചിട്ടുണ്ട്. വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന കടുത്ത നിലപാടാണ് നേതാക്കൾക്ക്.

Advertisment