'രാത്രിയിൽ പുറത്തിറങ്ങുന്ന സ്ത്രീകൾ വേശ്യകൾ’: ഇസ്ലാം മത പ്രഭാഷകൻ സ്വാലിഹ് ബത്തേരിയുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മൗനം പാലിച്ച് കേരളത്തിലെ ‘പ്രമുഖ ആക്ടിവിസ്റ്റുകൾ’

New Update

publive-image

തിരുവനന്തപുരം: ഇസ്ലാം മത പ്രഭാഷകൻ സ്വാലിഹ് ബത്തേരിയുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മൗനം പാലിച്ച് പ്രമുഖ ആക്ടിവിസ്റ്റുകൾ. സ്വാലിഹിന്റെ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ അടക്കം വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.

Advertisment

എന്നാൽ സ്ത്രീ-പുരഷ സമത്വവും സ്വാതന്ത്ര്യവും വായ്ത്താരികളാക്കിയ സിനിമാ താരങ്ങൾ അടക്കമുള്ള പ്രമുഖ ആക്ടിവിസ്റ്റുകൾ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. സെലക്ടീവ് പ്രതികരണങ്ങളാണ് കേരളത്തിലെ സ്ത്രീ ആക്ടിവിസ്റ്റുകളിൽ നിന്ന് എന്ന ശക്തമായ വിമർശനമാണ് ഉയരുന്നത്. ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കുന്നതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന ആക്ഷേപവും ഉണ്ട്.

ഇവർ മൗനം വെടിയണമെന്ന ആവശ്യമാണ് സോഷ്യൽ മീഡിയ ഉന്നയിക്കുന്നത്. ഉണ്ണി മുകുന്ദന്റെ ‘പൊട്ട്’ പരാമർശം വലിയ വിവാദമാക്കിയവർ പോലും സ്വാലിഹിന്റെ പരാമർശത്തെ കണ്ടില്ലെന്ന് നടിക്കുന്നത് ഈ രാഷ്ട്രീയ ഇരട്ടത്താപ്പാണെന്നും വിമർശനം ഉയരുന്നു.

രാത്രി ഒൻപത് മണി കഴിഞ്ഞ് പുറത്തിറങ്ങുന്ന സ്ത്രീകൾ വേശ്യകൾ ആണെന്നാണ് സ്വാലിഹ് ബത്തേരി പറയുന്നത്. ‘സൗമ്യ വധക്കേസിലെ വാദം കേൾക്കുന്നതിനിടെ കോടതി മുറിയിൽ നടന്ന സംഭവങ്ങളെന്ന് പറഞ്ഞ് കേരളത്തിലെ സ്ത്രികളെയെല്ലാം അടച്ചാക്ഷേപിക്കുന്ന രീതിയിലായിരുന്നു സ്വാലിഹ് ബത്തേരിയുടെ പ്രസംഗം.

NEWS
Advertisment