/sathyam/media/post_attachments/9yhT5qsFzRpIXV6Ou9a4.jpg)
ഇന്നലെ ( ബുധനാഴ്ച ) പ്രയാഗ് രാജിലെ ജുനാ അഖാഡയിൽ ( പുരാതന മഠം ) 1000 പുരുഷന്മാരും 60 സ്ത്രീകളും നാഗ സന്യാസിമാരാകാനുള്ള ദീക്ഷയെടുക്കുകയുണ്ടായി. രാവിലെ മുതൽ ഇതിനുള്ള നടപടിക്രമങ്ങൾ നടന്നു.
/sathyam/media/post_attachments/8MArbiJFo6KjZF6Qqv1e.jpg)
ആദ്യം തലമുണ്ഡനം ചെയ്തശേഷം സംഗമത്തിൽ സ്നാനം, പിണ്ഡദാനം, രാത്രിയിൽ പുലരുംവരെ പരമ്പരാഗത ആചാരപ്രകാരമുള്ള ഹവനഹോമം എന്നിവ നടന്നു. ഇതിനുശേഷം ഈ വരുന്ന ഫെബ്രുവരി 10 ന് വസന്ത പഞ്ചമി നാളിൽ എല്ലാവരും സംഗമത്തിൽ പുണ്യസ്നാനം നടത്തുന്നതായിരിക്കും.
/sathyam/media/post_attachments/FyUO9Fu5Up4DO6XFdNwO.jpg)
നാഗസന്യാസിമാരും അഘോരികളും രണ്ടും രണ്ടാണ്. സനാതന ധർമ്മങ്ങളുടെ നേരേ ആക്രമണമുണ്ടാ യപ്പോൾ ആദിശങ്കരൻ അവരുടെ രക്ഷയ്ക്കുവേണ്ടി വസ്ത്രമുപേക്ഷിച് ശരീരം അസ്ത്രായുധമാക്കി സന്യാസിമാരുടെ ഒരു സേന പടുത്തുയർത്തുകയുണ്ടായി.അതാണ് നാഗസന്യാസിമാർ എന്നറിയപ്പെടുന്നവർ എന്ന് വിശ്വസം.
/sathyam/media/post_attachments/1WZcN3zPSfyEMo4zT1J5.jpg)
നാഗസന്യാസികളാകാൻ അതികഠിനമായ തപസ്യകൾ അനുഷ്ഠിക്കേണ്ടതുണ്ട്. സ്വന്ത ബന്ധങ്ങളെല്ലാം ത്യജിച്ചും സ്വന്തം മരണാനന്തരക്രിയകളെല്ലാം നടത്തിയും വേണം സന്യാസം സ്വീകരിക്കേണ്ടത്.കാമം, ക്രോധം,ലോപം,മോഹം ഇവയെല്ലാം ഉപേക്ഷിച്ച ഇവർ ലോകക്ഷേമത്തിനും മോക്ഷപ്രാപ്തിക്കുമായി തപസ്സും കഠിന ജീവിതചര്യകളും അനുഷ്ഠിക്കുന്നവരാണ്.
/sathyam/media/post_attachments/8JyKvpzE86h4Wgc7WDiP.jpg)
ഹിമാലയസാനുക്കളിലാണ് ഇവരുടെ വാസം കൂടുതലും. കുംഭമേളകൾ നടക്കുമ്പോൾ പുണ്യസ്നാനത്തിനായി ഇവർ കൂട്ടമായി എത്തുകയാണ് പതിവ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us