വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരെ ഉള്‍ക്കൊളളുന്ന സംഘടനയാണ് സമസ്ത; യു.ഡി.എഫിനെ മാത്രമേ എക്കാലത്തും പിന്തുണയ്ക്കുവെന്ന പ്രചാരണം ശരിയല്ല; വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തോടെ പൊതുസമൂഹത്തിലുണ്ടായിരുന്ന മുസ്​ലിം ലീഗിന്റെ സ്വീകാര്യത കുറഞ്ഞെന്ന് കെ.ടി. ജലീല്‍

New Update

തിരുവനന്തപുരം: വെല്‍ഫെയര്‍ പാര്‍ട്ടിയുടേയും ജമാഅത്തെ ഇസ്​ലാമിയുടേയും സ്വാധീനത്തില്‍ സമീപകാലത്തായി മുസ്​ലിം ലീഗിന് നയംമാറ്റമുണ്ടായതായി മന്ത്രി കെ.ടി. ജലീല്‍ . സമസ്തയുടെ അസ്തിത്വം ഉയര്‍ത്തിപ്പിടിച്ച 5 വര്‍ഷമായിരുന്നു എല്‍.ഡി.എഫ് ഭരണകാലമെന്നും തിരഞ്ഞെടുപ്പില്‍ ലീഗിനെ മാത്രം പിന്തുണയ്ക്കുന്ന നയം ഇ.കെ. വിഭാഗം സുന്നികള്‍ക്കില്ലെന്നും കെ.ടി. ജലീല്‍ പറഞ്ഞു.

Advertisment

publive-image

മുന്‍പില്ലാത്ത രീതിയിലാണ് പല വിഷയങ്ങളിലും മുസ്​ലിം ലീഗ് ഇടപെടുന്നത്. മുന്നാക്ക സമുദായങ്ങള്‍ക്ക് സംവരണം നല്‍കാനുളള തീരുമാനത്തിന് എതിരെപ്പോലും ലീഗ് സമരത്തിന് ഒരുങ്ങിയത് വെല്‍ഫെയര്‍ പാര്‍ട്ടിയുടേയും ജമാഅത്തെ ഇസ്​ലാമിയുടെ മാധ്യമങ്ങളുടേയും സ്വാധീനത്തിലാണ്.

വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തോടെ പൊതുസമൂഹത്തിലുണ്ടായിരുന്ന മുസ്​ലിം ലീഗിന്റെ സ്വീകാര്യത കുറഞ്ഞെന്നും കെ.ടി. ജലീല്‍ ആരോപിച്ചു. സമസ്ത നേതൃത്വത്തിന് രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടനിലയില്ലാതെ ഭരണകേന്ദ്രവുമായി നേരിട്ട് ഇടപെടാന്‍ കഴിഞ്ഞ 5 വര്‍ഷമായി അവസരമുണ്ട്.

വ്യത്യസ്ത രാഷ്ട്രീയപാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരെ ഉള്‍ക്കൊളളുന്ന സംഘടനയാണ് സമസ്തയെന്നും യു.ഡി.എഫിനെ മാത്രമേ എക്കാലത്തും പിന്തുണയ്ക്കുവെന്ന പ്രചാരണം ശരിയല്ലെന്നും കെ.ടി. ജലീല്‍ പറഞ്ഞു.

kt jaleel kt jaleel speaks
Advertisment