/sathyam/media/post_attachments/rxtnqQkli4jYfwtgxT0A.jpg)
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മെഡിക്കൽ ഐ സി യുവിൽ ചികിത്സയിൽ കഴിയുന്ന വയോധികനെ കാണാൻ അതേ ആശുപത്രിയിലെ കോവിഡ് ഡ്യൂട്ടി ഡോക്ടറായ ചെറുമകളെ അനുവദിക്കാതിരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഡി എം ഇ യിൽ നിന്നും വിശദീകരണം തേടി.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ( ഡി എം ഇ) നാലാഴ്ചയ്ക്കകം പരാതിയെ കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. പൂജപ്പുര സ്വദേശിനി സുനിത സമർപ്പിച്ച പരാതിയിലാണ് നടപടി. സുനിതയുടെ മകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി.ജി. വിദ്യാർത്ഥിനിയും കോവിഡ് ഡ്യൂട്ടി ഡോക്ടറുമാണ്.
ജൂൺ 2 നാണ് സുനിതയുടെ പിതാവ് തങ്കകുട്ടനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മെഡിക്കൽ ഐ സി യുവിലേക്ക് മാറ്റി. ഐ സി യുവിലായിരിക്കുമ്പോൾ പരാതിക്കാരിയുടെ മകൾ മുത്തച്ഛന് മരുന്നും ഭക്ഷണവും എത്തിക്കുന്നുണ്ടായിരുന്നു. എന്നാൽ ജൂൺ 14 ന് ഐ സി യു വിലെത്തിയ പരാതിക്കാരിയുടെ മകളെ ഡ്യൂട്ടി നേഴ്സ് ഐ സി യു വിൽ കയറുന്നതിൽ നിന്നും വിലക്കി. തുടർന്ന് നേഴ്സ് പരാതിക്കാരിയുടെ മകൾക്കെതിരെ പരാതി നൽകുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പി. ജി. പഠനം തുടരാൻ അനുവദിക്കില്ലെന്നാണ് ഭീഷണി. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടും ആർ എം ഒ യുമാണ് കേസിലെ എതിർ കക്ഷികൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us