കാർഷികവൃത്തിക്ക് തടമില്ല, ചന്തകൾ തുറക്കാം, തൊഴിലുറപ്പ് ആകാം, ഗ്രാമീണ മേഖലകളില്‍ കെട്ടിടനിർമാണങ്ങൾ അനുവദിക്കാം, ഇലക്ട്രിക്, പ്ലബിങ്, മരപ്പണികൾ അനുവദനീയം, മേയ് 3 വരെ പൊതുഗതാഗതമില്ല. മദ്യം - ബാറുകള്‍ ഇല്ല, ഐടി കമ്പനികളില്‍ പകുതി സ്റ്റാഫ് മാത്രം, സംസ്കാര ചടങ്ങുകളിൽ 20 പേര്‍ - 20 നു ശേഷം നിയന്ത്രണങ്ങള്‍ ഇങ്ങനെ.. ലോക്ഡൗണിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ

New Update

ഡൽഹി : രണ്ടാംഘട്ട ലോക്ഡൗണിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മേയ് 3 വരെ പൊതുഗതാഗത സംവിധാനങ്ങളും പൊതുയിടങ്ങളും പ്രവർത്തിക്കുന്നത് പൂർണമായി വിലക്കിക്കൊണ്ടാണ് മാർഗരേഖ. രോഗവ്യാപനം തടയുന്നതിനായി പൊതുയിടങ്ങളിൽ മാസ്ക് ധരിക്കേണ്ടത് നിർബന്ധമാക്കി.

Advertisment

publive-image

പ്രധാന ലോക്ഡൗൺ മാർഗനിർദേശങ്ങൾ:

1. പൊതുഗതാഗത സംവിധാനങ്ങൾ അനുവദിക്കില്ല
2. ഏപ്രിൽ 20നു ശേഷം മെഡിക്കൽ ലാബുകൾ തുറക്കാം
3. കാർഷികവൃത്തിക്ക് തടസ്സമുണ്ടാവില്ല, ചന്തകൾ തുറക്കാം
4. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോച്ചിങ് സെന്ററുകൾ എന്നിവ അടഞ്ഞുകിടക്കും.
5. തിയറ്റർ, ബാർ, ഷോപ്പിങ് മാളുകൾ, പാർക്കുകൾ എന്നിവ അടഞ്ഞുകിടക്കും.
6. ആരാധാനാലയങ്ങൾ തുറക്കരുത്
7. സംസ്കാര ചടങ്ങുകളിൽ 20 പേരേ മാത്രം പങ്കെടുപ്പിക്കാം.
8. ഐടി സ്ഥാപനങ്ങൾ 50% ജീവനക്കാരുമായി തുറക്കാം. കേന്ദ്ര സർക്കാർ ഓഫിസുകളിൽ 33% ജീവനക്കാരെ അനുവദിക്കും
9. ആംബുലൻസുകൾ, കൊയ്ത്ത്, മെതിയന്ത്രങ്ങളുടെ സംസ്ഥാനന്തര യാത്ര അനുവദിക്കും.
10. കോഴി, മത്സ്യ, ക്ഷീര കർഷകർക്കും ജീവനക്കാർക്കും യാത്രാനുമതി.
11. തേയില, റബർ, കാപ്പിത്തോട്ടങ്ങൾ, കശുവണ്ടിസംസ്കരണ കേന്ദ്രങ്ങൾ തുറക്കാം. 50% ജീവനക്കാർ മാത്രം
12. ഗോശാലകളും മറ്റു മൃഗസംരക്ഷണ കേന്ദ്രങ്ങളും തുറക്കാം.
13. സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പ് പദ്ധതികൾ നടത്താം.
14. അംഗൻവാടികൾ തുറക്കരുത്. ആഴ്ചയിലൊരിക്കൽ കുട്ടികൾക്ക് വീട്ടിൽ ഭക്ഷണമെത്തിച്ച് നൽകണം.
15. ഇലക്ട്രിക്, പ്ലബിങ്, മരപ്പണികൾ അനുവദിക്കും
16. കാർഷിക യന്ത്രങ്ങളും, സ്പെയർ പാർട്സുകളും വിൽക്കാം.
17. ഗ്രാമീണ റോസ്, ജലസേചന, കെട്ടിടനിർമാണങ്ങൾ അനുവദിക്കാം

Advertisment