ഹോങ്കോങ്: തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനായി എത്തിയപ്പോളുണ്ടായ ദുരനുഭവം പങ്കുവച്ച് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്ത്. കൊവിഡ് പരിശോധനയെ തുടര്‍ന്ന് മൂക്കില്‍ നിന്ന് രക്തം വരുന്ന നിലയിലുള്ള ചിത്രം പങ്കുവെച്ചാണ് ശ്രീകാന്ത് തനിക്ക് നേരിട്ട മോശം അനുഭവത്തെക്കുറിച്ച് പറഞ്ഞത്.
തായ്‌ലാൻഡ് ഓപ്പണിംഗ് കളിക്കാൻ എത്തിയത് മുതൽ നാല് തവണയാണ് ശ്രീകാന്തിന് കൊവിഡ് ടെസ്റ്റ് നടത്തിയത്. നാലും അസ്വസ്ഥമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. മൂക്കിൽ നിന്ന് രക്തം വരുന്നതിന്റേതും രക്തം തുടച്ച ടിഷ്യുന്റെയും ചിത്രം ശ്രീകാന്ത് പങ്കുവച്ചു.
We take care of ourselves for the match not to come and shed blood for THIS . However , I gave 4 tests after I have arrived and I can’t say any of them have been pleasant .
— Kidambi Srikanth (@srikidambi) January 12, 2021
Unacceptable pic.twitter.com/ir56ji8Yjw
തായ്‌ലാൻഡ് ഓപ്പണിംഗിൽ കളിക്കാനായാണ് തങ്ങൾ എത്തിയിരിക്കുന്നത്, അല്ലാതെ രക്തം ചീന്താനല്ല. ഇത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതാണെന്നും കിഡംബി ട്വീറ്റ് ചെയ്തു. നേരത്തെ ഇന്ത്യന്‍ താരങ്ങളായ സൈന നേവാള്‍, എച്ച്.എസ് പ്രണോയ് എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ശ്രീകാന്തിന്റെ പ്രതികരണം.
അതിനിടെ പ്രണോയിയുടെ പരിശോധനാ ഫലം ആദ്യം പോസിറ്റീവായിരുന്നുവെന്ന് പറഞ്ഞ ഉദ്യോഗസ്ഥര്‍ പിന്നീട് താരം നെഗറ്റീവാണെന്ന് അറിയിച്ചിരുന്നു. സൈനയാകട്ടെ തന്നോട് കോവിഡ് പോസിറ്റീവാണെന്ന് പറഞ്ഞതല്ലാതെ റിപ്പോര്‍ട്ട് ഇതുവരെ നല്‍കിയിട്ടില്ലെന്നും പ്രതികരിച്ചിരുന്നു.