Advertisment

പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനെതിരെ കടുത്ത നടപടിയുമായി ഹൈക്കോടതി; കെഎസ്ആര്‍ടിസിക്കും സര്‍ക്കാരിനും ഉണ്ടായ നാശനഷ്ടങ്ങള്‍ക്കു പരിഹാരമായി രണ്ടാഴ്ചയ്ക്കുള്ളിൽ 5.2 കോടി രൂപ കെട്ടിവയ്ക്കണം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനെതിരെ കടുത്ത നടപടിയുമായി ഹൈക്കോടതി. ഹര്‍ത്താല്‍ അക്രമങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ക്കുളള ജാമ്യത്തിന് കടുത്ത ഉപാധികളാണ് ഹൈക്കോടതി മുന്നോട്ടുവച്ചിരിക്കുന്നത്.

Advertisment

publive-image

ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസിക്കും സര്‍ക്കാരിനും ഉണ്ടായ നാശനഷ്ടങ്ങള്‍ക്കു പരിഹാരമായി പോപ്പുലര്‍ ഫ്രണ്ട് 5.2 കോടി രൂപ രണ്ടാഴ്ചയ്ക്കുള്ളിൽ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

സംസ്ഥാനത്തെ വിവിധ കോടതികളില്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളില്‍ പിഎഫ്‌ഐ സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുല്‍ സത്താറിനെ പ്രതി ചേര്‍ക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ത്താലിലും ബന്ദിലും ജനങ്ങള്‍ക്കു ജീവിക്കാന്‍ കഴിയാത്ത സാഹചര്യമെന്നു ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി.

രണ്ടാഴ്ചയ്ക്കുള്ളിൽ തുക കെട്ടി വച്ചില്ലെങ്കിൽ സംഘടനയുടെ സ്വത്തുക്കൾക്കും സെക്രട്ടറി ഉൾപ്പെടെ ഭാരവാഹികളുടെ സ്വത്തുക്കൾക്കും എതിരെ ആഭ്യന്തര വകുപ്പ് റവന്യൂ റിക്കവറി നടപടിയെടുക്കണം. ഈ തുക പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കുകയും അക്രമത്തിൽ നാശമനഷ്ടമുണ്ടായവരുടെ ക്ലെയിം തീർപ്പാക്കാൻ ഉപയോഗിക്കുകയും ചെയ്യണം.

ഹർത്താൽ അക്രമവുമായി ബന്ധപ്പെട്ട കേസുകളിൽ ജാമ്യത്തിനു സമീപിക്കുന്നവർക്കു നാശനഷ്ടണ്ടാക്കിയ തുക കെട്ടി വച്ച ശേഷമേ ജാമ്യം നല്‍കാവൂ എന്നു കോടതി വ്യക്തമാക്കി. ഹർത്താൽ കേസുകൾക്കൊപ്പം നഷ്ടപരിഹാരം ആവശ്യപ്പെട്ടു കെഎസ്ആര്‍ടിസി നൽകിയ ഹർജിയും പരിഗണിച്ചാണു ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി. പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

 

Advertisment