Advertisment

മരടില്‍ ഫ്ളാറ്റുകള്‍ പൊളിച്ചതിനെ തുടര്‍ന്നുണ്ടായ പൊടിശല്യം ഒഴിവാക്കാനായി വെള്ളം തളിച്ചു തുടങ്ങി

New Update

കൊച്ചി: മരടില്‍ ഫ്ളാറ്റുകള്‍ പൊളിച്ചതിനെ തുടര്‍ന്നുണ്ടായ പൊടിശല്യം ഒഴിവാക്കാനായി വെള്ളം തളിച്ചു തുടങ്ങി. ഇന്നലെ അസഹീനിയമായ പൊടി മൂലം നാട്ടുകാര്‍ ഏറെ ദുരിതത്തിലായിരുന്നു.

Advertisment

publive-image

സഹികെട്ട നാട്ടുകാര്‍ നഗരസഭാധ്യക്ഷയെ തടഞ്ഞു വയ്ക്കുന്ന സ്ഥിതി വരെയെത്തി. ഇതേ തുടര്‍ന്നാണ് വെള്ളം തളിച്ച്‌ പൊടി കുറച്ചതിനുശേഷം അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന ജോലി ആരംഭിച്ചാല്‍ മതിയെന്ന തീരുമാനത്തിലെത്തിയത്.

പൊളിക്കാന്‍ കരാറെടുത്ത വിജയ് സ്ററീല്‍സും കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന പ്രോംപ്റ്റ് എന്ന കന്പനിയും ചേര്‍ന്നാണ് വെള്ളം തളിക്കുന്നത്. കായലില്‍ നിന്ന് ഇതിനായ് വെള്ളം പന്പു ചെയ്യുകയാണ്.പൊടിമൂലം നാട്ടുകാരില്‍ പലര്‍ക്കും ആരോഗ്യ പ്രശ്നങ്ങളും നേരിട്ടു. ഇതേ തുടര്‍ന്ന് നെട്ടൂരില്‍ മെഡിക്കല്‍ ക്യാന്പ് സംഘടിപ്പച്ചിട്ടുണ്ട്.

ബുധനാഴ്ച ഹോമിയോ ഡിസ്പെന്‍സറിയില്‍ നിന്നും ഡോക്ടര്‍മാര്‍ എത്തും. പൊടിശല്യം കുറഞ്ഞതിനുശേഷം വരും ദിവസങ്ങളില്‍ നാലിടത്തു നിന്നും ഒരേസമയം അവശിഷ്ടങ്ങള്‍ വേര്‍തിരിച്ച്‌ തുടങ്ങും. 70 ദിവസം കൊണ്ട് ഈ ജോലികള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് ജില്ലാഭരണകൂടത്തിന്‍റെ കണക്കുകൂട്ടല്‍.

Advertisment