ന്യൂഡൽഹി: ഏപ്രില്‍ 20 മുതൽ അടിസ്ഥാന മേഖലകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍. ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് സമയനിയന്ത്രണം ഇല്ല.
/sathyam/media/post_attachments/Fb0ouSPRPSczQZu92IKQ.jpg)
റേഷൻ കടകൾ, പഴം–പച്ചക്കറി, പാൽ, പാൽ ഉൽപന്നങ്ങൾ, മത്സ്യ–മാംസം, ശുചിത്വ വസ്തുക്കള്‍ എന്നിവ വിൽക്കുന്ന കടകൾ തുടങ്ങിയവയ്ക്ക് ഉൾപ്പെടെ സമയനിയന്ത്രണമില്ലാതെ സാധാരണഗതിയിൽ പ്രവർത്തിക്കാം. ബാങ്കുകള്‍ക്കും ആര്‍ബിഐ അനുമതിയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്കും സാധാരണ പ്രവൃത്തിസമയത്തേക്കു മടങ്ങാമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിൽ ചൂണ്ടിക്കാട്ടുന്നു.
ജനങ്ങളുടെ ദൈനംദിന ജീവതത്തെയും അടിസ്ഥാന ആവശ്യങ്ങളെയും ബാധിക്കുന്ന മേഖലകളിൽ കോവിഡ് ഹോട്ട്സ്പോട്ടുകൾ അല്ലാത്ത പ്രദേശങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചത്. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സങ്ങൾ ഉണ്ടാകില്ല. കാര്‍ഷിക ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. കാര്‍ഷിക ചന്തകള്‍ക്കും പ്രവര്‍ത്തിക്കാം. റബര്‍, തേയില, കശുവണ്ടി തോട്ടങ്ങള്‍ക്കും ഇവയുടെ സംസ്കരണ കേന്ദ്രങ്ങള്‍ക്കും അമ്പത് ശതമാനം തൊഴിലാളികളോടെ പ്രവര്‍ത്തിക്കാം.