കൊല്ലത്ത് കോടതിയില്‍ അഭിഭാഷകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി; ജീപ്പിന്റെ ചില്ല് തകര്‍ത്തു, എഎസ്‌ഐയ്ക്കു പരിക്ക്

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: കരുനാഗപ്പള്ളിയിൽ അഭിഭാഷകനെ പൊലീസ് മർദ്ദിച്ചെന്നാരോപിച്ച് കൊല്ലം കോടതിയിൽ അഭിഭാഷകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ കയ്യാങ്കളി. അഭിഭാഷകരും പൊലീസും തമ്മിലുണ്ടായ കയ്യാങ്കളിയിൽ എ.എസ്.ഐക്ക് പരുക്ക്.

Advertisment

publive-image

പൊലീസ് ജീപ്പിൻറെ ചില്ല് തകർത്തു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നത് വരെ കൊല്ലം ബാർ അസോസിയേഷൻ കോടതി ബഹിഷ്കരിക്കും. കരുനാഗപ്പള്ളിയിൽ അഭിഭാഷകനെ പൊലീസ് ലോക്കപ്പിലിട്ട് മർദ്ദിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

അഭിഭാഷകരുടെ പ്രതിഷേധപ്രകടനത്തിനിടെ കോടതി പരിസരത്ത് നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പിൻറെ ചില്ല് തകർത്തു. പൊലീസ് വയർലെസ് സെറ്റിന് കേടുപാടുണ്ടായി.

പള്ളിത്തോട്ടം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ മനോരഥൻ പിള്ളയ്ക്ക് മർദ്ദനമേറ്റു. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സംഭവങ്ങളിൽ അഭിഭാഷകർക്കെതിരെ പൊലീസ് കേസെടുത്തു. കരുനാഗപ്പള്ളിയിൽ അഭിഭാഷകനെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നാണ് കൊല്ലം ബാർ കൗൺസിലിൻറെ ആവശ്യം.

പൊലീസുകാർക്കെതിരെ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് കൊല്ലം ബാർ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

പൊലീസ് ജീപ്പ് ആക്രമിച്ച സംഭവത്തിൽ അസോസിയേഷൻ പങ്കില്ലെന്നാണ് അഭിഭാഷകരുടെ നിലപാട്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

Advertisment