ഏഴുവര്‍ഷം കോഴിക്ക് തീറ്റ കൊടുക്കുന്ന പാത്രത്തില്‍ ഭക്ഷണം, കെട്ടിയിട്ട് ക്രൂര ബലാത്സംഗം, പണം ആവശ്യപ്പെട്ടും സൗന്ദര്യം പോരെന്ന് ആക്ഷേപിച്ചും പീഡനം, ടോര്‍ച്ച്, പൗഡര്‍ ടിന്‍, എണ്ണക്കുപ്പി, സ്റ്റീല്‍ ഗ്ലാസ് എന്നിവ സ്വകാര്യ ഭാഗങ്ങളില്‍ കയറ്റി ക്രൂര പീഡനം; ഭര്‍ത്താവിന് ഒരു വര്‍ഷം കഠിന തടവ് വിധിച്ച് കോടതി

author-image
neenu thodupuzha
New Update

മലപ്പുറം: ഭാര്യയെ ക്രൂരമായി ബലാത്സംഗം ചെയ്ത ഭര്‍ത്താവിന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ഒരു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

Advertisment

അമരമ്പലം താഴെ ചുള്ളിയോട് കുന്നുമ്മല്‍ മുഹമ്മദ് റിയാസി(36)നെയാണ് ജഡ്ജി എസ്. നസീറ ശിക്ഷിച്ചത്.

കേസിലെ രണ്ടാം പ്രതി ഭര്‍തൃ പിതാവ് അബ്ദു (63), മൂന്നാം പ്രതി ഭര്‍തൃമാതാവ് നസീറ (42) എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസത്തെ അധിക തടവും പ്രതി അനുഭവിക്കണം.

publive-image

2005 മാര്‍ച്ച് 15നായിരുന്നു ഇവരുടെ വിവാഹം. ഭാര്യ വീട്ടുകാര്‍ നല്‍കിയ 35 പവന്‍ സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും ഭര്‍തൃ സഹോദരിയുടെ വിവാഹാവശ്യത്തിന് എടുത്തു ചെലവാക്കിയ പ്രതികള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടും സൗന്ദര്യം പോരെന്ന് ആക്ഷേപിച്ചും ഭാര്യയെ പീഡിപ്പിക്കുകയായിരുന്നു.

അമരമ്പലം അയ്യപ്പന്‍കുളത്തെ വീട്ടിലും താഴെചുള്ളിയോട് തറവാട്ടു വീട്ടിലും താമസിക്കുമ്പോഴായിരുന്നു പീഡനം. ഏഴുവര്‍ഷത്തോളം ഭാര്യക്ക് ഭക്ഷണം നല്‍കിയിരുന്നത് കോഴിക്ക് തീറ്റ നല്‍കിയിരുന്ന പാത്രത്തിലായിരുന്നു.

യുവതിയെ കിടപ്പുമുറിയിലെ ജനല്‍ കമ്പിയില്‍ കെട്ടിയിട്ട് വര്‍ഷങ്ങളോളം ബലാത്സംഗം ചെയ്ത പ്രതി ടോര്‍ച്ച്, പൗഡര്‍ ടിന്‍, എണ്ണക്കുപ്പി, സ്റ്റീല്‍ ഗ്ലാസ് എന്നിവ സ്വകാര്യ ഭാഗങ്ങളിലേക്ക് കയറ്റിയും ക്രൂര പീഡനം നടത്തിയതായും കോടതി കണ്ടെത്തി.

Advertisment