മഴയിൽ മുങ്ങി ഡൽഹി: വിമാന സർവ്വീസുകൾ റദ്ദാക്കി, 10 മരണം

കനത്ത മഴയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന പത്തോളം വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.

author-image
shafeek cm
New Update
red alert kerala.jpg

കനത്തമഴയിൽ ഡൽഹിയിൽ ഇതുവരെ പത്ത് പേരാണ് മരിച്ചത്. ഒറ്റ ദിവസം കൊണ്ട് റെക്കോർഡ് മഴയാണ് ഡെൽഹിയിൽ പെയ്തിറങ്ങിയത്. 14 വർഷത്തെ റെക്കോർഡ് തകർത്ത് വെള്ളക്കെട്ടും ജനജീവിതത്തെ ​ദുരിതത്തിലാക്കി. വെള്ളക്കെട്ട് ​ഗതാ​ഗതത്തെയും സാരമായി തന്നെ ​ബാധിച്ചു. നഗരത്തിൻ്റെ മിക്ക ഭാഗങ്ങളും വെള്ളത്തിലായി. ഡൽഹിയിൽ അഞ്ച് പേരും ഗുരുഗ്രാമിൽ മൂന്ന് പേർ ഗ്രേറ്റർ നോയിഡയിൽ രണ്ട് പേർ എന്നിങ്ങനെയാണ് മരണം.

Advertisment

കനത്ത മഴയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന പത്തോളം വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഇതിൽ എട്ട് വിമാനങ്ങൾ ജയ്പൂരിലേക്കും രണ്ടെണ്ണം ലഖ്‌നൗവിലേക്കും തിരിച്ചുവിട്ടു. ഇൻഡിഗോയുടെ ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച്, ഫ്ലൈറ്റ് പ്രവർത്തനങ്ങളെ മഴ ബാധിച്ചിട്ടുണ്ട്.

മഴക്കെടുതിയിൽ നിന്ന് ശമനമില്ലെന്ന് പ്രവചിച്ച ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) റെഡ് അലർട്ടാണ് ന​ഗരത്തിൽ പുറപ്പെടുവിച്ചത്. , ഇടിമിന്നലിൻ്റെയും മിന്നലിൻ്റെയും അകമ്പടിയോടെയുള്ള കനത്ത മഴ ഡൽഹിയിൽ ഓഗസ്റ്റ് 5 വരെ തുടരും.

ദേശീയ തലസ്ഥാനത്തെ പ്രാഥമിക കാലാവസ്ഥാ കേന്ദ്രമായ സഫ്ദർജംഗിൽ വൈകിട്ട് 5.30 നും 8.30 നും ഇടയിൽ 79.2 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. മയൂർ വിഹാറിൽ 119 മില്ലീമീറ്ററും പൂസയിൽ 66.5 മില്ലീമീറ്ററും ഡൽഹി യൂണിവേഴ്സിറ്റിയിൽ 77.5 മില്ലീമീറ്ററും പാലം ഒബ്സർവേറ്ററിയിൽ 43.7 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. ഡൽഹിയിലെ ഏറ്റവും കൂടിയ താപനില 37.8 ഡിഗ്രി സെൽഷ്യസാണ്.

Advertisment