ആന്ധ്ര ജയ അരിക്ക് 22 രൂപ കുറഞ്ഞു

author-image
neenu thodupuzha
New Update

കൊല്ലം: ആന്ധ്രയില്‍ നിന്നുള്ള ജയ അരിയുടെ വില കിലോയ്ക്ക് 22 രൂപ കുറഞ്ഞു. മൊത്ത വിപണിയില്‍ 58 രൂപയായിരുന്നത് 36 രൂപയായിരുന്നു. ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരിയില്‍ ഉത്പാദനം കൂടിയതാണ് കാരണം.

Advertisment

മാവേലി സ്‌റ്റോറും റേഷന്‍ കടയും വഴി ജയ അരി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു.

publive-image

വിളവെടുപ്പു കാലമായ മെയ്, ജൂണ്‍ മാസങ്ങളില്‍ സാധാരണ വിലക്കുറവുണ്ടാകാറുണ്ട്. കഴിഞ്ഞ വര്‍ഷം അതുണ്ടായില്ല. അതോടെ ആഗസ്റ്റില്‍ കിലോയ്ക്ക് 65 രൂപയായി.

ജയയ്‌ക്കൊപ്പം മറ്റു നെല്ലിനം കൂടി കൃഷി ചെയ്യാന്‍ ആന്ധ്രാ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതാണ് തിരിച്ചടിയായത്. മറ്റിനങ്ങളില്‍നിന്ന് പ്രതീക്ഷിച്ച വിളവുണ്ടായില്ല. ഈ വര്‍ഷം നിയന്ത്രണം നീങ്ങിയതിനാല്‍ ജയ അരി ഉത്പാദനം വര്‍ധിച്ചു. ഏപ്രില്‍ 25 മുതലാണ് കേരളത്തിലേക്ക് കൂടുതല്‍ ലോഡ് എത്തിയത്.

Advertisment