Advertisment

കുവൈറ്റില്‍ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരന്റെ ബാഗേജില്‍ നിന്നും പിടിച്ചെടുത്തത് 50 ലക്ഷം രൂപയുടെ സ്വര്‍ണം; ഒരു കിലോ സ്വര്‍ണം ഒളിപ്പിച്ചു വച്ചിരുന്നത് ഭക്ഷണ വസ്തുക്കള്‍ക്കിടയില്‍

New Update

കരിപ്പൂർ: കാര്‍ഗോ വഴി കടത്താന്‍ ശ്രമിച്ച 50.63 ലക്ഷം രൂപയുടെ സ്വർണം കോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടി. എയർ കസ്റ്റംസ് ഇൻറലിജൻസാണ്  സ്വർണം പിടിച്ചത്. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് ഉവൈസിന്റെ കാർഗോയിൽനിന്നാണ് പരിശോധനയിൽ സ്വർണം കണ്ടെടുത്ത്.

Advertisment

publive-image

യാത്രക്കാരൻ ഡിസംബർ 26നാണ് കുവൈത്തിൽനിന്ന് കരിപ്പൂരിലെത്തിയത്. ബാഗേജ് തിങ്കളാഴ്ചയാണ് വിമാനത്താവളത്തിലെത്തിയത്. തുടർന്ന് നടന്ന പരിശോധനയിലാണ് ഭക്ഷണവസ്തുക്കൾക്കിടയിൽ ഒളിപ്പിച്ച സ്വർണം പിടികൂടിയത്.

ഡെപ്യൂട്ടി കമീഷണർ ടി.എ. കിരൺ, സൂപ്രണ്ട് എം. പ്രവീൺ, ഇൻസ്പെക്ടർ കരിൽ സുരിറ, ഹവിൽദാർമാരായ പി. മനോഹരൻ, വിശ്വംഭരൻ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.

 

gold smuggling case GOLD SIEZED
Advertisment