കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ആശ്വാസം: വിചാരണക്കോടതി നടപടികള്‍ക്ക് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ആശ്വാസം: വിചാരണക്കോടതി നടപടികള്‍ക്ക് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു

New Update
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ബംഗളൂരു സെഷന്‍സ് കോടതി തള്ളി

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ആശ്വാസം. കേസില്‍ വിചാരണക്കോടതി നടപടികള്‍ക്ക് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. ലഹരിക്കടത്ത് കേസില്‍ പ്രതി അല്ലാത്തതിനാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നാണ് കേസ് പരിഗണിച്ച ജസ്റ്റിസ് ഹേമന്തിന്റെ നിരീക്ഷണം. ഇതോടെ ബിനീഷ് സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ അന്തിമവാദം തീരുന്നതു വരെ വിചാരണക്കോടതിയില്‍ ഹാജരാകേണ്ടതില്ലെന്നും കോടതി അറിയിച്ചു.

Advertisment

ലഹരിക്കേസില്‍ താന്‍ പ്രതി അല്ലാത്തതിനാല്‍ ഇഡി അന്വേഷിക്കുന്ന കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ബിനീഷ് ബെംഗളൂരു സിറ്റി സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. ഇത് ജൂണ്‍ 16ന് വിചാരണക്കോടതി തള്ളി. ഇതു ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ലഹരിമരുന്ന് ഇടപാട് നടത്തിയതിന് 2020ല്‍ കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദ്, തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രന്‍, കന്നഡ സീരിയല്‍ നടി ഡി.അനിഖ എന്നിവരെ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ബെംഗളൂരുവില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു. തന്റെ 'ബോസ്' ബിനീഷാണെന്ന് അനൂപ് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇഡി റജിസ്റ്റര്‍ ചെയ്ത കേസിലെ നാലാം പ്രതിയാണ് ബിനീഷ്. 2020ല്‍ അറസ്റ്റിലായ ബിനീഷിന് ഒരു വര്‍ഷത്തെ വിചാരണത്തടവിനു ശേഷം ജാമ്യം ലഭിച്ചിരുന്നു.

Advertisment