Advertisment

വിവാദമായ ലിവിങ് ടു​ഗെതര്‍ ജീവിതം, 2000ത്തില്‍ വിവാഹം, എംജിയുടെ കൈകളില്‍ താന്‍ സുരക്ഷിതയാണെന്ന് ലേഖ

author-image
ഫിലിം ഡസ്ക്
New Update

publive-image

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എം.ജി ശ്രീകുമാര്‍. അറുപത്തഞ്ചിലെത്തി നില്‍ക്കുന്ന എം.ജി ശ്രീകുമാര്‍ കഴിഞ്ഞ മുപ്പത് വര്‍ഷത്തില്‍ അധികമായി മലയാള സിനിമ പിന്നണിഗാന രംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന ഗായകനാണ്. സംഗീതജ്ഞനായിരുന്ന മലബാര്‍ ഗോപാലന്‍ നായരുടേയും ഹരികഥ കലാകാരിയായിരുന്ന കമലാക്ഷിയമ്മയുടേയും മകനായി 1957 മെയ് 25നാണ് ശ്രീകുമാര്‍ ജനിക്കുന്നത്. അതുകൊണ്ട് തന്നെ ശ്രീകുമാറിനെ സംബന്ധിച്ച്‌ സംഗീതം അപ്രാപ്യമായ ഒന്നായിരുന്നില്ല. സഹോദരന്‍ എംജി രാധാകൃഷ്ണന്റെ കൂടെ കച്ചേരികള്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു ശ്രീകുമാര്‍ സംഗീതത്തില്‍ അരങ്ങേറ്റം കുറിച്ചത്. എല്ലാ സെലിബ്രിറ്റികളും നേരിടുന്ന പോലെ നിരവധി വിമര്‍ശനങ്ങളും വിവാദങ്ങളും എം.ജി ശ്രീകുമാറിനെ ചുറ്റിപറ്റിയും ഉണ്ടായിട്ടുണ്ട്.

അതില്‍ പ്രധാനപ്പെട്ടത് വിവാഹ ജീവിതവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ഭാര്യ ലേഖയുമായി പതിനാല് വര്‍ഷത്തോളം ലിവിങ് ടു​ഗെതര്‍ ജീവിതം നയിച്ച ശേഷമാണ് എം.ജി ശ്രീകുമാര്‍ വിവാഹിതനായത്.പക്ഷെ അന്നും ഇന്നും നവദമ്ബതികളെപ്പോലെ ജീവിതം ആസ്വദിക്കുന്നവരാണ് എം.ജി ശ്രീകുമാറും ലേഖയും. മുപ്പത്തിയാറ് വര്‍ഷമായി ഇരുവരും വിജയകരമായി ദാമ്ബത്യ ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ്. ഇരുവരും തങ്ങളുടെ പ്രിയപ്പെട്ട വെക്കേഷന്‍ സ്പോട്ടായ അമേരിക്കയില്‍ അവധി ആഘോഷിക്കുകയാണ് ഇപ്പോള്‍.

അതിന്റെ ചിത്രങ്ങളും വീഡിയോകളും രണ്ടുപേരും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങള്‍ക്കൊപ്പം ഇരുവരും എഴുതിയ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. അമേരിക്കയില്‍ വിദേശികളെപ്പോലെ ഫ്രീക്ക് ലുക്കില്‍ സ്റ്റൈലിഷായിട്ടാണ് ഇരുവരുമുള്ളത്. 'ഈ കൈകളില്‍ എന്നും സുരക്ഷിതയാണെ'ന്ന ക്യാപ്ഷനോടെയായാണ് ലേഖ എം.ജി ശ്രീകുമാര്‍ തന്നെ കൈകളില്‍ വാരിയെടുത്തുള്ള ചിത്രം പങ്കുവെച്ചത്. 'ഈ മനോഹരതീരത്ത് എനിക്കിനിയൊരു ജന്മം തരുമോയെന്നായിരുന്നു' എംജി ചിത്രങ്ങള്‍ പങ്കുവെച്ച്‌ കുറിച്ചത്. നിരവധി പേരാണ് ഇവരുടെ ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായെത്തിയത്. 'സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും കഴിയുന്നത് ദൈവാനുഗ്രഹമാണ്. ദൈവത്തോട് സന്തോഷത്തോടെ നന്ദി പറയുക.'

