ചോദ്യ പേപ്പർ വിവാദം: തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്റെ കൈ വെട്ടിയ കേസിൽ രണ്ടാംഘട്ട വിധി ഇന്ന്

author-image
neenu thodupuzha
New Update

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രഫ. ടി.ജെ. ജോസഫിന്റെ കൈ വെട്ടിയ കേസില്‍ രണ്ടാംഘട്ട വിധി ഇന്നു പറയും. സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് എം.കെ. നാസര്‍ ഉള്‍പ്പെടെ 11 പ്രതികളുടെ വിചാരണയാണ് പൂര്‍ത്തിയായത്.

Advertisment

publive-image

യു.പി.എ. ചുമത്തിയ കേസിലാണ് കൊച്ചി എന്‍.ഐ.എ. കോടതി ജഡ്ജി അനില്‍ കെ. ഭാസ്‌കര്‍ ബുധനാഴ്ച്ച രണ്ടാംഘട്ട വിധി പ്രസ്താവം നടത്തുക. ആദ്യഘട്ട വിചാരണ പൂര്‍ത്തിയാക്കി കൊച്ചിയിലെ എന്‍.ഐ.എ. കോടതി 2015 ഏപ്രില്‍ 30ന് വിധി പറഞ്ഞിരുന്നു. 31 പ്രതികളില്‍ 13 പേരെ ശിക്ഷിച്ചു. 18 പേരെ വിട്ടയച്ചു.

ഇതിനുശേഷം പിടികൂടിയ 11 പേരുടെ വിചാരണയാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. കേസിലെ ഒന്നാം പ്രതി പെരുമ്പാവൂര്‍ ഓടയ്ക്കാലി സ്വദേശി സവാദ് ഇപ്പോഴും ഒളിവിലാണ്. ഉയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍.ഐ.എ. 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 2010 ജൂലൈ നാലിനാണ് പ്രഫ. ടി.ജെ. ജോസഫിന്റെ കൈ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടിയത്.

കോളജിലെ രണ്ടാം സെമസ്റ്റര്‍ ബികോം മലയാള ഇന്റേണല്‍ പരീക്ഷയുടെ ചോദ്യ പേപ്പറില്‍ പ്രവാചകനെ അവഹേളിക്കുന്ന രീതിയിലുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

Advertisment