കൊച്ചി: യോഗ്യതയില്ലാതെ ചികിത്സ നടത്തിയ വനിതാ ഡോക്ടർ അറസ്റ്റിൽ. തമിഴ്നാട് തിരുനെൽവേലി സ്വദേശി തിരുവനന്തപുരം ചിറയിൻകീഴിൽ താമസിക്കുന്ന മുരുകേശ്വരിയെയാണ് അറസ്റ്റ് ചെയ്തത്.
ഇവർ യുക്രൈനിൽനിന്ന് മെഡിക്കൽ ബിരുദം സമ്പാദിച്ചെങ്കിലും ഇന്ത്യയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യാൻ യോഗ്യത നേടിയിരുന്നില്ല. തിരുനെൽവേലിയിൽ നിന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
/sathyam/media/post_attachments/7kaa9p1xbCmIydsYqb2k.png)
2021 മാർച്ച് മുതൽ 2023 വരെ കുത്തുവഴിയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്തിരുന്നു. ഇതോടെ കോതമംഗലം താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഇവർക്കെതിരെ പോലീസിൽ പരാതി നൽകി.
തുടർന്ന് പോലീസ് റിപ്പോർട്ട് പ്രകാരം താലൂക്ക് ആശുപത്രി ഡിഎംഒ ഡോ. സാം പോളിനെ അമ്പേഷണത്തിനായി നിയോഗിച്ചു. ഡോ. പോളിന്റെ മൊഴിയിലാണ് പോലീസ് മുരുകേശ്വരിക്കെതിരെ കേസെടുത്തത്. കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിന്റെ പേരിൽ മറ്റൊരു ഡോക്ടറുടെ രജിട്രേഷൻ നമ്പർ മുരുകേശ്വരി ഉപയോഗിക്കുകയായിരുന്നു.
ഇൻസ്പെക്ടർ പിടി ബിജോയി, എസ്ഐമാരായ ആതിര പവിത്രൻ, ആൽബിൻ സണ്ണി, ഹരിപ്രസാദ്, എഎസ്ഐ കെ.എം. സലിം, സി.പി.ഒമാരായ സനൽ കുമാർ, എസ്എം ബഷീറ എന്നിവരാണുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ മുരുകേശ്വരിയെ റിമാൻഡ് ചെയ്തു.