'താങ്കള്‍ ഭാഗ്യവാനാണ്. ഇനിയും ഒരുപാടുനാള്‍ ഇതുപോലെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാന്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.' എന്നൊക്കെയായിരുന്നു കമന്റുകള്‍. പതിവുപോലെ തന്നെ ഇവരെ വിമര്‍ശിച്ചുള്ള കമന്റുകളും ചിത്രങ്ങള്‍ക്ക് താഴെയുണ്ട്. വിവാഹത്തിന് മുമ്ബ് 14 വര്‍ഷക്കാലം എംജിയും ലേഖയും ഒന്നിച്ചാണ് താമസിച്ചത്.

2000ല്‍ മൂകാംബികയില്‍ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തെക്കുറിച്ചും അതിന് മുമ്ബുള്ള ജീവിതത്തെക്കുറിച്ചുമെല്ലാം ഇരുവരും തുറന്നുപറഞ്ഞിരുന്നു. പിറന്നാളാഘോഷങ്ങളും മറ്റ് വിശേഷദിവസങ്ങളുമെല്ലാം ഒന്നിച്ചാണ് തങ്ങള്‍ ആഘോഷിക്കുന്നതെന്നും ഇരുവരും പറഞ്ഞിരുന്നു.

കേരളത്തില്‍ ലിംവിങ് ടുഗെദര്‍ കഴിയാന്‍ പറ്റാതായപ്പോളാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് എന്നാണ് വിവാഹത്തെ കുറിച്ച്‌ ചോദിച്ചപ്പോള്‍ ഒരിക്കല്‍ എംജിയും ഭാര്യ ലേഖയും പറഞ്ഞത്.'14 വര്‍ഷത്തോളം ലിവിംഗ് ടുഗേദറായി കഴിഞ്ഞതിന് ശേഷമാണ് വിവാഹം കഴിച്ചത്. കേരളത്തില്‍ ലിംവിങ് ടുഗെദറില്‍ കഴിയാന്‍ നില്‍ക്കക്കള്ളി ഇല്ലാതായപ്പോഴാണ് ഒരു സുപ്രഭാതത്തില്‍ മുകാംബിക ക്ഷേത്രത്തിലേക്ക് പോയി വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.'

'രാവിലെ ഏഴ് മണിക്കാണ് ഞാന്‍ അമ്മയെ വിളിക്കുന്നത്. അമ്മേ ഇന്ന് എന്റെ വിവാഹമാണെന്ന് പറഞ്ഞു. അത് കേട്ട് അമ്മ ഞെട്ടി. ആരാണ് പെണ്ണെന്ന് ചോദിച്ചു. ലേഖയെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. ലേഖ നേരത്തെ തന്നെ എന്റെ വീട്ടില്‍ വന്നിട്ടുണ്ട്.' 'ലേഖയുടെ പേര് പറഞ്ഞു. അമ്മ നന്നായി വാടാ മക്കളേ എന്നായിരുന്നു മറുപടി നല്‍കിയത്' എന്നാണ് എം.ജി ശ്രീകുമാര്‍ പറഞ്ഞത്. ലേഖയ്ക്ക് ഒരു മകളുണ്ട്. വിവാഹം കഴിഞ്ഞ് മകള്‍ അമേരിക്കയിലാണെന്നും ഇടയ്ക്ക് കാണാനായി വരാറുണ്ടെന്നും ലേഖ പറഞ്ഞിരുന്നു. മകളോടൊപ്പമുള്ള ലേഖയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. അമേരിക്കയിലേക്ക് ഇരുവരും പോയതും മകളെ കാണാന്‍ കൂടി വേണ്ടിയാണ്

Advertisment